കാണക്കാരി: റോഡുനിര്‍മ്മാണത്തിലെ അശാസ്ത്രീയത കാണക്കാരിയ്ക്ക്
സമ്മാനിക്കുന്നത് ഇടവേളയില്ലാത്ത കണ്ണുനീര്‍. അപകടപരമ്പരയിലെ അവസാനത്തെ
കണ്ണി പാണവള്ളിഇടവഴയ്ക്കല്‍ കുടുംബത്തിന് നഷ്ടമാക്കിയത് അച്ഛന്റെയും
മകളുടെയും ജീവനാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്
ചികിത്സയ്ക്കായി പോവുകയായിരുന്ന അച്ഛനും മകളുമാണ് റോഡ് നിര്‍മ്മാണത്തിലെ
അശാസ്ത്രീയതയുടെ അവസാനത്തെ ഇരയായി മാറിയത്. ചേര്‍ത്തല പാണാവള്ളി
ഇടവഴയ്ക്കല്‍ പരീത് (72), മകള്‍ റസിനാ (27) എന്നിവരാണ് അപകടത്തില്‍
മരിച്ചത്.
അന്താരാഷ്ട്ര നിലവാരത്തില്‍ കെ.എസ്.ടി.പി. നിര്‍മ്മിച്ച ഏറ്റുമാനൂര്‍ - കടുത്തുരുത്തി-തലയോലപറമ്പ് റോഡ് മനുഷ്യജീവന്റെ കുരുതിക്കളമായി മാറിയിരിക്കുകയാണ്. “അന്താരാഷ്ട്ര നിലവാരം” പേരില്‍ മാത്രം ഒതുങ്ങുന്നു എന്നതിലേക്കാണ് അപകട പരമ്പരകള്‍ വിരല്‍ ചൂണ്ടുന്നത്. അമിത വേഗതയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഒട്ടേറെ മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ ഓരോ ദുരന്തത്തിന് പിന്നിലും മറഞ്ഞിരിക്കുന്നത് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയ്‌ക്കൊപ്പം അമിത വേഗതയും റോഡിന്റെ വീതി കുറവുമാണ്.
റോഡ് വികസനം നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് നിര്‍മ്മാണം നടന്നത്. പുറമ്പോക്ക് അടക്കം സ്വകാര്യ വ്യക്തികള്‍ കയ്യേറിയ സ്ഥസങ്ങള്‍ പോലും റോഡ് വികസനത്തിന് പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
കോട്ടയം-എറണാകുളം റോഡിലെ സ്വകാര്യ ബസുകളടക്കം അമിത വേഗത്തിലാണ് ഇതു വഴി ചീറി പായുന്നത്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതില്‍ വാഹനയാത്രക്കാര്‍ മാത്രമല്ല കാല്‍നടയാത്രക്കാര്‍ പോലും ഇരയാകുന്നു. കാണക്കാരിയുടെ കണ്ണുനീര്‍ വീഴ്ചയ്ക്ക് ഇടവേള നല്‍കാതെയാണ് ഇവിടെ അപകടപരമ്പരയും മരണവും സംഭവിക്കുന്നത്. സ്‌ക്കൂളിലേക്ക് അടക്കം ഒറ്റക്ക് വീടുവിട്ടിറങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ തിരികെ വരുംവരെ തങ്ങളുടെ കുട്ടിയുടെ ജീവനെ ഓര്‍ത്ത് പ്രാര്‍ത്ഥനാ നിരതരായി കഴിയേ അവസ്ഥയാണ് ഇവിടുത്തെ മാതാപിതാക്കള്‍ക്ക്.
അഷ്ടമി രോഹിണി ദിനത്തില്‍ ശോഭായാത്ര കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പിഞ്ചുബാലന്‍ ബൈക്കിടിച്ച് മരിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 21-നാണ്. കാണക്കാരി മഴുവനാക്കുന്നേല്‍ പ്രസാദ് ലീലാമണി ദമ്പതികളുടെ മകന്‍ വഴിയാത്രക്കാരനായ പ്രജീഷ് (അച്ചു-7) കാണക്കാരി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങും വഴി അപകടത്തില്‍ പെട്ട് മരിച്ചത്. പ്രജീഷിനൊപ്പം ഉണ്ടായിരുന്ന കാണക്കാരി ആരതി നിലയത്തില്‍ ശ്രീദേവിയുടെ മകന്‍ അഖില്‍ ബാബു (10) പരിക്കുകളോടെയാണ് രക്ഷപെട്ടത്.
അച്ചുവിന്റെ ജീവനെടുത്ത ദുരന്തം സൃഷ്ടിച്ച കണ്ണുനീര്‍ തോരുംമുമ്പേയാണ് സ്വകാര്യ ബസിന്റെ മരണപാച്ചില്‍ മറ്റൊരു അപകടം വിതച്ചത്. സഹോദരങ്ങളായ പിച്ചുകുഞ്ഞുങ്ങളടക്കം അഞ്ച് പേര്‍ക്ക് ഈ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. വടയാര്‍ വടക്കെ ഇടിയാത്രക്കല്‍ സുരേന്ദ്രന്റെ മക്കളും ബസ് യാത്രക്കാരുമായ ആഷ്‌ന (9), വിനായക് (6) എന്നിവര്‍ക്ക് ഈ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരില്‍ രണ്ടു പേര്‍ ബസ് കാത്തു നിന്നവരാണ് എന്നതും ശ്രദ്ധേയം.
കാണക്കാരി പള്ളിപ്പടിക്കു സമീപം ഉണ്ടായ മറ്റൊരപകടത്തില്‍ രണ്ട് പേരുടെ ജീവനെടുത്തത് ഇതിനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ബന്ധുക്കളെ യാത്രയാക്കി മടങ്ങുകയായിരുന്ന ഏറ്റുമാനൂര്‍ മുല്ലശ്ശേരില്‍ കനിക്കുട്ടി റാവുത്തരുടെ മകനും പാലാമുന്‍സിപ്പാലിറ്റി ജീവനക്കാരനുമായ ഷഹാസ് (33) എരുമേലി ഇരുമ്പൂന്നിക്കര ഇളപ്പുങ്കല്‍ പരേതനായ തമ്പികുഞ്ഞ് റാവുത്തരുടെ മകന്‍ ഇബ്രാഹിംകുട്ടി (45) എന്നിവരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്.
പനാമക്കവലയിലുണ്ടായ ബൈക്കപകടത്തില്‍ കാണക്കാരി സ്വദേശികളായ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടതും വൈക്കം സി.ഐ. സന്തോഷ് കുമാര്‍ സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പ് പള്ളിപ്പടിയില്‍ അപകടത്തില്‍ പെട്ട 2011-ല്‍ തന്നെ. നീയന്ത്രണം വിട്ടു വന്ന സ്വകാര്യ ബസ് പോലീസ് ജീപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ സി.ഐ. യുടെ ജീവന്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
കാണക്കാരി പള്ളിപ്പടിയില്‍, വാഹനങ്ങളുടെ അമിത വേഗം നീയന്ത്രിക്കുന്നതിന് പോലീസ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിരുന്നു. സ്ഥാപിച്ചതിന് സമീപ നാളില്‍ മൂന്ന് തവണ സ്പീഡ് ബ്രേക്കര്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. ഇതിനെതുടര്‍ന്ന് പോലീസ് തന്നെ ഇത് നീക്കം ചെയ്തു.
കോട്ടയം - എറണാകുളം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ നിരന്തരം അപകടം സൃഷ്ടിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് ബസുകളുടെ മരണപാച്ചിലിനെതിരെ നാട്ടുകാര്‍ സംഘടിച്ച് ബസ് തടയുന്നതും ഇവിടെ നിത്യ സംഭവമാണ്. അപകടം ഉണ്ടായാല്‍ തുടര്‍ന്നുള്ള രണ്ട് ദിവസം ലോക്കല്‍ പോലീസ്, ഹൈവേ പോലീസ് വിഭാഗങ്ങള്‍ ഈ ഭാഗത്ത് പരിശോധന കര്‍ശനമാക്കും. അപകടം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന പ്രതിഷേധത്തിന്റെ രൂക്ഷത ശമിക്കുന്നതോടെ പോലീസ് പിന്‍വാങ്ങും. വെള്ളിയാഴ്ചത്തെ അപകടശേഷവും പോലീസ് പരിശോധനയുമായി രംഗത്ത് എത്തി പതിവ് തിരക്കഥ ആവര്‍ത്തിച്ചു.
അന്താരാഷ്ട്ര നിലവാരത്തില്‍ കെ.എസ്.ടി.പി. നിര്‍മ്മിച്ച ഏറ്റുമാനൂര്‍ - കടുത്തുരുത്തി-തലയോലപറമ്പ് റോഡ് മനുഷ്യജീവന്റെ കുരുതിക്കളമായി മാറിയിരിക്കുകയാണ്. “അന്താരാഷ്ട്ര നിലവാരം” പേരില്‍ മാത്രം ഒതുങ്ങുന്നു എന്നതിലേക്കാണ് അപകട പരമ്പരകള്‍ വിരല്‍ ചൂണ്ടുന്നത്. അമിത വേഗതയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഒട്ടേറെ മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ ഓരോ ദുരന്തത്തിന് പിന്നിലും മറഞ്ഞിരിക്കുന്നത് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയ്‌ക്കൊപ്പം അമിത വേഗതയും റോഡിന്റെ വീതി കുറവുമാണ്.
റോഡ് വികസനം നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് നിര്‍മ്മാണം നടന്നത്. പുറമ്പോക്ക് അടക്കം സ്വകാര്യ വ്യക്തികള്‍ കയ്യേറിയ സ്ഥസങ്ങള്‍ പോലും റോഡ് വികസനത്തിന് പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
കോട്ടയം-എറണാകുളം റോഡിലെ സ്വകാര്യ ബസുകളടക്കം അമിത വേഗത്തിലാണ് ഇതു വഴി ചീറി പായുന്നത്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതില്‍ വാഹനയാത്രക്കാര്‍ മാത്രമല്ല കാല്‍നടയാത്രക്കാര്‍ പോലും ഇരയാകുന്നു. കാണക്കാരിയുടെ കണ്ണുനീര്‍ വീഴ്ചയ്ക്ക് ഇടവേള നല്‍കാതെയാണ് ഇവിടെ അപകടപരമ്പരയും മരണവും സംഭവിക്കുന്നത്. സ്‌ക്കൂളിലേക്ക് അടക്കം ഒറ്റക്ക് വീടുവിട്ടിറങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ തിരികെ വരുംവരെ തങ്ങളുടെ കുട്ടിയുടെ ജീവനെ ഓര്‍ത്ത് പ്രാര്‍ത്ഥനാ നിരതരായി കഴിയേ അവസ്ഥയാണ് ഇവിടുത്തെ മാതാപിതാക്കള്‍ക്ക്.
അഷ്ടമി രോഹിണി ദിനത്തില്‍ ശോഭായാത്ര കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പിഞ്ചുബാലന്‍ ബൈക്കിടിച്ച് മരിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 21-നാണ്. കാണക്കാരി മഴുവനാക്കുന്നേല്‍ പ്രസാദ് ലീലാമണി ദമ്പതികളുടെ മകന്‍ വഴിയാത്രക്കാരനായ പ്രജീഷ് (അച്ചു-7) കാണക്കാരി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങും വഴി അപകടത്തില്‍ പെട്ട് മരിച്ചത്. പ്രജീഷിനൊപ്പം ഉണ്ടായിരുന്ന കാണക്കാരി ആരതി നിലയത്തില്‍ ശ്രീദേവിയുടെ മകന്‍ അഖില്‍ ബാബു (10) പരിക്കുകളോടെയാണ് രക്ഷപെട്ടത്.
അച്ചുവിന്റെ ജീവനെടുത്ത ദുരന്തം സൃഷ്ടിച്ച കണ്ണുനീര്‍ തോരുംമുമ്പേയാണ് സ്വകാര്യ ബസിന്റെ മരണപാച്ചില്‍ മറ്റൊരു അപകടം വിതച്ചത്. സഹോദരങ്ങളായ പിച്ചുകുഞ്ഞുങ്ങളടക്കം അഞ്ച് പേര്‍ക്ക് ഈ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. വടയാര്‍ വടക്കെ ഇടിയാത്രക്കല്‍ സുരേന്ദ്രന്റെ മക്കളും ബസ് യാത്രക്കാരുമായ ആഷ്‌ന (9), വിനായക് (6) എന്നിവര്‍ക്ക് ഈ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരില്‍ രണ്ടു പേര്‍ ബസ് കാത്തു നിന്നവരാണ് എന്നതും ശ്രദ്ധേയം.
കാണക്കാരി പള്ളിപ്പടിക്കു സമീപം ഉണ്ടായ മറ്റൊരപകടത്തില്‍ രണ്ട് പേരുടെ ജീവനെടുത്തത് ഇതിനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ബന്ധുക്കളെ യാത്രയാക്കി മടങ്ങുകയായിരുന്ന ഏറ്റുമാനൂര്‍ മുല്ലശ്ശേരില്‍ കനിക്കുട്ടി റാവുത്തരുടെ മകനും പാലാമുന്‍സിപ്പാലിറ്റി ജീവനക്കാരനുമായ ഷഹാസ് (33) എരുമേലി ഇരുമ്പൂന്നിക്കര ഇളപ്പുങ്കല്‍ പരേതനായ തമ്പികുഞ്ഞ് റാവുത്തരുടെ മകന്‍ ഇബ്രാഹിംകുട്ടി (45) എന്നിവരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്.
പനാമക്കവലയിലുണ്ടായ ബൈക്കപകടത്തില്‍ കാണക്കാരി സ്വദേശികളായ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടതും വൈക്കം സി.ഐ. സന്തോഷ് കുമാര്‍ സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പ് പള്ളിപ്പടിയില്‍ അപകടത്തില്‍ പെട്ട 2011-ല്‍ തന്നെ. നീയന്ത്രണം വിട്ടു വന്ന സ്വകാര്യ ബസ് പോലീസ് ജീപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ സി.ഐ. യുടെ ജീവന്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
കാണക്കാരി പള്ളിപ്പടിയില്‍, വാഹനങ്ങളുടെ അമിത വേഗം നീയന്ത്രിക്കുന്നതിന് പോലീസ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിരുന്നു. സ്ഥാപിച്ചതിന് സമീപ നാളില്‍ മൂന്ന് തവണ സ്പീഡ് ബ്രേക്കര്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. ഇതിനെതുടര്‍ന്ന് പോലീസ് തന്നെ ഇത് നീക്കം ചെയ്തു.
കോട്ടയം - എറണാകുളം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ നിരന്തരം അപകടം സൃഷ്ടിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് ബസുകളുടെ മരണപാച്ചിലിനെതിരെ നാട്ടുകാര്‍ സംഘടിച്ച് ബസ് തടയുന്നതും ഇവിടെ നിത്യ സംഭവമാണ്. അപകടം ഉണ്ടായാല്‍ തുടര്‍ന്നുള്ള രണ്ട് ദിവസം ലോക്കല്‍ പോലീസ്, ഹൈവേ പോലീസ് വിഭാഗങ്ങള്‍ ഈ ഭാഗത്ത് പരിശോധന കര്‍ശനമാക്കും. അപകടം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന പ്രതിഷേധത്തിന്റെ രൂക്ഷത ശമിക്കുന്നതോടെ പോലീസ് പിന്‍വാങ്ങും. വെള്ളിയാഴ്ചത്തെ അപകടശേഷവും പോലീസ് പരിശോധനയുമായി രംഗത്ത് എത്തി പതിവ് തിരക്കഥ ആവര്‍ത്തിച്ചു.


















