Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 6, ശനിയാഴ്‌ച

കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥന്റെ മൃത­ദ്ദേഹം: ഭാര്യ കൊല­പാ­തക കുറ്റം സമ്മ­തിച്ചു

കുര്യനാട്: വീട്ടില്‍ കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥനെ മരിച്ച നില­യില്‍ കണ്ടെ­ത്തിയ സംഭ­വ­ത്തില്‍ ഭാര്യയെ പോലീസ് കസ്റ്റ­ഡി­യി­ലെ­ടുത്തു. കുറ്റം സമ്മ­തി­ച്ച­തായും കേസ­ന്വേ­ഷി­ക്കുന്ന പോലീസ് പറ­ഞ്ഞു.

കുര്യ­നാട് മരോ­ട്ടി­യ്ക്ക­ത്ത­ട­ത്തില്‍ രാമ­ച­ന്ദ്രന്‍ നായര്‍ (55)-നെ­ കട്ടി­ലി­ന­ടി­യില്‍ മരിച്ച നില­യില്‍ കാണ­പ്പെ­ട്ടത്. ഭാര്യ സരോ­ജിനി (54) -നെ­യാണ് കുറ­വി­ല­ങ്ങാട് പോലീസ് കസ്റ്റ­ഡി­യില്‍ എടു­ത്തു­ത്.
വ്യാഴാഴ്ച രാത്രി­യാണ് കേസി­നാ­സ്പ­ദ­മായ സംഭ­വം. സംഭ­വ­ത്തെ­ക്കു­റിച്ച് കോട്ടയം ഡി.വൈ.­എ­സ്.­പി. വി. അജിത്ത് പറ­യു­ന്ന­തി­ങ്ങ­നെ. രാമ­ച­ന്ദ്രനും ഭാര്യ സരോ­ജിനിയും മാത്ര­മാ­ണി­വിടെ താമസം. മദ്യ­പി­ച്ചെ­ത്താറുള്ള രാമ­ച­ന്ദ്രന്‍ സരോ­ജി­നിയെ അക്ര­മിക്കുകയും അസഭ്യ വര്‍ഷം നടത്തു­കയും ചെയ്യു­ന്നത് പതി­വാണ്്. ആത്മ­ഹത്യാ ഭീഷ­ണി­യും മുഴ­ക്കാ­റു­ണ്ട്. സംഭവ ദി­വ­സവും മദ്യ­പി­ച്ചെ­ത്തിയ രാമ­ച­ന്ദ്രന്‍ സരോ­ജി­നിയെ മര്‍ദ്ദി­ച്ചു. തുടര്‍ന്ന് മുറി­യി­ലേക്ക് ആത്മ­ഹ­ത്യ­യ്‌ക്കെന്നു പറഞ്ഞ് കയ­റു­മായി പോയി. സരോ­ജിനി മുറി­യുടെ കതക് പുറത്തു നിന്ന് കുറ്റി­യി­ട്ടു.

കുറേ സമ­യ­ത്തിനു ശേഷം സരോ­ജിനി മുറി തുറന്ന് നോക്കു­മ്പോള്‍ കട്ടി­ലിന്റെ ക്രാസി­യില്‍ ബന്ധിച്ച കയര്‍ കഴുത്തില്‍ കെട്ടിയ നില­യില്‍ രാമ­ച­ന്ദ്രന്‍ നിലത്ത് കിട­ക്കു­ക­യാ­യി­രു­ന്നു. ഭര്‍ത്താ­വിന്റെ പതി­വാ­യുള്ള അക്ര­മ­ത്തില്‍ ദേഷ്യം വന്ന സോരോ­ജിനി കയര്‍ മുറുക്കി കൊല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. മരണം ഉറ­പ്പാ­ക്കിയ ശേഷം കയര്‍ മുറിച്ച് നീക്കി. പിന്നീ­ടാണ് രാമ­ച­ന്ദ്രന്റ മരണം നാട്ടു­കാരെ അറി­യി­ക്കു­ന്ന­ത്.

മുമ്പും ഇവര്‍ തമ്മില്‍ അടി­പി­ടി­യു­ണ്ടാ­യി­ട്ടു­ണ്ട്. മാസ­ങ്ങള്‍ക്ക് മുമ്പ് സരോ­ജിനി രാമ­ച­ന്ദ്രനെ ഇഷ്ടി­കയ്ക്ക് ഇടിച്ച് പരി­ക്കേല്‍പ്പി­ച്ചി­രു­ന്നു. അന്ന് മോനി­പ്പ­ള്ളി­യിലെ സ്വകാര്യ ആസ്പ­ത്രി­യില്‍ ചികിത്സ തേടി­യി­രു­ന്നു എന്നും പോലീസ് പറ­ഞ്ഞു. ഏറ്റു­മാ­നൂര്‍ സി.ഐ. ഷാജു ജോസ്, കുറ­വി­ല­ങ്ങാട് എസ്.­ഐ. കെ.എന്‍.ഷാജിമോന്‍ എന്നി­വരുടെ നേതൃ­ത്വ­ത്തി­ലാണ് കേസ­ന്വേ­ഷ­ണം.

പോലീസ് സര്‍ജ്ജന്റെ പരാ­മര്‍ശ­ത്തിന്റെ അടി­സ്ഥാ­ന­ത്തി­ലാണ് വിശ­ദ­മായ അന്വേ­ഷണം ആരം­ഭി­ച്ചതും ഭാര്യയെ ചോദ്യം ചെയ്ത­തും. ഞായ­റാ­ഴ്ചയെ അറസ്റ്റ് രേഖ­പ്പെ­ടുത്തു എന്നും പോലീസ് പറ­ഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP