Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

റോഡുനിര്‍മ്മാണത്തിലെ അശാസ്ത്രീയത: കാണക്കാരിയ്ക്ക് സമ്മാനിക്കുന്നത് ഇടവേളയില്ലാത്ത കണ്ണുനീര്‍

കാണക്കാരി: റോഡുനിര്‍മ്മാണത്തിലെ അശാസ്ത്രീയത കാണക്കാരിയ്ക്ക് സമ്മാനിക്കുന്നത് ഇടവേളയില്ലാത്ത കണ്ണുനീര്‍. അപകടപരമ്പരയിലെ അവസാനത്തെ കണ്ണി പാണവള്ളിഇടവഴയ്ക്കല്‍ കുടുംബത്തിന് നഷ്ടമാക്കിയത് അച്ഛന്റെയും മകളുടെയും ജീവനാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോവുകയായിരുന്ന അച്ഛനും മകളുമാണ് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയുടെ അവസാനത്തെ ഇരയായി മാറിയത്. ചേര്‍ത്തല പാണാവള്ളി ഇടവഴയ്ക്കല്‍ പരീത് (72), മകള്‍ റസിനാ (27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
അന്താരാഷ്ട്ര നിലവാരത്തില്‍ കെ.എസ്.ടി.പി. നിര്‍മ്മിച്ച ഏറ്റുമാനൂര്‍ - കടുത്തുരുത്തി-തലയോലപറമ്പ് റോഡ് മനുഷ്യജീവന്റെ കുരുതിക്കളമായി മാറിയിരിക്കുകയാണ്. “അന്താരാഷ്ട്ര നിലവാരം” പേരില്‍ മാത്രം ഒതുങ്ങുന്നു എന്നതിലേക്കാണ് അപകട പരമ്പരകള്‍ വിരല്‍ ചൂണ്ടുന്നത്. അമിത വേഗതയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഒട്ടേറെ മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ ഓരോ ദുരന്തത്തിന് പിന്നിലും മറഞ്ഞിരിക്കുന്നത് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയ്‌ക്കൊപ്പം അമിത വേഗതയും റോഡിന്റെ വീതി കുറവുമാണ്.
റോഡ് വികസനം നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് നിര്‍മ്മാണം നടന്നത്. പുറമ്പോക്ക് അടക്കം സ്വകാര്യ വ്യക്തികള്‍ കയ്യേറിയ സ്ഥസങ്ങള്‍ പോലും റോഡ് വികസനത്തിന് പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
കോട്ടയം-എറണാകുളം റോഡിലെ സ്വകാര്യ ബസുകളടക്കം അമിത വേഗത്തിലാണ് ഇതു വഴി ചീറി പായുന്നത്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതില്‍ വാഹനയാത്രക്കാര്‍ മാത്രമല്ല കാല്‍നടയാത്രക്കാര്‍ പോലും ഇരയാകുന്നു. കാണക്കാരിയുടെ കണ്ണുനീര്‍ വീഴ്ചയ്ക്ക് ഇടവേള നല്‍കാതെയാണ് ഇവിടെ അപകടപരമ്പരയും മരണവും സംഭവിക്കുന്നത്. സ്‌ക്കൂളിലേക്ക് അടക്കം ഒറ്റക്ക് വീടുവിട്ടിറങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ തിരികെ വരുംവരെ തങ്ങളുടെ കുട്ടിയുടെ ജീവനെ ഓര്‍ത്ത് പ്രാര്‍ത്ഥനാ നിരതരായി കഴിയേ അവസ്ഥയാണ് ഇവിടുത്തെ മാതാപിതാക്കള്‍ക്ക്.
അഷ്ടമി രോഹിണി ദിനത്തില്‍ ശോഭായാത്ര കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പിഞ്ചുബാലന്‍ ബൈക്കിടിച്ച് മരിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 21-നാണ്. കാണക്കാരി മഴുവനാക്കുന്നേല്‍ പ്രസാദ് ലീലാമണി ദമ്പതികളുടെ മകന്‍ വഴിയാത്രക്കാരനായ പ്രജീഷ് (അച്ചു-7) കാണക്കാരി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങും വഴി അപകടത്തില്‍ പെട്ട് മരിച്ചത്. പ്രജീഷിനൊപ്പം ഉണ്ടായിരുന്ന കാണക്കാരി ആരതി നിലയത്തില്‍ ശ്രീദേവിയുടെ മകന്‍ അഖില്‍ ബാബു (10) പരിക്കുകളോടെയാണ് രക്ഷപെട്ടത്.
അച്ചുവിന്റെ ജീവനെടുത്ത ദുരന്തം സൃഷ്ടിച്ച കണ്ണുനീര്‍ തോരുംമുമ്പേയാണ് സ്വകാര്യ ബസിന്റെ മരണപാച്ചില്‍ മറ്റൊരു അപകടം വിതച്ചത്. സഹോദരങ്ങളായ പിച്ചുകുഞ്ഞുങ്ങളടക്കം അഞ്ച് പേര്‍ക്ക് ഈ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. വടയാര്‍ വടക്കെ ഇടിയാത്രക്കല്‍ സുരേന്ദ്രന്റെ മക്കളും ബസ് യാത്രക്കാരുമായ ആഷ്‌ന (9), വിനായക് (6) എന്നിവര്‍ക്ക് ഈ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരില്‍ രണ്ടു പേര്‍ ബസ് കാത്തു നിന്നവരാണ് എന്നതും ശ്രദ്ധേയം.
കാണക്കാരി പള്ളിപ്പടിക്കു സമീപം ഉണ്ടായ മറ്റൊരപകടത്തില്‍ രണ്ട് പേരുടെ ജീവനെടുത്തത് ഇതിനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ബന്ധുക്കളെ യാത്രയാക്കി മടങ്ങുകയായിരുന്ന ഏറ്റുമാനൂര്‍ മുല്ലശ്ശേരില്‍ കനിക്കുട്ടി റാവുത്തരുടെ മകനും പാലാമുന്‍സിപ്പാലിറ്റി ജീവനക്കാരനുമായ ഷഹാസ് (33) എരുമേലി ഇരുമ്പൂന്നിക്കര ഇളപ്പുങ്കല്‍ പരേതനായ തമ്പികുഞ്ഞ് റാവുത്തരുടെ മകന്‍ ഇബ്രാഹിംകുട്ടി (45) എന്നിവരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്.
പനാമക്കവലയിലുണ്ടായ ബൈക്കപകടത്തില്‍ കാണക്കാരി സ്വദേശികളായ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടതും വൈക്കം സി.ഐ. സന്തോഷ് കുമാര്‍ സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പ് പള്ളിപ്പടിയില്‍ അപകടത്തില്‍ പെട്ട 2011-ല്‍ തന്നെ. നീയന്ത്രണം വിട്ടു വന്ന സ്വകാര്യ ബസ് പോലീസ് ജീപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ സി.ഐ. യുടെ ജീവന്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
കാണക്കാരി പള്ളിപ്പടിയില്‍, വാഹനങ്ങളുടെ അമിത വേഗം നീയന്ത്രിക്കുന്നതിന് പോലീസ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിരുന്നു. സ്ഥാപിച്ചതിന് സമീപ നാളില്‍ മൂന്ന് തവണ സ്പീഡ് ബ്രേക്കര്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. ഇതിനെതുടര്‍ന്ന് പോലീസ് തന്നെ ഇത് നീക്കം ചെയ്തു.
കോട്ടയം - എറണാകുളം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ നിരന്തരം അപകടം സൃഷ്ടിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് ബസുകളുടെ മരണപാച്ചിലിനെതിരെ നാട്ടുകാര്‍ സംഘടിച്ച് ബസ് തടയുന്നതും ഇവിടെ നിത്യ സംഭവമാണ്. അപകടം ഉണ്ടായാല്‍ തുടര്‍ന്നുള്ള രണ്ട് ദിവസം ലോക്കല്‍ പോലീസ്, ഹൈവേ പോലീസ് വിഭാഗങ്ങള്‍ ഈ ഭാഗത്ത് പരിശോധന കര്‍ശനമാക്കും. അപകടം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന പ്രതിഷേധത്തിന്റെ രൂക്ഷത ശമിക്കുന്നതോടെ പോലീസ് പിന്‍വാങ്ങും. വെള്ളിയാഴ്ചത്തെ അപകടശേഷവും പോലീസ് പരിശോധനയുമായി രംഗത്ത് എത്തി പതിവ് തിരക്കഥ ആവര്‍ത്തിച്ചു.

അള്‍ത്താര നിര്‍മ്മാണത്തിന് എത്തിയവര്‍ ആദ്യ രക്ഷാ പ്രവര്‍ത്തകരായി

കാണക്കാരി: നമ്പ്യാകുളം പള്ളിയിലെ അള്‍ത്താര നിര്‍മ്മാണത്തിനിടയിലെ വിശ്രമവേളയില്‍ അവരെ നടുക്കിയത് കൂട്ടനിലവിളി ശബ്ദം. അപകടസ്ഥലത്തേക്ക് കുതിച്ചെത്തിയ തൊഴിലാളികള്‍ക്ക് കാണാനായാത് രക്തത്തില്‍ കുളിച്ച് നടുറോഡില്‍ കിടക്കുന്ന രണ്ട് മനുഷ്യ ജീവനുകളെയും. മറ്റെല്ലാം മറന്ന് ഇവര്‍ പിന്നീട് രക്ഷാ പ്രവര്‍ത്തകരായി മാറുകയായിരുന്നു.
ചേര്‍ത്തല പാണാവള്ളി ഇടവഴയ്ക്കല്‍ പരീത് (72), മകള്‍ റസിനാ (27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ വിശ്രമിച്ചിരുന്ന കെട്ടിടത്തിന് തൊട്ടുമുന്നിലായിരുന്നു അച്ഛന്റെയും മകളുടെയും ജീവനെടുത്ത അപകടം അരങ്ങേറിയത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. നമ്പ്യാകുളം ജംഗഷനില്‍ നിന്നും വിളിപ്പാട് അകലെയുള്ള കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിന്റെ മുമ്പിലായിരുന്നു അപകടം. കടുത്തുരുത്തി ഭാഗത്തു നിന്ന് വന്ന കാറ് നീയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തു നിന്ന വൃക്ഷത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന പരീത് (72), മകള്‍ റസിനയും റോഡിലേക്ക് തെറിച്ചു വീണു. ഇതാവാം തല്‍ക്ഷണം ഇവരുടെ മരണത്തിന് കാരണമായത്. നമ്പ്യാകുളം പള്ളിയിലെ അള്‍ത്താര നിര്‍മ്മാണത്തിന് എത്തിയ ചാലക്കുടി, കൊരട്ടി സ്വദേശികളായ ബാജി, ബിജു, സുമിത്ത് എന്നിവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചയൂണിന് ശേഷം വിശ്രമത്തിലായിരുന്ന ഇവര്‍ കാര്‍ മരത്തിലിടിക്കുന്നതിന്റെ വന്‍ ശബ്ദം കേട്ടാണ് സമീപത്തുണ്ടായിരുന്ന കെട്ടിടത്തില്‍ നിന്നും കുതിച്ചെത്തിയത്. റോഡിലൂടെ വന്ന ഓട്ടോ റിക്ഷയിലും ജീപ്പും കൈകാട്ടി നിര്‍ത്തി യാത്രക്കാരെ ഇറക്കിയാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. തൊട്ടുപിന്നാലെ ഏറ്റുമാനൂര്‍ സി.ഐ. ഷാജു ജോസ്, കുറവിലങ്ങാട് എസ്.ഐ. ടി.ആര്‍.ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സമദ്, ഷെരീഫ് എന്നിവരും അപകടസ്ഥലത്ത് എത്തിയിരുന്നു.

ഉഴവൂര്‍-കുര്യനാട് റോസ് വികസനം പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 4 ഉഴവൂരില്‍

ഉഴവൂര്‍: കേരള സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ മുന്‍ രാഷ്ട്രപതി ഡോ.കെ.ആര്‍ നാരായണന്‍ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഉഴവൂര്‍- കുര്യനാട് റോഡ് വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 4 ന് നടക്കും. ശനിയാഴ്ച വൈകിട്ട് 5.30-ന് ധനകാര്യമന്ത്രി കെ.എം മാണി ഉദ്ഘാടനം നിര്‍വഹിക്കും.
ജോസ് കെ.മാണി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാധ വി നായര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഉഴവൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ചേരുന്ന സമ്മേളനത്തില്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
കിടങ്ങൂര്‍-കൂത്താട്ടുകുളം റോഡിനെയും, കോട്ടയം-മൂവാറ്റുപുഴ എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ലിങ്ക് റോഡ് എന്ന നിലയില്‍ ഉഴവൂര്‍-കുര്യനാട് റോഡ് ഉന്നത നിലവാരത്തിലാണ് വികസിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. ഒന്നരകോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് പുനക്രമീകരിച്ച് അനുവദിച്ചിട്ടുള്ളത്. മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍ നാരായണന്‍ താമസിച്ചിരുന്ന വസതി സ്ഥിതി ചെയ്യുന്ന ഇപ്പോഴത്തെ ശാന്തിഗിരി ആശ്രമത്തിന്റെ മുന്നിലൂടെ കടന്നുപോകുന്ന റോഡ് എന്ന പ്രാധാന്യവും ഇക്കാര്യത്തില്‍ പരിഗണിക്കുകയുണ്ടായി. ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച വിവിധ റോഡുകളുടെ സമര്‍പ്പണവും ഇതൊടൊപ്പം നടത്തുമെന്ന് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എല്‍ എബ്രഹാം അറിയിച്ചു.

പെരുമറ്റം ശിവപുരാണയജ്ഞം: വെളിയന്നൂര്‍ ഒരുങ്ങുന്നു

വെളിയന്നൂര്‍: പെരുമറ്റം മഹാദേവക്ഷേത്രത്തിലെ ശിവപുരാണ യജ്ഞത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 8-ന് ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും.
ബുധനാഴ്ച വൈകിട്ട് 5-ന് കെ.ജി. ജയന്‍ (ജയവിജയ) ഉദ്ഘാടനം ചെയ്യും. എന്‍.നാരായണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. യജ്ഞാചാര്യന്‍ അഡ്വ. ടി.ആര്‍.രാമനാഥന്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ദിവസവും രാവിലെ 6-ന് പാരായണം ആരംഭിക്കും. രാത്രി 7-ന് പ്രഭാഷണം. 10-ന് രാത്രി 7-ന് നാമസങ്കീര്‍ത്തന ലഹരി. 11-ന് സംഗീത സദസ്സ്. 12-ന് സോപാനസംഗീതം. 13-ന് കളരിപ്പയറ്റ് അവതരണം. 14-ന് ചാക്യാര്‍കൂത്ത്. 15-ന് തുള്ളല്‍ ത്രയം, 17-ന് നാദസ്വരകച്ചേരി, 18-ന് ഭരതനാട്യം എന്നിവ നടക്കും.
19-ന് ഉച്ചയ്ക്ക് യജ്ഞ സമര്‍പ്പണം. വൈകിട്ട് 4 മുതല്‍ കഥകളി പഠനശിബിരം. രാത്രി 7-ന് കഥകളി. 20-ന് ശിവരാത്രി ആഘോഷം. എന്നിവ നടക്കും. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എന്‍. നാരായണന്‍ നമ്പൂതിരി, കണ്‍വീനര്‍ എം.ശ്രീകുമാര്‍, കമ്മിറ്റി അംഗം എം.ഡി. സാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഷെ­പ്പേര്‍ഡ് ചില്‍ഡ്രന്‍സ് ഹോം വാര്‍ഷികം

പുതു­വേലി: ഷെപ്പേര്‍ഡ് ചില്‍ഡ്രന്‍സ് ഹോം വാര്‍ഷി­കാ­ഘോഷം 5-ന് നട­ക്കും. ഞായ­റാഴ്ച വൈകിട്ട് 4-ന് മോന്‍സ് ജോസഫ് എം.എല്‍.­എ. ഉദ്ഘാ­ടനം ചെയ്യും. എം.എന്‍.­രാ­മ­കൃ­ഷ്ണന്‍ നായര്‍ അദ്ധ്യ­ക്ഷത വഹി­ക്കും.

നാടിന് ആത്മീയ ഉണര്‍വേകി കുറവിലങ്ങാട് പള്ളിയിലെ മൂന്നു നോമ്പ് തിരുനാള്‍ സമാപിച്ചു

കുറവിലങ്ങാട്: നാടിനൊന്നാകെ ആത്മീയ ഉണര്‍വേകി കുറവിലങ്ങാട് സെന്റ്. മേരീസ് മര്‍ത്തമറിയം ഫൊറോന പള്ളിയിലെ മൂന്നു നോമ്പ് തിരുനാള്‍ സമാപിച്ചു. രാവിലെ സിമിത്തേരി ചാപ്പലില്‍ അനുസ്മരണം ചടങ്ങുകളോടെയായിരുന്നു ബുധനാഴ്ചത്തെ തുടക്കം.
               വികാരി ഡോ. ജോസഫ് മലേപറമ്പില്‍ തിരുനാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വൈകിട്ട് ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണവും നടന്നു.

ഭാരവാഹികള്‍

കാട്ടാമ്പാക്ക്: കിഴക്കുംഭാഗം 336-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭാരവാഹികളായി എം.എം. ഹരിദാസന്‍ നായര്‍ (പ്രസി.), എം.എസ്. വേണുഗോപാലാന്‍ നായര്‍ (വൈ.പ്രസി.), ആര്‍.മാധവന്‍കുട്ടി നായര്‍ (സെക്ര.), എം.സി. അനില്‍കുമാര്‍ (ജോ. സെക്ര.), കെ.എന്‍.രാജപ്പന്‍ നായര്‍ (ഖജാ.), ഇ.കെ. രഘുകുമാര്‍, എ.പി. അജിത്കുമാര്‍, ടി.എന്‍. അരവിന്ദാക്ഷന്‍ നായര്‍, കെ.ആര്‍. സുനേഷ് കിഴക്കേക്കര, കെ.ഇ.വിജയകുമാര്‍, വി.കെ. രാജഗോപാലന്‍ നായര്‍ (കമ്മിറ്റി അംഗങ്ങള്‍), എം.എം. ഹരിദാസന്‍ നായര്‍, ആര്‍.മാധവന്‍ കുട്ടി നായര്‍ (യൂണിയന്‍ പ്രതിനിധികള്‍), ഇ.കെ. രഘുകുമാര്‍ (ഇലക്ട്രല്‍ മെമ്പര്‍) എന്നിവരെ തിരഞ്ഞെടുത്തു.
   യൂണിയന്‍ പ്രസഡിന്റ് ഡോ.സി.ആര്‍.വിനോദ്കുമാര്‍, സെക്രട്ടറി കെ.വി. വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോഴായില്‍ ധ്വജ പ്രതിഷ്ഠ ഉത്സവം കൊടിയേറി

കോഴാ: നരസിംഹ സ്വാമി ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ഉത്സവം കൊടിയേറി. തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍നമ്പൂതിരിയിടെ മുഖ്യകാര്‍മ്മി കത്വത്തിലായിരുന്നു കൊടിയേറ്റ്. മേല്‍ശാന്തി ജി.സുരേഷ് വഴുതായിക്കാട്ടില്ലം സഹകാര്‍മ്മികനായി.
           ഉത്സവ ദിവസങ്ങളില്‍ രാവിലെ 8-ന് നവകം പഞ്ചഗവ്യകം അഭിഷേകം. രാത്രി 7-ന് ശ്രീഭൂതബലി. 8-ന് വിളക്ക് എന്നിവ നടക്കും. 1, 4 തീയതികളില്‍ രാവിലെ 9-ന് ഉത്സവ ബലി ചടങ്ങുകള്‍ ആരംഭിക്കും. 11.30-ന് ദര്‍ശനം. ശനിയാഴ്ച രാത്രി 9.30-ന് പള്ളിവേട്ട. 10-ന് വലിയ വിളക്ക്, വലിയ കണിക്ക. 5-ന് രാത്രി 7.30-ന് ആറാട്ട് എന്നിവയാണ് പരിപടികള്‍.

പാരമ്പര്യകപ്പല്‍ വിശ്വാസ സാഗരത്തില്‍ ഭക്തിയുടെ നിറവായി

കുറവിലങ്ങാട്: പാപമോചനത്തിന്റെയും അനുതാപത്തിന്റെയും സ്മരണപുതുക്കി വിശ്വാസ സാഗരത്തില്‍ കുറവിലങ്ങാട് മുത്തിയമ്മയുടെ കപ്പല്‍ ഒരിക്കല്‍ കൂടി ആടിയുലഞ്ഞു. മൂന്നു നോമ്പ് തിരുനാളിന്റെ ഭാഗമായി ചൊവ്വാഴ്ച മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ നടന്ന ചരിത്ര പ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
    യൗനാന്‍ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിപ്പിച്ച് ഭക്തസാഗരത്തിലൂടെയും കല്പടവുകളിലൂടെയും കപ്പല്‍ കടന്നെത്തി. പണ്ടെന്നോ കടല്‍വ്യാപരത്തിലേര്‍പ്പെട്ടിരുന്ന കടപ്പൂര്‍ നിവാസികള്‍ നേര്‍ച്ചയായി നല്‍കിയതെന്നു കരുതുന്നതാണ് കുറവിലങ്ങാട് പള്ളിയിലെ കപ്പല്‍. കപ്പല്‍ സംവഹിച്ചത് അവകാശികളായ കടപ്പൂര്‍ നിവാസികളാണ്. നൂറുകണക്കായ കടപ്പൂര്‍ നിവാസികളുടെ കരങ്ങള്‍ ഒരേവേഗത്തിലും താളത്തിലും ഉയര്‍ന്നുതാഴ്ന്നപ്പോള്‍ പതിനായിരങ്ങള്‍ക്കു വിശ്വാസത്തിന്റെ നേരനുഭവം ലഭ്യമായി.
   നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടെയായിരുന്നു കപ്പല്‍ പ്രദക്ഷിണം. മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന പ്രദക്ഷിണത്തില്‍ അണിനിരന്ന ഗജവീരന്മാരില്‍ ഒരാള്‍ മാതാവിന്റെ ചിത്രം പതിപ്പിച്ച തിടമ്പും ഏറ്റിയിരുന്നു. മറ്റൊരു കരിവീരനാണ് സെബാസ്ത്യാനോസ് പുണ്യവാളന്റെ ചിത്രം സംവഹിച്ചത്. പുഷ്പാലങ്കൃതമായ തിരുസ്വരൂപങ്ങളും എഴുന്നള്ളിച്ചു. മുത്തുക്കുടകളും വര്‍ണ്ണക്കുടകളും 18 വൈദികന്മാരും വാദ്യമേളങ്ങളും അകമ്പടിയായി.
      ഇടവകക്കാരുടെ തിരുനാളായാണ് ബുധനാഴ്ചത്തെ തിരുനാള്‍ ചടങ്ങുകളെ കണക്കാക്കുന്നത്. വൈകിട്ട് 6-നാണ് ജൂബിലി കപ്പേളയിലേക്കുള്ള പ്രദക്ഷിണം.

ജയേന്ദ്രസരസ്വതി 9-ന് മള്ളിയൂരില്‍

മള്ളിയൂര്‍: കാഞ്ചികാമകോടിപീഠം മഠാധിപതി ജയേന്ദ്രസരസ്വതി സ്വാമി 9-ന് മള്ളിയൂരില്‍ എത്തും. വ്യാഴാഴ്ച രാവിലെ 8-ന് എത്തുന്ന സ്വാമി ഗണപതിക്ക് മുന്നില്‍ വഴിപാട് സമര്‍പ്പണവും നടത്തും.
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയ്ക്ക്, കാഞ്ചികാമകോടിപീഠത്തിന്റെ ഭാഗവതസേവാരത്‌നം പുരസ്‌കാരം സമ്മാനിക്കാനടക്കം മുമ്പ് 2 തവണ മള്ളിയൂരില്‍ എത്തിയിരുന്നു. ഭാഗവതഹംസത്തിന്റെ വേര്‍പാടിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ് വ്യാഴാഴ്ചത്തേത്.

മണ്ണെടുപ്പ്: ടിപ്പര്‍ ലോറിയും ഹിറ്റാച്ചിയും പിടികൂടി

മണ്ണയ്ക്കനാട്: കുന്നിടിച്ച് മണ്ണ് നീക്കം ചെയ്തിരുന്ന ഹിറ്റാച്ചിയും ടിപ്പര്‍ ലോറിയും ആര്‍.ഡി.ഒ പിടികൂടി. പാലാ-കോഴാ റോഡില്‍ വളകുഴി കവലയക്കു സമീപം മണ്ണെടുത്തിരുന്ന വാഹനങ്ങളാണ് പാലാ ആര്‍.ഡി.ഒ ജോയി വര്‍ഗ്ഗീസ് മിന്നല്‍ പരിശോധനയ്ക്കിടയില്‍ പിടികൂടിയത്.
കൊണ്ടാട് മങ്ങാട്ടുകുന്നേല്‍ എ.എം. ഭാസ്‌കരന്റെയാണ് മണ്ണെടുത്തിരുന്ന സ്ഥലം. ഭാസ്‌കരനെതിരെ നിയമനടപടി ആരംഭിച്ചു. പിടിച്ചെടുത്ത വഹനങ്ങള്‍ മരങ്ങാട്ടുപിള്ളി പോലീസില്‍ ഏല്പിച്ചു.

ഉരപ്പുരയ്ക്ക് തീപിടിച്ചു

കുറിച്ചിത്താനം: വീടിനോട് ചേര്‍ന്നുള്ള ഉരപ്പുര തീപിടിച്ചു നശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കുറിച്ചിത്താനം മൂലക്കാട്ട് ജയിംസിന്റെ വീടിനോട് ചേര്‍ന്നുള്ള ഉരപ്പുരയിലാണ് തീപടര്‍ന്നത്.
രാവിലെ ഇതിനു സമീപത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നതാകാം എന്ന നിഗമനത്തിലാണ് പോലീസ്. നാട്ടുകാരും മരങ്ങാട്ടുപിള്ളി എസ്.ഐ കെ. സലിംകുമാറിന്റെ നേതൃത്വത്തില്‍ പോലീസും ചേര്‍ന്ന് തീ നീയന്ത്രണവിധേയമാക്കി. വൈകാതെ കടുത്തുരുത്തിയില്‍ നിന്നും പാലായില്‍ നിന്നും അഗ്നി ശമനസേനയും എത്തിയിരുന്നു.

വേരംപ്ലാക്കിയില്‍ ജോണ്‍ ജോസഫ് (കുഞ്ഞേട്ടന്‍ - 81) അന്തരിച്ചു



കളത്തൂര്‍: വേരംപ്ലാക്കിയില്‍ ജോണ്‍ ജോസഫ് (കുഞ്ഞേട്ടന്‍ - 81) അന്തരിച്ചു. ഭാര്യ: റോസമ്മ നങ്ങ്യാലില്‍ വയലാ. മക്കള്‍: ജോസ്, ലീലാമ്മ, സെലിന്‍, ബിന്ദു, (ജയ്പൂര്‍), ജോണി (തിരുവനന്തപുരം), ജയ്‌മോന്‍ (ഡല്‍ഹി), മായ. മരുമക്കള്‍: വത്സമ്മ, ലൂസി, ഷൈനി, മോനിച്ചന്‍, അച്ചന്‍കുഞ്ഞ്, ബോബി, സാജന്‍. ശവസംസ്‌കാരം ബുധനാഴ്ച 10.30-ന് കളത്തൂര്‍ സെന്റ്.മേരീസ് പള്ളി സെമിത്തേരിയില്‍.

കാര്‍ണിവലിലെ യന്ത്രക്കസേരയില്‍ നിന്നും തെറിച്ചു വീണ യുവാവിന് പരിക്കേറ്റു

കുറവിലങ്ങാട്: കുറവിലങ്ങാട് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ താല്‍ക്കാലികമായി സ്ഥാപിച്ച കാര്‍ണിവലിലെ യന്ത്രക്കസേരയില്‍ നിന്നും തെറിച്ചു വീണ് യുവാവിന് പരിക്കേറ്റു. തോട്ടുവാ വലിയകണ്ടത്തില്‍ സുധീഷ് (32)-നെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 2.45 ഓടെയായിരുന്നു അപകടം. കാര്‍ണിവലിലെ റൈഡറില്‍ ഇരുന്ന സുധീഷ് പെട്ടെന്ന് എഴുന്നേറ്റപ്പോള്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറവിലങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച ശേഷമാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയത്. തലയക്ക് 12 സ്റ്റിച്ചുണ്ട്.

കഴുന്ന് പ്രദക്ഷിണങ്ങള്‍ ആത്മീയ ഉണര്‍വേകി: കുറവിലങ്ങാട്ട് കപ്പല്‍പ്രദക്ഷിണം ഇന്ന്

കുറവിലങ്ങാട്: മര്‍ത്തമറിയം ഫൊറോന പള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന കഴുന്ന് പ്രദക്ഷിണങ്ങള്‍ നാടിന് പുത്തന്‍ ആത്മീയ ഉണര്‍വേകി.
ഇടവക ദേശത്തിന്റെയാകെ കൈവഴികളിലൂടെ തിങ്കളാഴ്ച ഉച്ചമുതല്‍ തന്നെ കഴുന്ന് പ്രദക്ഷിണങ്ങള്‍ ആരംഭിച്ചു.
കഴുന്നുചിട്ടികളില്‍ ഉള്‍പ്പെട്ടവരുടെ നേതൃത്വത്തില്‍ വീടുകളില്‍ കഴുന്നെത്തിച്ച് വിശുദ്ധ സെബസ്ത്യാനോസിനോടും പരിശുദ്ധ ദൈവമാതാവിനോടും പ്രാര്‍ഥിക്കുവാന്‍ നാടൊന്നാകെ ഒത്തുചേരുകയായിരുന്നു. വാദ്യമേളങ്ങളും മുത്തുക്കുടകളും കൊടിതോരണങ്ങളും ഭക്തിയുടെ നിറച്ചാര്‍ത്തൊരുക്കിയ വീഥികളിലൂടെയാണ് പ്രദക്ഷിണങ്ങള്‍ കടന്നു പോയത്. കോഴാ സെന്റ് ജോസഫസ്, പകലോമറ്റം സെന്റ് തോമസ് കപ്പേളകളില്‍ നിന്നുള്ള പ്രദക്ഷിണം ഇടവക ദേവാലയത്തില്‍ നിന്നുള്ള പ്രദക്ഷിണവുമായി ജൂബിലി കപ്പേളയില്‍ സംഗമിച്ചു.
ക്രിസ്തുവരിച്ച കുരശിന്റെ തിരുശേഷിപ്പ് വണക്കത്തിനും ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വികാരി ഡോ. ജോസഫ് മലേപറമ്പില്‍ നേതൃത്വം നല്‍കി.
മൂന്നുനേമ്പ് തിരുനാളിന്റെ മാത്രം പ്രത്യേകതയായ കപ്പല്‍ പ്രദക്ഷിണം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് ആരംഭിക്കും. ആന അകമ്പടി സേവിക്കുന്ന പ്രദക്ഷിണം എന്ന പ്രത്യേകതയും മൂന്നു നോമ്പ് തിരുനാളിനുണ്ട്.

ഭക്തിയുടെ നിറവില്‍ കോഴായില്‍ ധ്വജ പ്രതിഷ്ഠ: ഇന്ന് ഉത്സവം കൊടിയേറും

കോഴാ: നാടിന് പുത്തന്‍ ആത്മീയ ഉണര്‍വേകി കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠ നടന്നു. ചൊവ്വാഴ്ച ധ്വജപ്രതിഷ്ഠാ ഉത്സവം കൊടിയേറും.
തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍നമ്പൂതിരിയിടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. മേല്‍ശാന്തി ജി.സുരേഷ് വഴുതായിക്കാട്ടില്ലം സഹകാര്‍മ്മികനായി. ഒരുനാട് ഒന്നാകെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ 8.30-ന് വിവിധ കലശാഭിഷേകങ്ങള്‍. 9.30-ന് ബ്രഹ്മകലശാഭിഷേകം. രാത്രി 7.30-ന് കൊടിയേറ്റ്. ഉത്സവ ദിവസങ്ങളില്‍ രാവിലെ 8-ന് നവകം പഞ്ചഗവ്യകം അഭിഷേകം. രാത്രി 7-ന് ശ്രീഭൂതബലി. 8-ന് വിളക്ക് എന്നിവ നടക്കും. 1, 4 തീയതികളില്‍ രാവിലെ 9-ന് ഉത്സവ ബലി ചടങ്ങുകള്‍ ആരംഭിക്കും. 11.30-ന് ദര്‍ശനം.
ശനിയാഴ്ച രാത്രി 9.30-ന് പള്ളിവേട്ട. 10-ന് വലിയ വിളക്ക്, വലിയ കണിക്ക. 5-ന് രാത്രി 7.30-ന് ആറാട്ട് എന്നിവയാണ് പരിപടികള്‍.

മോഷണക്കേസിലെ പ്രതിയെ കോടതി റിമാന്‍ഡിലയച്ചു

രാമപുരം: വീടിന്റെ വെന്റിലേറ്റര്‍ തുരന്ന് സ്വര്‍ണ്ണവും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും അടക്കം കവര്‍ന്ന കേസിലെ പ്രതിയെ രണ്ടാഴ്ചയ്ക്കുള്ളില്‍ പോലീസ് പിടികൂടി. രാമപുരം പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയ രാമപുരം കുന്നപ്പിള്ളി കിഴക്കേകുന്നേല്‍ മാടവന വീട്ടില്‍ അനീഷ് സെബാസ്റ്റ്യനെ (22) പാലാ ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തെ റിമാന്‍ഡിലയച്ചു.
മരങ്ങാട് അറയക്കപറമ്പില്‍ ജയ്‌സണ്‍-ന്റെ വീട്ടില്‍ കഴിഞ്ഞ 17-നായിരുന്നു കവര്‍ച്ച നടന്നത്. ഭിത്തിയിലെ എയര്‍ഹോള്‍ വെന്റിലേറ്റര്‍ തുരന്ന് വലുതാക്കിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. അലമാരയില്‍ ഇരുന്ന സ്വര്‍ണ്ണാഭരണങ്ങളും ടി.വി. സ്റ്റാന്‍ഡില്‍ ഇരുന്ന ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുമാണ് കവര്‍ന്നത്. കവര്‍ച്ച ചെയ്യപ്പെട്ട വസ്തുക്കള്‍ പ്രതിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു.
പിടിയിലായ അനീഷ്, ജയ്‌സണ്‍-ന്റെ തൊഴിലാളിയായിരുന്നു. സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയില്‍ കവര്‍ച്ച ചെയ്യപ്പെട്ട വസ്തുക്കളില്‍ ചിലത് അനീഷിന്റെ വീട്ടില്‍ നിന്നും ലഭിച്ചിരുന്നു. ഒളിവിലായിരുന്ന അനീഷിനെ തൊടുപുഴ അഞ്ചേരിയിലെ ബന്ധുവീട്ടില്‍ നിന്നാണ് എസ്.ഐ. കെ.ബി. മോഹനന്‍ നായരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബു ജോസഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

മുടക്കാലി ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഉത്സവം

കാട്ടാമ്പാക്ക്: കിഴക്കുംഭാഗം വടക്കേനിരപ്പ് മുടക്കാലി ഭഗവതി ക്ഷേത്രത്തില്‍ ഫിബ്രവരി ഒന്നിന് തൃക്കാര്‍ത്തിക ഉത്സവം ആഘോഷിക്കും. ബുധനാഴ്ച രാവിലെ 7-ന് എതൃത്തപൂജ. 8-ന് പന്തീരടി പൂജ, പൊങ്കാല അടുപ്പുകളില്‍ അഗ്നിപകരല്‍.
10-ന് പൊങ്കാല സമര്‍പ്പണം. രാത്രി 7-ന് കരോക്കേ ഗാനമേള. 8.30-ന് വിളക്കിനെഴുന്നള്ളിപ്പ്.

കോഴായില്‍ ധ്വജ പ്രതിഷ്ഠ ഇന്ന്: നാളെ ഉത്സവം കൊടിയേറും

കോഴാ: നരസിംഹ സ്വാമി ക്ഷേത്രത്തില്‍ തിങ്കളാഴ്ച ധ്വജ പ്രതിഷ്ഠ നടക്കും. ചൊവ്വാഴ്ചയാണ് ധ്വജപ്രതിഷ്ഠാ ഉത്സവം കൊടിയേറ്റ്.
തിങ്കളാഴ്ച 9.15-ന് വാഹന പ്രതിഷ്ഠ, കലശാഭിഷേകം, ജീവവാഹന, ധ്വജപ്രതിഷ്ഠ, ദിക്പാല കലശാഭിഷേകം, കുംഭേശ നിദ്ര കലശാഭിഷേകങ്ങള്‍ എന്നിവയാണ് ചടങ്ങുകള്‍ തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മേല്‍ശാന്തി ജി.സുരേഷ് വഴുതായിക്കാട്ടില്ലം സഹകാര്‍മ്മികനായിരിക്കും. ഉത്സവം ഫിബ്രവരി 5-ന് ആറാട്ടോടെ സമാപിക്കും.

തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി: കുര്യനാട്ട് 60-ലേറെ കുടുംബങ്ങളില്‍ കുടിവെള്ളം മുട്ടി

കുര്യനാട്: കുര്യനാട് തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കിയത് 60-ലേറെ കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. കുര്യനാട് -ഉഴവൂര്‍ റോഡരുകിലെതോട്ടിലേക്കാണ് ശനിയാഴ്ച രാത്രി കക്കൂസ് മാലിന്യം നിക്ഷേപിച്ചത്.
അരിക്കൂഴി കുടിവെള്ള പദ്ധതിയുടെ കിണര്‍ ഈ തോടിന്റെ അരുകിലാണ്. ഈ കിണറിന് സമീപത്താണ് കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. അറുപതിലേറെ കുടുംബങ്ങളുടെ കുടിവെള്ള സ്രോതസാണ് ഇതോടെ മലിനമാക്കപ്പെട്ടത്. എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തണമെന്ന് വാര്‍ഡ് മെമ്പര്‍ സാബു അഗസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ഈ മേഖലയില്‍ തോട്ടിലേക്ക് അടക്കം പൊതു സ്ഥലങ്ങളില്‍ കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. വെമ്പള്ളി സ്‌ക്കൂളിന് സമീപത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ചത് അടുത്ത കാലത്താണ്. ഇവിടേക്ക് കക്കൂസ് മാലിന്യവുമായി പോന്ന വാഹനത്തെ കുറിച്ച് കാണക്കാരി റെയില്‍വേ ഗേറ്റിലെ വാച്ച്മാന്‍ കൃത്യമായ വിവിരം പോലീസിന് നല്‍കിയിരുന്നു. കുര്യനാട് ഉഴവൂര്‍ റോഡില്‍ കുര്യനാട് തോട്ടിലേക്ക് പാറക്കുടി കവലയ്ക്ക് സമീപം മാസങ്ങള്‍ക്ക് മുമ്പ് പലതവണ കക്കൂസ് മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്നു. ജില്ലാ കൃഷിത്തോട്ടത്തിലെ കോഴാ പാടശേഖരത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കപ്പെട്ടത് ഒരുവര്‍ഷം കൃഷി നശിക്കാന്‍ തന്നെ ഇടയാക്കിയിരുന്നു.

പൂവക്കുളം മാര്‍ ബസേലിയോസ് ചാപ്പലില്‍

പൂവക്കുളം: മാര്‍ ബസേലിയോസ് ചാപ്പലില്‍ ശിലാസ്ഥാപന പെരുന്നാള്‍ 1, 2 തീയതികളില്‍ ആഘോഷിക്കും. ബുധനാഴ്ച രാത്രി എട്ടിന് ചാപ്പലിലേക്കു പ്രദക്ഷിണം. 9.45 നു സുത്താറ പ്രാര്‍ഥന. 10.15 ന് മെഗാഷോ. വ്യാഴാഴ്ച രാവിലെ 11 ന് സ്ലീബാ എഴുന്നള്ളിപ്പ്, 11.30 നു പ്രദക്ഷിണം. 1.30 നു ലേലം.
കഴുന്ന് പ്രദക്ഷിണങ്ങള്‍ ആത്മീയ ഉണര്‍വേകി: കുറവിലങ്ങാട്ട് കപ്പല്‍പ്രദക്ഷിണം ഇന്ന്
കുറവിലങ്ങാട്: മര്‍ത്തമറിയം ഫൊറോന പള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന കഴുന്ന് പ്രദക്ഷിണങ്ങള്‍ നാടിന് പുത്തന്‍ ആത്മീയ ഉണര്‍വേകി.

കൊമ്പന്‍ പിണങ്ങിയത് നാട്ടില്‍ ഭീതി പരത്തി.


Ipdhne§mSv: RmbdmgvN cmhnse sIm¼³ ]nW§nbXv \m«n `oXn ]c¯n. hm¡mSv apX sIm¶\m¸mSw hscbpÅ A©c IntemaoäÀ Zpct¯mfw sIm¼³ bm{X sNbvXp. hmen ]nSn¯an«v H¸w H¶mw ]m¸m\pw IqSn. Bscbpw D]{Zhn¡m³ {ian¨nÃ.
       hm¡mSv a®m¡pgn `mK¯p \n¶pw ]m¸m·mtcmSv ]nW§nbXv. Ipdhne§mSv kztZinbmb Hcp XSnhym]mcnbpsS B\bmWv ]WnØet¯¡v sIm­pt]mIp¶Xn\mbmWv ]m¸m·mÀ cmhnse 7 aWntbmsS sIm¼s\ Agn¡p¶Xv. CtXmS sIm¼³ A\pkcWt¡Sv ImWn¨p XpS§n. Cd§n thK¯n \S¸v Bcw`n¨p. Imcbv¡Â km_phnsâ hoSn\v Hcp he¯p h¨p. X¿n thWphnsâ apä¯p IqSnbpw \S¶p \o§n. B\ hcp¶Xv Adnª thWp hnsâ `mcy N{µnI aI³ hnjvWphns\ ho«n \n¶pw hnfn¨nd¡n. `b¶p hnd¨ hnjvWp NmSnbXv sIm¼\v ap¶nte¡mbncp¶p.
       hm¡mSv, h«o´p¦Â, h«¡p¶, IW¡³tNcn, RogqÀ  `P\aTw sIm¶m¸mSw hsc sIm¼³ \S¶p. sIm¶\m¸mS¯n\p kao]s¯ tXm«¯n h¨v H¶mw ]m¸m³ Iq¨phne§v apdp¡nbmWv B\sb Xf¨Xv.   sIm¼³ ]nW§nbtXmsS H¶mw ]m¸m\pw Xq§n H¸w Hm«w Bcw`n¨p.                                                           

കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിന് കൊടി­യേറി­

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ വികാരി ഡോ. ജോസഫ് മലേപറമ്പില്‍ കൊടിയേറ്റ് നിര്‍വ്വഹിച്ചു.
തിങ്കളാഴ്ച രാവിലെ 8.30-ന് മാര്‍ശ്ലീഹായുടെയും ശേയുക്രിസ്തുവരിച്ച കുരിശിന്റെയും തിരുശേഷിപ്പ് പ്രതിഷ്ഠിക്കല്‍, അഖണ്ഡ ജപമാല പ്രാര്‍ത്ഥന. ഉച്ചയ്ക്ക് 2.30-ന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30 നിനവേ ആരാധന. 4.45-ന് കഴുന്നുപ്രദക്ഷിണങ്ങള്‍ പള്ളിയിലെത്തും. 6.30-ന് പ്രദക്ഷിണം ജൂബിലി കപ്പേളയില്‍ സംഗമിക്കും. ഒമ്പതിന് ചൈനീസ് വെടിക്കെട്ട്.
ചൊവ്വാഴചരാവിലെ 8.30-ന് മലങ്കര കുര്‍ബ്ബാന അര്‍പ്പിച്ച് മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ വിന്‍സെന്റ് മാര്‍ പൗലോസ് സന്ദേശം നല്‍കും. 10.30-ന് തിരുനാള്‍ കുര്‍ബാനയ്ക്ക് തൃശ്ശൂര്‍ അതിരൂപതാ മുന്‍ മെത്രാന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം. ആറിന് ആര്‍ച്ച് ബിഷപ്പ് മാര്‍ മിറ്റത്താനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ബുധനാഴ്ച രാവിലെ 8.30-ന് സുറിയാനി കുര്‍ബാന. 10.30-ന് ലത്തീന്‍ കുര്‍ബാന. വൈകിട്ട് 6-ന് പ്രദക്ഷിണം, ഒമ്പതിന് ചൈനീസ് വെടിക്കെട്ട്.

കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിന് ഇന്ന് കൊടി­യേറും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിന് ഞായറാഴ്ച രാവിലെ ഏഴിന് വികാരി ഡോ. ജോസഫ് മലേപറമ്പില്‍ കൊടിയേറ്റും.
30-ന് രാവിലെ 8.30-ന് മാര്‍ശ്ലീഹായുടെയും ശേയുക്രിസ്തുവരിച്ച കുരിശിന്റെയും തിരുശേഷിപ്പ് പ്രതിഷ്ഠിക്കല്‍, അഖണ്ഡ ജപമാല പ്രാര്‍ത്ഥന. ഉച്ചയ്ക്ക് 2.30-ന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30 നിനവേ ആരാധന. 4.45-ന് കഴുന്നുപ്രദക്ഷിണങ്ങള്‍ പള്ളിയിലെത്തും. 6.30-ന് പ്രദക്ഷിണം ജൂബിലി കപ്പേളയില്‍ സംഗമിക്കും. ഒമ്പതിന് ചൈനീസ് വെടിക്കെട്ട്.
31-ന് രാവിലെ 8.30-ന് മലങ്കര കുര്‍ബ്ബാന അര്‍പ്പിച്ച് മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ വിന്‍സെന്റ് മാര്‍ പൗലോസ് സന്ദേശം നല്‍കും. 10.30-ന് തിരുനാള്‍ കുര്‍ബാനയ്ക്ക് തൃശ്ശൂര്‍ അതിരൂപതാ മുന്‍ മെത്രാന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം. ആറിന് ആര്‍ച്ച് ബിഷപ്പ് മാര്‍ മിറ്റത്താനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ഫിബ്രവരി 1-ന് രാവിലെ 8.30-ന് സുറിയാനി കുര്‍ബാന. 10.30-ന് ലത്തീന്‍ കുര്‍ബാന. വൈകിട്ട് 6-ന് പ്രദക്ഷിണം, ഒമ്പതിന് ചൈനീസ് വെടിക്കെട്ട്.

കോഴായില്‍ ധ്വജ പ്രതിഷ്ഠ തിങ്കളാഴ്ച

കോഴാ: നരസിംഹ സ്വാമി ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ഒരു­ക്ക­ങ്ങള്‍ പൂര്‍ത്തി­യാ­യി. 30-ന് വാഹന പ്രതി­ഷ്ഠയും ബ്രഹ്മ കലാശാഭിഷേ­കവും നട­ക്കും.
തിങ്കളാഴ്ച രാവിലെ 7-ന് കലശം എഴുന്നള്ളിക്കല്‍. 9.15-ന് വാഹന പ്രതിഷ്ഠ, കലശാഭിഷേകം, ജീവവാഹന, ധ്വജപ്രതിഷ്ഠ, ദിക്പാല കലശാഭിഷേകം, കുംഭേശ നിദ്ര കലശാഭിഷേകങ്ങള്‍ എന്നി­വ­യാണ് ചട­ങ്ങു­കള്‍ തന്ത്രി മന­യ­ത്താ­റ്റി­ല്ലത്ത് അനില്‍ ദിവാകരന്‍നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹി­ക്കും. മേല്‍ശാന്തി ജി.സു­രേഷ് വഴു­താ­യി­ക്കാ­ട്ടില്ലം സഹ­കാര്‍മ്മി­ക­നാ­യിരിക്കും. ചൊവ്വാഴ്ച കൊടിയേറുന്ന ധ്വജപ്രതിഷ്ഠാ ഉത്സവം ഫിബ്രവരി 5-ന് ആറാട്ടോടെ സമാപിക്കും.

വെമ്പള്ളി ദേവീ ക്ഷേത്രത്തില്‍ മകരപ്പൊങ്കാല ഉത്സം

വെമ്പള്ളി: ദേവീ ക്ഷേത്രത്തിലെ മകരപ്പൊങ്കാല ഉത്സവം 31-ന് ആഘോഷിക്കും. ചൊവ്വാഴ്ച രാവിലെ 8.30-ന് പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. 12-ന് പ്രസാദമൂട്ട്.

കുറവിലങ്ങാട് മാര്‍ത്തോമ നസ്രാണി ഭവന്‍ ഉദ്ഘാടനം ചെയ്തു

കുറവിലങ്ങാട്: കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി നിര്‍മ്മി­ച്ച മാര്‍ത്തോമ നസ്രാണി ഭവന്‍ പാലാ രൂപതാ പിതാവ് മാര്‍. ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വ­ദി­ച്ചു. 5000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള മൂന്ന് ഹാളുകളോട് കൂടിയതാണ് മാര്‍ത്തോമ നസ്രാണി ഭവന്‍. ഇടവകദിനാഘോ­ഷവും നട­ന്നു. 3000-ത്തോളം കുടുംബങ്ങളുള്ള ഇടവകയിലെ കൂട്ടായ്മയ്ക്ക് അയ്യായിരത്തിലേറെ പേര്‍ പങ്കെ­ടു­ത്തു. വികാരി ഡോ. ജോസഫ് മലേ­പ­റ­മ്പില്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. വിവാഹ, ഭവന, ചികിത്സാ സഹായ പദ്ധതികളുടെ ആനുകൂല്യം മോന്‍സ് ജോസഫ് എം.എല്‍.എ. വിതരണം ചെയ്തു. ഗ്രാമ പഞ്ചാ­യത്ത് പ്രസി­ഡണ്ട് ടി.എ­സ്. രമാ­ദേവി പ്രസംഗി­ച്ചു.

മോനിപ്പള്ളി ചീങ്കല്ലേല്‍ പള്ളിയില്‍

മോനിപ്പള്ളി: ചീങ്കല്ലേല്‍ സെന്റ് തോമസ് പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് 27 -ന് കൊടിയേറി. മോണ്‍. ജോര്‍ജ് ചൂരക്കാട്ട്. കൊടിയേറ്റിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ശനിയാഴ്ച വൈകിട്ട് അഞ്ചിനു മണിയാക്കുപാറ, വാക്കാട് കുരിശുപള്ളികളില്‍ വിശുദ്ധ കുര്‍ബാന. രാത്രി എട്ടിനു പഞ്ചപ്രദക്ഷിണ സംഗമം, 8.45-ന് പ്രദക്ഷിണം പള്ളിയിലേക്ക്. പ്രസംഗം - റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍. ഞായറാഴ്ച പ്രദക്ഷിണം 5.00. ബൈബിള്‍ നാടകം 8.00.

ആലപ്പാട്ടച്ചന്റെ പൂര്‍ണ്ണകായ പ്രതിമ

കുറവിലങ്ങാട്: കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളി വികാരിയും ദേവമാതാ കോളേജ് സ്ഥാപകനുമായ ഫോ. പോള്‍ ആലപ്പാട്ടിന്റെ പൂര്‍ണ്ണകായ പ്രതിമ കോളേജില്‍ സ്ഥാപിക്കും. 28-ന് രാവിലെ 11.45-ന് പ്രതിമയുടെ അനാഛാദനം പാലാ രൂപതാ പിതാവ് മാര്‍. ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും.

കുറവിലങ്ങാട് മാര്‍ത്തോമ നസ്രാണി ഭവന്‍ ഉദ്ഘാടനവും ഇടവകദിനാഘോഷവും 28-ന്

കുറവിലങ്ങാട്: കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ 28-ന് ഇടവകദിനമായി ആഘോഷിക്കും. 5000 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള മൂന്ന് ഹാളുകളോട് കൂടിയ മാര്‍ത്തോമ നസ്രാണി ഭവന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
3000-ത്തോളം കുടുംബങ്ങളുള്ള ഇടവകയിലെ കൂട്ടായ്മയ്ക്ക് അയ്യായിരത്തിലേറെപ പേരെയാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച രാവിലെ 8.30-ന് സമൂഹബലി. 10.30-ന് പാരിഷ് ഹാള്‍ വെഞ്ചരിപ്പും ഉദ്ഘാടനവും പാലാ രൂപതാ പിതാവ് മാര്‍. ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും. വിവാഹ, ഭവന, ചികിത്സാ സഹായ പദ്ധതികളുടെ ആനുകൂല്യം മോന്‍സ് ജോസഫ് എം.എല്‍.എ. വിതരണം ചെയ്യും. 12-ന് കോഴാ ചെറുകുന്നില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മ ചാപ്പല്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വദിക്കും.

മേലരീക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം

മേലരീക്കര: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തിന് 29-ന് കൊടിയേറും. ഞായറാഴ്ച വൈകിട്ട് 6-ന് തന്ത്രി കുരുപ്പക്കാട്ട്മന പുരുഷോത്തമന്‍ നമ്പൂതിരി കൊടിയേറ്റും. 8-ന് ശ്രീഭൂതബലി.
ഉത്സവദിവസങ്ങളില്‍ രാവിലെ 10.30-ന് ഉത്സവബലി ചടങ്ങുകള്‍ ആരംഭിക്കും. 12.30-ന് ഉത്സവബലി ദര്‍ശനം. ഒന്നിന് അന്നദാനം. രാത്രി 8.45-ന് വിളക്ക് എന്നിവ നടക്കും. 30-ന് രാവിലെ 8.30-ന് ഭഗവതിക്ക് കലശാഭിഷേകം 7-ന് ചെണ്ടമേളം അരങ്ങേറ്റം. 31-ന് രാവിലെ 8.30-ന് ശിവന്് കലശാഭിഷേകം ഫിബ്രവരി ഒന്നിന് വൈകിട്ട് 5-ന് കാഴ്ചശ്രീബലി. 2-ന് രാത്രി 9-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 3-ന് രാവിലെ 7-ന് ആറാട്ടുബലി. 9-ന് ആറാട്ട് എതിരേല്പ്. 9.30-ന് ഇരുപത്തിയഞ്ച് കലശാഭിഷേകം.

പരീക്ഷകള്‍ 30-ന് നടക്കും

ഉഴവൂര്‍: സെന്റ്.സ്റ്റീഫന്‍സ് കോളേജില്‍ 17-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും 30-ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു

ലൈബ്രേറിയന്റെ ഒഴിവ്

ഉഴവൂര്‍: സെന്റ്.സ്റ്റീഫന്‍സ് കോളേജില്‍ ഒഴിവുള്ള ലൈബ്രേറിയന്റെ താല്‍ക്കാലിക പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 240127

കോഴാ നരസിംഹസ്വാമി ക്ഷേത്രത്തില്‍ ധ്വജ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി

കോഴാ: നരസിംഹ സ്വാമി ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കമായി. വെള്ളിയാഴ്ച നടന്ന ബ്രഹ്മകലശാഭിഷേകം ഭക്തിനിര്‍ഭരമായി. തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. മേല്‍ശാന്തി ജി.സുരേഷ് വഴുതായിക്കാട്ടില്ലം സഹകാര്‍മ്മികനായി. 30-നാണ് ധ്വജപ്രതിഷ്ഠ.
ശനിയാഴ്ച രാവിലെ 6-ന് പരികലശാഭിഷേകങ്ങള്‍. 9-ന് ബ്രഹ്മകലശാഭിഷേകം. ശ്രീഭൂതബലി. വൈകിട്ട് 6-ന് വാഹന ബിംബ പരിഗ്രഹം, നേത്രോന്മീലനം. ഞായറാഴ്ച രാവിലെ 6-ന് വിവിധ കലശപൂജകള്‍ ആരംഭിക്കും.വൈകിട്ട് 6-ന് നേത്രോന്മീലനം. ബിംബ ശുദ്ധി കലശാഭിഷേകങ്ങള്‍.
തിങ്കളാഴ്ച രാവിലെ 7-ന് കലശം എഴുന്നള്ളിക്കല്‍. 9.15-ന് വാഹന പ്രതിഷ്ഠ, കലശാഭിഷേകം, ജീവവാഹന, ധ്വജപ്രതിഷ്ഠ, ദിക്പാല കലശാഭിഷേകം, കുംഭേശ നിദ്ര കലശാഭിഷേകങ്ങള്‍. 12-ന് സംഗീതാര്‍ച്ചന. ഒന്നിന് അന്നദാനം. ചൊവ്വാഴ്ച ധ്വജപ്രതിഷ്ഠാ ഉത്സവം കൊടിയേറും. ഫിബേരവരി 5-ന് ആറാട്ടോടെ സമാപിക്കും.

കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ മൂന്നുനോമ്പ് തിരുനാള്‍


കുറവിലങ്ങാട്: കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 29-ന് രാവിലെ ഏഴിന് വികാരി ഡോ. ജോസഫ് മലേപറമ്പില്‍ കൊടിയേറ്റും.
30-ന് രാവിലെ 8.30-ന് മാര്‍ശ്ലീഹായുടെയും ശേയുക്രിസ്തുവരിച്ച കുരിശിന്റെയും തിരുശേഷിപ്പ് പ്രതിഷ്ഠിക്കല്‍, അഖണ്ഡ ജപമാല പ്രാര്‍ത്ഥന. ഉച്ചയ്ക്ക് 2.30-ന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30 നിനവേ ആരാധന. 4.45-ന് കഴുന്നുപ്രദക്ഷിണങ്ങള്‍ പള്ളിയിലെത്തും. 6.30-ന് പ്രദക്ഷിണം ജൂബിലി കപ്പേളയില്‍ സംഗമിക്കും. ഒമ്പതിന് ചൈനീസ് വെടിക്കെട്ട്.
31-ന് രാവിലെ 8.30-ന് മലങ്കര കുര്‍ബ്ബാന അര്‍പ്പിച്ച് മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ വിന്‍സെന്റ് മാര്‍ പൗലോസ് സന്ദേശം നല്‍കും. 10.30-ന് തിരുനാള്‍ കുര്‍ബാനയ്ക്ക് തൃശ്ശൂര്‍ അതിരൂപതാ മുന്‍ മെത്രാന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം. ആറിന് ആര്‍ച്ച് ബിഷപ്പ് മാര്‍ മിറ്റത്താനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ഫിബ്രവരി 1-ന് രാവിലെ 8.30-ന് സുറിയാനി കുര്‍ബാന. 10.30-ന് ലത്തീന്‍ കുര്‍ബാന. വൈകിട്ട് 6-ന് പ്രദക്ഷിണം, ഒമ്പതിന് ചൈനീസ് വെടിക്കെട്ട്.
വികാരി ഡോ. ജോസഫ് മലേപറമ്പില്‍, സണ്ണി തുറവേലിക്കുന്നേല്‍,കെ.യു. ജോണ്‍, പി.ജെ. കുര്യന്‍, പി.ജെ. സിറിയക്, ടി.ഡി. ചാക്കോ, എജോ പാറ്റാനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

21 മെഡലിന്റെ തിളക്കവുമായി മദര്‍ തെരേസാ സ്‌പെഷ്യല്‍ സ്‌ക്കൂള്‍

ഉഴവൂര്‍: ജില്ലാ സ്‌പെഷ്യല്‍ സ്‌ക്കൂള്‍ ഒളിമ്പിക്‌സിലെ 21 മെഡലുകളുടെ തിളക്കത്തിലാണ് ഉഴവൂര്‍ മദര്‍ തെരേസാ സ്‌പെഷ്യല്‍ സ്‌ക്കൂള്‍. 11 സ്വര്‍ണ്ണവും, 6 വെള്ളിയും, 4 വെങ്കലവുമാണ് ഇവിടുത്തെ ചുണക്കുട്ടന്മാര്‍ സ്വന്തമാക്കിയത്.
20 കുട്ടികളാണ് ലോംഗ് ജംപ്, ഷോട്ട്പുട്ട്, 100 മീറ്റര്‍ ഓട്ടം, നടപ്പുമത്സരം, സോഫ്ട് ബോള്‍ മത്സരം തുടങ്ങിയ ഇനങ്ങളില്‍ മത്സരിച്ചത്. കായിക രംഗത്ത് എന്നപോലെ കലാരംഗത്തും പ്രവൃത്തി പരിചയ ഇനങ്ങളിലും ദേശീയ തലങ്ങളിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. 52 കുട്ടികളാണ് ഈ സ്ഥാപനത്തില്‍ പരിശീലനം നേടുന്നത്. പ്രിന്‍സിപ്പല്‍ അന്നമ്മ തോമസിന്റെ നേതൃത്വത്തില്‍ 11 ജീവനക്കാരും ഉണ്ട്.

വഴങ്ങാട്ട് ഗോപിയുടെ ഭാര്യ സുശീല (55) അന്തരിച്ചു.

മംഗലത്തുതാഴം: വഴങ്ങാട്ട് ഗോപിയുടെ ഭാര്യ സുശീല (55) അന്തരിച്ചു. മൂവാറ്റുപുഴ മുറിത്തോട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബെല്‍ന ഷൈജു, നയന ഗോപി. മരുമകന്‍: ഷൈജു നീര്‍ണാംതൊട്ടിയില്‍. ശവസംസ്‌കാരം ശനിയാഴ്ച (28/01/) 11-ന് വീട്ടുവളപ്പില്‍

പയസ്സ്മൗണ്ട് പള്ളിയില്‍ തിരുനാള്‍

ഉഴവൂര്‍: പയസ്സ്മൗണ്ട് പള്ളിയില്‍ പത്താംപീയൂസിന്റെ തിരുനാളിന് കൊടിയേറി. ശനിയാഴ്ച വൈകിട്ട് 5.30-ന് ആഘോഷമായ പാട്ടുകുര്‍ബ്ബാന. 6.45-ന് മെഴുകുതിരി പ്രദക്ഷിണം. 8-ന് നാടകം. ഞായറാഴ്ച വൈകിട്ട് 7-ന് മാങ്കുഴി സെന്റ്.മേരീസ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 8-ന് ലദീഞ്ഞ്.

kuravilangadnews.com

കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഒറിജിനല്‍ രൂപത്തില്‍ വിജയ ദശ്മി ദിനത്തില്‍ തുടക്കം കുറിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. , തിരഞ്ഞെടുപ്പ് വാര്‍ത്തകളുമായി കുറവിലങ്ങാട് ന്യൂസ് വീണ്ടും രംഗത്ത് വായിക്കുക പ്രചരിപ്പിക്കുക. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു

വായനക്കാര്‍ക്ക് വിജയദശ്മി ദിനാശംസകള്‍

വിവാഹം തൊഴിലാക്കിയ വിരുതന്‍ പിടിയിലായി


വിവാഹം തൊഴിലാക്കിയ വിരുതന്‍ പിടിയിലായി

കടുത്തുരുത്തി:
വിവാഹം തൊഴിലാക്കിയ വിരുതന്‍, ഭാര്യമാരില്‍ ഒരാളായ വനിതാ പോലിന്റെപരാതിയെത്തുടര്‍ന്നു പിടിയിലായി. കല്ലറ സ്വദേശിനിയായ പോലീസ് കോണ്‍സ്റ്റബിളിന്റെ പരാതിയെത്തുടര്‍ന്ന് ഓച്ചിറ ഞക്കനാല്‍ തെങ്ങുംകുറ്റിയില്‍ ചാള്‍സ് ജോര്‍ജാണ് (57) അറസ്റ്റിലായത്.

    ഇടുക്കി ജില്ലയില്‍ കമ്പിളികണ്ടത്തിനു സമീപം പനയ്ക്കക്കുടി സ്വദേശിനിയായ യുവതിയുടെ വീട്ടില്‍നിന്നാണ് പ്രതിയെ ബുധനാഴ്ച രാത്രി പിടികൂടിയത്. വനിതാ പോലീസിനൊപ്പം കുടുംബമായി കഴിയുന്നതിനിടെ ജൂലൈയില്‍ കമ്പിളികണ്ടത്തെത്തി മുപ്പത്തിയെട്ടുകാരിയെയും ഇയാള്‍ വിവാഹംചെയ്തിരുന്നു.

    രണ്ടുവര്‍ഷം മുമ്പ് പത്രപരസ്യത്തിലൂടെയാണ് വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ പ്രതി വിവാഹം ചെയ്തത്. മധ്യപ്രദേശ് സ്വദേശിയാണെന്നും ജഗല്‍പൂരിലെ ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയിലെ സീനിയര്‍ വര്‍ക്‌സ് മാനേജരായി ജോലിനോക്കുന്നുവെന്നും ധരിപ്പിച്ചായിരുന്നു വിവാഹം. തുടര്‍ന്ന് രണ്ടുവര്‍ഷം ബേബിമോള്‍ക്കൊപ്പം കടുത്തുരുത്തി പോലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.

   തൊഴില്‍സമരത്തെത്തുടര്‍ന്നു ഫാക്ടറി അടച്ചിട്ടിരിക്കുകയാണെന്നു ധരിപ്പിച്ചാണ് ഇയാള്‍ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞത്. ഇതിനിടെ ജോലിക്കാര്യം അന്വേഷിക്കാനെന്നു പറഞ്ഞു പലത വണ പണവും വാങ്ങി പോയിട്ടുണെ്ടന്നും ബേബിമോള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.

  ഭര്‍ത്താവ് മുങ്ങിയതാണെന്നു മനസിലായതോടെ ബേബിമോള്‍ പരാതി നല്‍കുകയായിരുന്നു. പുതുപ്പള്ളി പയ്യപ്പാടി സ്വദേശിനിയായ മിലിട്ടറി നഴ്‌സും ഇയാളുടെ വിവാഹത്തട്ടിപ്പിനിരയായിട്ടുണ്ട്. ഈ ബന്ധത്തില്‍ ഇയാള്‍ക്കു കുട്ടിയുണെ്ടന്നും പോലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിയായ യുവതിയെ മുമ്പ് വിവാഹം ചെയ്തിട്ടുണെ്ടന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

  1988-ല്‍ വടക്കേ ഇന്ത്യക്കാരി സംഗീതയെന്ന പെണ്‍കുട്ടിയെയായിരുന്നു ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ 20 വയസുള്ള ഒരു മകനുണ്ട്.

   തൃശനാപള്ളിയിലുണ്ടായ വാഹനാപകടത്തില്‍ സംഗീത മരിച്ചതോടെ കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ മുങ്ങി. ഞായറാഴ്ചകളില്‍ പത്രങ്ങളില്‍ വരുന്ന പരസ്യങ്ങളിലൂടെയാണ് ഇയാള്‍ പുതിയ യുവതികളെ കണെ്ടത്തി വിവാഹം ചെയ്തിരുന്നത്. വിലാസവും ജോലിയും ജാതിയും തെളിയിക്കുന്നതുള്‍പ്പെടെയുള്ള രേഖകളും വ്യാജമായി തയാറാക്കി സൂക്ഷിച്ചിരുന്നു.

    ചാള്‍സ് ജോര്‍ജ്, തോമസ് മാത്യു, രാജു, സോമന്‍ തുടങ്ങി വിവിധ പേരുകളിലാണ് വിവാഹിതനായിട്ടുള്ളത്. ഇടുക്കി, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്ന് ഇയാള്‍ വിവാഹങ്ങള്‍ നടത്തിയതായി സൂചനകളുണ്ട്. അറസ്റ്റുവിവരം മാധ്യമങ്ങളിലൂടെ അറിയുന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത്.

    എസ്‌ഐ എ.ബി. വിബിന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ വിജയപ്രസാദ്, ലൂക്കോസ്, കോണ്‍സ്റ്റബിള്‍ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് വൈക്കം കോടതിയില്‍ ഹാജരാക്കും.

പോലീസ് ചമഞ്ഞെത്തിയ വിരുത മോതിരം മോഷ്ടിച്ചു


പോലീസ് ചമഞ്ഞെത്തിയ വിരുത മോതിരം മോഷ്ടിച്ചു

കടുത്തുരുത്തി
: പോലീസുകാരിയാണെന്നു പരിചയപ്പെടുത്തി ബ്യൂട്ടിപാര്‍ലറില്‍ എത്തിയ യുവതി ബ്യൂട്ടീഷന്റെ മോതിരവുമായി കടന്നുകളഞ്ഞു. കടുത്തുരുത്തി എസ്ബിടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ക്യൂന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം.

       തല മസാജ് ചെയ്യാനെത്തിയ യുവതി കടുത്തുരുത്തി സ്റ്റേഷനിലെ പോലീസാണെന്നാണു പരിചയപ്പെടുത്തിയത്. മസാജ് ചെയ്യുന്നതിനിടെ ബ്യൂട്ടീഷനായ ഇന്ദുവിനോട് മോതിരം തലയില്‍ ഉടക്കുന്നുണെ്ടന്നും ഊരിമാറ്റണമെന്നും ആവശ്യപ്പെട്ടു.

       സമീപത്തെ മേശമേല്‍ മോതിരം ഊരിവച്ച ശേഷം ഇന്ദു ജോലി തുടര്‍ന്നു. മസാജിംഗ് കഴിഞ്ഞപ്പോള്‍ ബാത്ത്‌റൂമിലേക്കു കയറിയ യുവതി മടങ്ങിവന്നശേഷം സമീപത്തെ എടിഎം കൗണ്ടറില്‍നിന്നു പണമെടുത്ത് വരാമെന്നു പറഞ്ഞ് മടങ്ങി.

    ഏറെസമയം കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്തിയില്ല. ഇതിനിടെയാണ് അഞ്ചുഗ്രാമിന്റെ മോതിരം നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പാഴ്‌വേലയായി കുഴിയടയ്ക്കല്‍; ചെലവഴിച്ചത് കോടി കള്


പാഴ്‌വേലയായി കുഴിയടയ്ക്കല്‍; ചെലവഴിച്ചത് കോടി കള്

കുറവിലങ്ങാട്
: ഒടുവില്‍ പരസ്യങ്ങളും ടോള്‍ഫ്രീ നമ്പരും കുഴികളും ദുരിതങ്ങളും മാത്രം ബാക്കി. കൊട്ടി ഘോഷിച്ച് പൊതുമരാമത്ത് വിഭാഗം സംസ്ഥാനത്തെ റോഡുകളില്‍ നടപ്പിലാക്കിയ കുഴിയടയ്ക്കല്‍ ജോലികള്‍ ഏതാനും ദിവസത്തെ ആയുസുള്ള പാഴ്‌വേലയായി മാറി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നഷ്ടമായത് കോടികണക്കിന് രൂപയും. മൊത്തം 90 കോടി രൂപയാണ് സര്‍ക്കാര്‍ കുഴിയടയ്ക്കലിന് മാത്രമായി അനുവദിച്ചത്.

  അടച്ച കുഴികള്‍ ഒരിടത്തുപോലും കാണാനില്ലാത്ത സ്ഥിതിയിലുമായതോടെ നഷ്ടമായ കോടികള്‍ സംസ്ഥാനത്തിന് അധിക ബാധ്യതയാവുകയാണ്. പൊതുമരാമത്ത് വകുപ്പ് കുഴിയടയ്ക്കല്‍ നടത്തിയിരുന്ന ഭാഗങ്ങളെല്ലാം കഴിഞ്ഞ മഴയില്‍ തകര്‍ന്ന് പഴയതിനെക്കാള്‍ മോശം സ്ഥിതിയിലാണ്.
 
  ഇക്കാരണത്താല്‍ ഇപ്പോള്‍ കുഴിയടയ്ക്കല്‍ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അശാസ്ത്രീയമായ നിര്‍മാണ രീതിയാണ് കുഴിയടയ്ക്കലിന് സ്വീകരിച്ചതെന്ന് റോഡുകളുടെ സ്ഥിതി വ്യക്തമാക്കുന്നു. അനുവദിച്ച തുക ചെലവഴിക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. എങ്കിലും കുഴിയടയ്ക്കലിനായി നിലവിലുള്ള പഴഞ്ചന്‍ രീതി തന്നെ തുടരാനാണ് മരാമത്ത് വകുപ്പില്‍ തീരുമാനിച്ചിട്ടുള്ളത്. കുഴിയടയ്ക്കലിന് പുറമെ പൊളിഞ്ഞ റോഡുകളുടെ നവീകരണത്തിനായി 160 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

      സംസ്ഥാനത്തെ റോഡുകളില്‍ 90 ശതമാനം കുഴികള്‍ അടച്ചെന്നാണ് മന്ത്രി അവകാശപ്പെട്ടിരിക്കുന്നത്. എന്നാല്‍, അടച്ച കുഴികളുടെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റി മന്ത്രിയും ഉദ്യോഗസ്ഥും ഉരിയാടിയിട്ടില്ല. കുഴികളടച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പഴയതിനേക്കാള്‍ മോശം അവസ്ഥയിലെത്തിയതെന്ന കാര്യവും പൊതുമരാമത്ത് വകുപ്പ് വിസ്മരിക്കുന്നു. ദേശീയ പാതകളില്‍ ആറു കോടിയോളം ചെലവിട്ട് നടത്തിയ കുഴിയടയ്ക്കല്‍ പ്രക്രിയ തന്നെ പൊതുമരാമത്ത് വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. ശബരിമല സീസണ്‍ അടുത്ത സാഹചര്യത്തില്‍ ശബരിമല റോഡുകളിലാണ് ഇനി അടുത്ത കുഴിയടയ്ക്കല്‍ പരീക്ഷണം. ഇതിനുള്ള ടെന്‍ഡറുകള്‍ നല്‍കിക്കഴിഞ്ഞു. മുഴുവന്‍ ടാറിംഗ് നടത്താന്‍ സമയം അതിക്രമിച്ച റോഡുകളില്‍ കുഴികളടച്ച് വീണ്ടും കോടികള്‍ പാഴാക്കാനുള്ള സര്‍ക്കാര്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു.

വ്യാജ ഒപ്പിട്ട് പത്രിക പിന്‍വലിച്ചെന്ന്; പരാതിയുമായി സ്ഥാനാര്‍ഥി

വ്യാജ ഒപ്പിട്ട് പത്രിക പിന്‍വലിച്ചെന്ന്; പരാതിയുമായി സ്ഥാനാര്‍ഥി

കടുത്തുരുത്തി
: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നല്‍കിയ പത്രിക വ്യാജ ഒപ്പിട്ട് പിന്‍വലിച്ചതായി ഇലക്്ഷന്‍ കമ്മീഷനു പരാതി. കടുത്തുരുത്തി പഞ്ചായത്തിലെ പട്ടികജാതി സംവരണ വാര്‍ഡില്‍ ഏഴാംവാര്‍ഡില്‍നിന്നു പത്രിക നല്‍കിയ തങ്കമ്മ ദേവകുമാറാണ് പരാതിക്കാരി. താനറിയതെയാണ് പത്രിക പിന്‍വലിക്കപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.
 
   സിപിഐ കടുത്തുരുത്തി നിയോജകമണ്ഡലം സെക്രട്ടറി കെ.കെ.രാമഭദ്രന്റെ നിര്‍ദേശപ്രകാരമാണ് പതിനെട്ടാംവാര്‍ഡിലെ താമസക്കാരിയായ തങ്കമ്മ ഏഴാം വാര്‍ഡില്‍ പത്രിക നല്‍കിയത്.

     തന്നെ അറിയിക്കാതെ പാര്‍ട്ടി മറ്റൊരാളെ വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കുകയും പാര്‍ട്ടി മീറ്റിംഗുകളില്‍ വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് തനിക്കു ലഭിച്ച ഉദയസൂര്യന്‍ ചിഹ്്‌നത്തില്‍ വാര്‍ഡില്‍നിന്ന് സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിക്കുകയും പ്രചാരണമാരംഭിക്കുകയും ചെയ്തു. കഴിഞ്ഞദിവസം റിട്ടേണിംഗ് ഓഫീസര്‍ സ്ഥാനാര്‍ഥികളെ വിളിപ്പിച്ചപ്പോള്‍ തന്നെ അറിയിക്കാഞ്ഞതിന്റെ കാരണം അന്വേഷിച്ച് എത്തിയപ്പോഴാണ് പത്രിക പിന്‍വലിക്കുന്നതായി വ്യാജഅപേക്ഷ നല്‍കിയ വിവരം അറിയുന്നത്.

     സിപിഐ നേതൃത്വമാണ് താനറിയാതെ വ്യാജഒപ്പിട്ട് പത്രിക പിന്‍വലിച്ചതെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നും ഏഴാംവാര്‍ഡില്‍ മത്സരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്നും തങ്കമ്മ ഇലക്്ഷന്‍ കമ്മീഷനും നല്‍കിയ പരാതിയില്‍ പറയുന്നു.

സ്ഥാനാര്‍ഥികളുടെ യോഗം

സ്ഥാനാര്‍ഥികളുടെ യോഗം

കടുത്തുരുത്തി:
ബ്ലോക്കുപഞ്ചായത്തിലെ സ്ഥാനാര്‍ഥികളുടെയും അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം വെള്ളിയാഴ്ച 11-നു കടുത്തുരുത്തി പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ നടക്കുമെന്നു റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

കല്യാണരാമന് വിനയായത് ഞായറാഴ്ചകളില്‍ മാത്രമുള്ള പത്രവായന

കല്യാണരാമന് വിനയായത് ഞായറാഴ്ചകളില്‍ മാത്രമുള്ള പത്രവായന

കടുത്തുരുത്തി
: പത്രപരസ്യങ്ങളിലൂടെ വിവാഹത്തട്ടിപ്പ് നടത്തിയ വിവാഗത്തട്ടിപ്പു വീരനെ കുടുക്കിയത് ഞായറാഴ്ചകളില്‍ മാത്രമുള്ള പത്രവായന. വനിതാപോലീസ് കോണ്‍സ്റ്റബിളിന്റെ പരാതിയെത്തുടര്‍ന്ന് വ്യാഴാഴ്ച പോലീസ് പിടികൂടിയ പ്രതി ഞായറാഴ്ചകളില്‍ രാവിലെതന്നെ കടുത്തുരുത്തി ടൗണിലിറങ്ങി ലഭ്യമായ എല്ലാ മലയാളംപത്രങ്ങളും വാങ്ങിയിരുന്നു.   

      അന്നേദിവസം പത്രങ്ങളിലെ വിവാഹപരസ്യങ്ങള്‍ പരിശോധിക്കുന്ന ഇയാള്‍ വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവര്‍, ജാതകപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വിവാഹത്തിനു തടസമുള്ള യുവതികള്‍ എന്നിവരുടെ ആലോചനകള്‍ വെട്ടിയെടുത്ത് ഡയറിയില്‍ ഒട്ടിക്കും. പിന്നീട് പോലീസുകാരിയായ ഭാര്യ ജോലിക്കുപോകുന്ന സമയത്ത് ഫോണ്‍വിളിച്ച് കാര്യങ്ങള്‍ തിരക്കിയശേഷം തനിക്കു ചേര്‍ന്നതാണെന്നു തോന്നിയാല്‍ അറ്റന്‍ഡ് ചെയ്യുകയാണ് പതിവ്. 

          ഇത്തരത്തിലുള്ള ഒരു പത്രപരസ്യത്തിലൂടെ രണ്ടുവര്‍ഷം മുമ്പാണ് കല്ലറ സ്വദേശിനിയായ വനിതാപോലീസിന്റെ വീട്ടില്‍ ഇയാള്‍ വിവാഹാലോചനയുമായി എത്തുന്നത്. മധ്യപ്രദേശ് സ്വദേശിയാണെന്നും മാതാപിതാക്കള്‍ ഭോപ്പാല്‍ വാതകദുരന്തത്തില്‍ മരിച്ചുപോയെന്നും ഒരു പെങ്ങള്‍ മാത്രമാണ് സ്വന്തമായി ഉള്ളതെന്നുമാണ് പറഞ്ഞത്. ബര്‍വാണി ജില്ലയിലെ ഹൗസ്‌നമ്പര്‍ ഒന്ന്, ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ കോമ്പൗണ്ട്, നിയര്‍ ഹെഡ് പോസ്റ്റ്ഓഫീസ് എന്ന വിലാസം നല്‍കിയ പ്രതി ജഗല്‍പൂരിലെ ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ സീനിയര്‍ വര്‍ക്്‌സ്മാനേജരാണെന്നും വീട്ടുകാരെ ധരിപ്പിച്ചു. ഇതു തെളിയിക്കുന്നതിനുള്ള രേഖകളും ഹാജരാക്കി. സ്ത്രീധനമൊന്നും ആവശ്യമില്ലെന്നു പറഞ്ഞായിരുന്നു വിവാഹം.

         വരന്റെ വീട് മധ്യപ്രദേശിലായതിനാല്‍ ബന്ധുക്കളുടെ സൗകര്യം പ്രമാണിച്ച് ഒത്തുകല്യാണവും വിവാഹവും നാട്ടില്‍തന്നെ നടത്തി. താമസസ്ഥലത്തെ പള്ളിയില്‍നിന്നുള്ള വികാരിയുടേതായി അവിവാഹിതനാണെന്ന എഴുത്തും എത്തിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പോലീസുകാരുടെ സാന്നിധ്യത്തില്‍ 2008 ഡിസംബര്‍ 17-ന് കടുത്തുരുത്തിയിലായിരുന്നു വിവാഹം. വിവാഹദിനം വധുവും ബന്ധുക്കളും മണിക്കൂറുകളോളം വരനെ നോക്കി ദേവാലയത്തില്‍ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ടായി. ഉച്ചയോടെ മൂന്നു സൂഹൃത്തുക്കളുമായി കാറില്‍ പാഞ്ഞെത്തിയാണ് വിവാഹം നടത്തിയത്. പിന്നീടുള്ള രണ്ടുവര്‍ഷം പോലീസുകാരിയായ ഭാര്യക്കൊപ്പം കടുത്തുരുത്തി പോലീസ്‌ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. പിന്നീട് ഇവിടെത്തന്നെ കഴിഞ്ഞുകൂടിയ ഇയാളോട് ജോലിക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തൊഴില്‍സമരംമൂലം ഫാക്ടറി പൂട്ടിയിരിക്കു കയാണെ ന്നു പറഞ്ഞുവിശ്വസിപ്പിച്ചു.

         മറ്റുദിവസങ്ങളില്‍ പത്രം വായിക്കാത്ത ഭര്‍ത്താവ് ഞായറാഴ്ചകളില്‍ എല്ലാ പത്രങ്ങളും വായിക്കുന്നതും വിവാഹപരസ്യങ്ങള്‍ അടയാളപ്പെടുത്തി ഡയറിയില്‍ സൂക്ഷിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട പോലീസുകാരി ഇക്കാര്യത്തെക്കുറിച്ച് തിരക്കിയപ്പോള്‍ സുഹൃത്തിനുവേണ്ടി ആലോചിക്കാനാണെന്നാണ് മറുപടി പറഞ്ഞത്. കഴിഞ്ഞമാസം യാദൃശ്ചികമായി ഇയാളുടെ ചില ഫോണ്‍വിളികള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവതി ഇയാളെ നിരീക്ഷിച്ചുതുടങ്ങിയത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഒടുവില്‍ വിവാഹംകഴിച്ച കമ്പിളികണ്ടം പനയ്ക്കുടി സ്വദേശിനിയായ യുവതിയുടെ വീട്ടിലേക്ക് പ്രതി മുങ്ങി. ഇയാളുടെ മൊബൈല്‍നമ്പര്‍ മനസിലാക്കിയ പോലീസ് കോളുകള്‍ വരുന്ന ടവര്‍ മനസിലാക്കിയാണ് പ്രതിയെ പിടികൂടിയത്.

      സിബിഐ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയതിന് പോലീസ് തെരയുന്ന പ്രതിയാണ് ഇയാള്‍. മിലിട്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ജന്മദേശമായ ഓച്ചിറ പോലീസ്്‌സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്.

     ഹിന്ദി ചെറുതായി സംസാരിക്കുന്ന പ്രതിയുടെ വാക്്‌സാമര്‍ഥ്യത്തില്‍ യുവതികളുടെ വീട്ടുകാര്‍ വീണുപോകുകയായിരുന്നു. പിടിയിലായശേഷം നടത്തിയ അന്വേഷണത്തില്‍ ഓച്ചിറ ഞക്കനാല്‍ തെങ്ങുംകുറ്റിയില്‍ ചാള്‍സ് ജോര്‍ജ് എന്നതാണ് പ്രതിയുടെ പേരെന്ന് പോലീസ് കണെ്ടത്തി. ഇയാളുടെ സഹോദരി ജോലിചെയ്യുന്ന മധ്യപ്രദേശിലെ ആശുപത്രിയിലെ വിലാസമാണ് പ്രതി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്.

മൂന്ന് ലോഡ് മണല്‍ പിടികൂടി


മൂന്ന് ലോഡ് മണല്‍ പിടികൂടി

പാലാ:
മീനച്ചിലാറ്റിലെ വിവിധ കടവുകളില്‍ തഹസില്‍ദാര്‍ വി.ആര്‍. മോഹനന്‍പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മൂന്നു ലോഡ് മണല്‍ പിടിച്ചെടുത്തു. പതിരായിക്കടവ്, മൂന്നാനി, പാറപ്പള്ളി, മുത്തോലി കടവുകളില്‍നിന്നാണു മണല്‍ പിടിച്ചെടുത്തത്. മണല്‍ നിര്‍മിതികേന്ദ്രത്തിനു കൈമാറി. 
       റെയ്ഡില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എസ്. സെബാസ്റ്റ്യന്‍, വില്ലേജ് ഓഫീസര്‍മാരായ എം. പത്മകുമാര്‍, എന്‍.എസ്. സുരേഷ്‌കുമാര്‍, ജീവനക്കാരായ പ്രദീപ്, സുരേഷ്, ജ്യോതിഷ് എന്നിവര്‍ പങ്കെടുത്തു.  
     അനധികൃതമായി മണല്‍ വാരുന്നത് സംബന്ധിച്ചു വിവരം ലഭിക്കുന്നവര്‍ 212325, 9447161232 ഫോണ്‍ നമ്പരുകളില്‍ അറിയിക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

മോനിപ്പള്ളി പള്ളിയില് ഊട്ടുതിരുനാള്

മോനിപ്പള്ളി പള്ളിയില് ഊട്ടുതിരുനാള് 

മോനിപ്പള്ളി: തിരുഹൃദയ ദേവാലയത്തില് വിശുദ്ധ യൂദാശ്ലീഹയുടെ ഊട്ടുതിരുനാളും വാഹനഅടിമയും 17-നു നടക്കും. രാവിലെ 9.30-ന് റാസ: ഫാ.ജോണ് ചൊള്ളാനി. സന്ദേശം: ഫാ.മരിയദാസ്. തുടര്ന്നു ദിവ്യകാരുണ്യ ആരാധന: ഫാ.ജോസഫ് ഈഴാറാത്ത്.12.30-ന് ഊട്ടുനേര്ച്ച, ആശീര്വാദം. 1.30-ന് വാഹനഅടിമ.

പൂജവയ്പ്: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ ആയിരങ്ങള്‍

പൂജവയ്പ്: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ ആയിരങ്ങള്‍

പനച്ചിക്കാട്:
ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ പൂജവയ്പ് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളുമായി കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്രകള്‍ 6.15ന് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രത്തില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ മുഖ്യകാര്‍മികന്‍ തന്ത്രിമുഖ്യന്‍ പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് പൂജവയ്ച്ചു.

             പനച്ചിക്കാട് വെള്ളിയാഴ്ച രാവിലെ 6ന്, നാഗസ്വരക്കച്ചേരി 6.30, മൃദംഗലയവിന്യാസം 8.30ന്, ഓട്ടന്‍തുള്ളല്‍ 9.20ന്, വയലിന്‍ ത്രയം തുടങ്ങിയവയുണ്ടാ യിരിക്കും.

വീറുറ്റ മത്സരം ഏഴാംവാര്ഡില്; കുറവിലങ്ങാട്ട് മത്സരം മുറുകി

വീറുറ്റ മത്സരം ഏഴാംവാര്ഡില്; കുറവിലങ്ങാട്ട് മത്സരം മുറുകി

കുറവിലങ്ങാട്: മത്സരകാണണമെങ്കില് കുറവിലങ്ങാട് വാര്ഡ് ഏഴില് പോകണം. ഇവിടെയാണ് യഥാര്ത്ഥ മത്സരം നടക്കുന്നത്. നേര്ക്കുനേരുള്ള പേരാട്ടം. ജനറല് സീറ്റിന്റെ മത്സരത്തിന്റെ ഒരു ഏഴഴക്. കുറവിലങ്ങാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്ച്ചകളില് നാട്ടിന്പുറങ്ങളിലുള്ള ഒരു സാധാരണക്കാരന്റെ നിലപാടാണിത്.


പഞ്ചായത്ത് ഏഴാം വാര്ഡില് മത്സരിക്കുന്നത് രണ്ട് മുന് വൈസ് പ്രസഡിന്റുമാരാണ്. യുഡിഎഫ് സ്ഥാനാര്ഥി ബേബി തൊണ്ടാംകുഴി ബ്ലോക്ക് പഞ്ചായത്ത് മുന് വൈസ് പ്രസിഡന്റാണ്. എല്ഡിഎഫ് സ്ഥാനാര്ഥി കെ.കെ. ശശികുമാര് പഞ്ചായത്തിന്റെ മുന് വൈസ് പ്രസിഡന്റാണ്. വൈസ് പ്രസിഡന്റുമാരായിരുന്നപ്പോള് ഭരണപരമായ കാര്യങ്ങളില് നിര്ണായ നേതൃത്വം കൈക്കൊണ്ടവരാണ് ഇരുവരുമെന്നതും പ്രത്യേകതയാണ്. യുഡിഎഫ് സ്ഥാനാര്ഥി ബേബി തൊണ്ടാംകുഴി ഡിസിസി അംഗമാണ്. ശശികുമാര് സിപിഎം ഏരിയാകമ്മിറ്റി അംഗവും. ബേബി മുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റായും ജനസേവനത്തിലെത്തിയിട്ടുണ്ട്.

പഞ്ചായത്തില് ആകെയുള്ള 14 വാര്ഡുകളില് പത്തിടത്തും ഇടുവലതു മുന്നണികള് തമ്മിലുള്ള മുഖാമുഖ മത്സരമാണ് നടക്കുന്നത്. ഒന്നാം വാര്ഡില് പഞ്ചായത്തിന്റെ സിറ്റിംഗ് പ്രസിഡന്റ് കേരള കോണ്ഗ്രസ് എമ്മിലെ പി.സി. കുര്യന് ശശി മഞ്ഞളാംകണ്ടവുമായി ഏറ്റുമുട്ടുന്നു. സിറ്റിംഗ് അംഗവും കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമായ തങ്കച്ചന് എബ്രാഹം എട്ടാം വാര്ഡില് ജനവിധി തേടുന്നു. എല്ഡിഎഫിലെ രമേശ് നാരായണനാണ് എതിരാളി.

വനിതാസംവരണ വാര്ഡായ രണ്ട്, നാല്, അഞ്ച്, ഒന്പത്, 12, 13, ജനറല് വാര്ഡായ 14 എന്നിവിടങ്ങളിലും നേര്ക്കുനേര് മത്സരമാണ്. പഞ്ചായത്ത് മുന് അംഗം സിബി സെബാസ്റ്റ്യന് എല്ഡിഎഫ് പ്രതിനിധിയായി 14-ാം വാര്ഡില് കോണ്ഗ്രസിലെ ഷാജിയെ നേരിടുന്നു. മൂന്ന്, ആറ് വാര്ഡുകളില് മൂന്നുവീതം സ്ഥാനാര്ത്ഥികളുണ്ട്. പഞ്ചായത്ത്് വൈസ് പ്രസിഡന്റായിരുന്ന ജോജി സി. എബ്രാഹം മൂന്നാംവാര്ഡില് യുഡിഎഫ് സ്ഥാനാര്ത്ഥിയായി ജനവിധി തേടുന്നു. സജി ചിറ്റംവേലില്, പ്രകാശ് ഗേപാലന് എന്നിവരാണ് എതിരാളികള്. വനിതാ വാര്ഡായ ആറിലും ത്രികോണ മത്സരം നടക്കുന്നു. പ്രചാരണത്തിന്റെ ആദ്യം നാല് സ്ഥാനാര്ഥികളുണ്ടായിരുന്ന 11-ാം വാര്ഡില് സ്ഥാനാര്ഥികളിലൊരാളും സിറ്റിംഗ് മെംബറുമായ റാണി ജേക്കബ് മത്സരരംഗത്തുനിന്ന് പിന്മാറിയതായി അറിയിച്ചതോടെ ഇവിടെയും ത്രികോണ മത്സരമായി. യുഡിഎഫ് അംഗമായിരുന്ന റാണി ഇടതുപാളയത്തില് സീറ്റ് നേടാന് ശ്രമം നടത്തിയെങ്കിലും അവസാന നിമിഷത്തില് എല്ഡിഎഫ് റാണിയെ തഴയുകയായിരുന്നു. ഇതോടെ സ്വതന്ത്രയായി റാണി മത്സരരംഗത്തിറങ്ങിയെങ്കിലും പിന്മാറുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചു. പിന്മാറ്റവുമായി ബന്ധപ്പെട്ട് റാണിയുടെ വീടിനുനേരെ ആക്രമണമുണ്ടായതായും പരാതികളുയര്ന്നിരുന്നു.

പഞ്ചായത്തില് ഇരുമുന്നണി സ്ഥാനാര്ത്ഥികളും രണ്ടുവട്ട പര്യടനം പൂര്ത്തീകരിച്ച് ഗോദയില് സജീവമായിക്കഴിഞ്ഞു. പഞ്ചായത്ത് പ്രസിന്റ് സ്ഥാനം വനിതാസംവരണം ചെയ്തിരിക്കുന്നതിനാല് ജനറല് വാര്ഡുകള്ക്ക് തുല്യമായ മത്സരവീര്യമാണ് വനിതാവാര്ഡുകളിലുമുള്ളത്.

യുവാവിനെ മര്‍ദിച്ചു

യുവാവിനെ മര്ദിച്ചു

മാഞ്ഞൂര്‍:
സ്വന്തം സ്ഥലത്തെ കെട്ടിട നിര്മാണം നോക്കിക്കാണാനെത്തിയ യുവാവിനെ സംഘം ചേര്ന്നു മര്ദിച്ചു. മാഞ്ഞൂര്ഗവണ്മെന്റ് എല്പി സ്കൂള്ജംഗ്ഷനില്പാപ്പനത്തോട്ടത്തില്ബ്രൈറ്റി (34)നാണ് മര്ദനമേറ്റത്.



ഗുരുതരമായി പരിക്കേറ്റ ബ്രൈറ്റിനെ കോട്ടയം മെഡിക്കല്കോളജ് ആശുപത്രിയില്പ്രവേശിപ്പിച്ചു. മുമ്പ് പലതവണ കെട്ടിട നിര്മാണത്തിന് തടസംനിന്ന സിപിഎം പ്രവര്ത്തകരാണ് തന്നെ മര്ദിച്ചതെന്നു ബ്രൈറ്റി പറഞ്ഞു.

വാര്യംപറമ്പില്‍ വിദ്യാരംഭം

വാര്യംപറമ്പില് വിദ്യാരംഭം


രാമപുരം
: രാമപുരത്തുവാര്യര്മെമ്മോറിയല്പബ്ലിക് ലൈബ്രറിയുടെ 62-ാം വാര്ഷികവും വിദ്യാരംഭവും 17-ന് മഹാകവി രാമപുരത്തു വാര്യരുടെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്ന വാര്യംപറമ്പില്നടക്കും. രാവിലെ ഏഴു മുതല് വിദ്യാരംഭം. പത്തിന് വാര്ഷിക സമ്മേളനം. പ്രഫ. രാജു ഡി. കൃഷ്ണപുരം ഉദ്ഘാടനം ചെയ്യും. എന്‍. സുകുമാരന്നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. വി.കെ. കുമാരകൈമള്‍, കെ.എസ്. മാധവന്‍, എം.ബി. പ്രമോദ് തുടങ്ങിയവര്പ്രസംഗിക്കും. 11 മുതല്കലാ-സാഹിത്യ മത്സരങ്ങള്‍.

നവരാത്രി ഉത്സവം

നവരാത്രി ഉത്സവം
 
ഞീഴൂര്
‍: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്നവരാത്രി ഉത്സവഭാഗമായി ഇന്ന് വൈകുന്നേരം 6.30-ന് പൂജവയ്പ്പ്, നാളെ വൈകുന്നേരം 6.30-ന് സംഗീതാരാധന. 17-ന് രാവിലെ ഏഴിന് വിദ്യാഗോപാല മന്ത്രാര്ച്ചന, ഏഴിന് സരസ്വതി പൂജ, വിദ്യാരംഭം എന്നിവ നടക്കും.
കല്ലറ: കാവിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ രാത്രി ഏഴിന് പൂജവയ്പ്പ്. 16-ന് മഹാനവമി. 17-ന് എഴുത്തിനിരുത്ത്, വിദ്യാഗോപാല മന്ത്രാര്ച്ചന.


അറുനൂറ്റിമംഗലം: ഭഗവതിക്ഷേത്രത്തിലെ പൂജവയ്പ് 16-ന് രാവിലെ ക്ഷേത്ര പൂജയ്ക്കു ശേഷം നടക്കും. 17-ന് രാവിലെ വിദ്യാരംഭം.


മുളക്കുളം: ലക്ഷ്മണ സ്വാമിക്ഷേത്രത്തിലെ നവരാത്രി ആഘോഷവും സര്പ്പസങ്കേതത്തിന്റെ ജീര്ണതാപരിഹാരവും പുനഃപ്രതിഷ്ഠയും 15, 16, 17, 20, 21 തീയതികളില്നടക്കും. 15-ന് വൈകുന്നേരം പൂജവയ്പ്. 16- ന് മഹാനവമി. 17-ന് രാവിലെ 7.30-ന് പൂജയെടുപ്പ്.
സെമിനാര്നടത്തി

കാരിക്കോട: ഫാ. ഗീവര്ഗീസ് മെമ്മോറിയല്വിഎച്ച്എസ് സ്കൂള്നാഷണല്സര്വീസ് സ്കീമിന്റെയും വിവിധ ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്ട്രാഫിക് ബോധവത്കരണ സെമിനാര് നടത്തി.

Back to TOP