Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ജനുവരി 30, തിങ്കളാഴ്‌ച

തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി: കുര്യനാട്ട് 60-ലേറെ കുടുംബങ്ങളില്‍ കുടിവെള്ളം മുട്ടി

കുര്യനാട്: കുര്യനാട് തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കിയത് 60-ലേറെ കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. കുര്യനാട് -ഉഴവൂര്‍ റോഡരുകിലെതോട്ടിലേക്കാണ് ശനിയാഴ്ച രാത്രി കക്കൂസ് മാലിന്യം നിക്ഷേപിച്ചത്.
അരിക്കൂഴി കുടിവെള്ള പദ്ധതിയുടെ കിണര്‍ ഈ തോടിന്റെ അരുകിലാണ്. ഈ കിണറിന് സമീപത്താണ് കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. അറുപതിലേറെ കുടുംബങ്ങളുടെ കുടിവെള്ള സ്രോതസാണ് ഇതോടെ മലിനമാക്കപ്പെട്ടത്. എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തണമെന്ന് വാര്‍ഡ് മെമ്പര്‍ സാബു അഗസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ഈ മേഖലയില്‍ തോട്ടിലേക്ക് അടക്കം പൊതു സ്ഥലങ്ങളില്‍ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. വെമ്പള്ളി സ്‌ക്കൂളിന് സമീപത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ചത് അടുത്ത കാലത്താണ്. ഇവിടേക്ക് കക്കൂസ് മാലിന്യവുമായി പോന്ന വാഹനത്തെ കുറിച്ച് കാണക്കാരി റെയില്‍വേ ഗേറ്റിലെ വാച്ച്മാന്‍ കൃത്യമായ വിവിരം പോലീസിന് നല്‍കിയിരുന്നു. കുര്യനാട് ഉഴവൂര്‍ റോഡില്‍ കുര്യനാട് തോട്ടിലേക്ക് പാറക്കുടി കവലയ്ക്ക് സമീപം മാസങ്ങള്‍ക്ക് മുമ്പ് പലതവണ കക്കൂസ് മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്നു. ജില്ലാ കൃഷിത്തോട്ടത്തിലെ കോഴാ പാടശേഖരത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കപ്പെട്ടത് ഒരുവര്‍ഷം കൃഷി നശിക്കാന്‍ തന്നെ ഇടയാക്കിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP