Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 7, ഞായറാഴ്‌ച

കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥന്റെ മൃത­ദ്ദേഹം: തെളിവെടുപ്പ് നടത്തി ഭാര്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കുറ­വി­ല­ങ്ങാട്: കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥനെ മരിച്ച നില­യില്‍ കണ്ടെ­ത്തിയ സംഭ­വ­ത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കുറ്റസമ്മതം നടത്തിയ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.

കുര്യ­നാട് മരോ­ട്ടി­യ്ക്ക­ത്ത­ട­ത്തില്‍ രാമ­ച­ന്ദ്രന്‍ നായര്‍ (55)-നെ­ ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി കട്ടി­ലി­ന­ടി­യില്‍ മരിച്ച നില­യില്‍ കാണ­പ്പെ­ട്ടത്. പോലീസ് നിരീക്ഷണത്തിലായിരുന്ന ഭാര്യ സരോ­ജിനി (54) - ന്റെ അറസ്റ്റ് ഞായറാഴ്ചയാണ് രേഖപ്പെടുത്തിയത്.

പ്രതിയുമായി പോലീസ് ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രാമചന്ദ്രന്റെ കഴുത്തില്‍ മുറുക്കിയ കയര്‍, കയര്‍ കണ്ടിക്കാന്‍ ഉപയോഗിച്ച കത്തി എന്നിവ കണ്ടെടുത്തു. ഏറ്റു­മാ­നൂര്‍ സി.ഐ. ഷാജു ജോസ്, കുറ­വി­ല­ങ്ങാട് എസ്.­ഐ. കെ.എന്‍.ഷാജിമോന്‍ എന്നി­വരുടെ നേതൃ­ത്വ­ത്തി­ലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിനെത്തിയത്.

രാമ­ച­ന്ദ്രനും ഭാര്യ സരോ­ജിനിയും മാത്ര­മാ­ണി­വിടെ താമസം. രാമചന്ദ്രന്റെ മരണത്തില്‍ ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജ്ജന്‍ പ്രഥമദൃഷ്ട്യാ നടത്തിയ പരാമര്‍ശമാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

രാമചന്ദ്രന്റെ മൃതദ്ദേഹത്തില്‍ കഴുത്തിന് ചുറ്റും കയര്‍ മുറുകിയ പാട് ഉണ്ടായിരുന്നു. സാധാരണ തൂങ്ങി മരണത്തില്‍ കഴുത്തിന് പുറകില്‍ കയര്‍ മുറുകി പാട് വീഴാറില്ല. പോലീസ് സര്‍ജ്ജന്റെ ഈ കണ്ടെത്തലാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

പലതവണ ചോദ്യം ചെയ്ത ശേഷമാണ് സരോജിനി കുറ്റ സമ്മതം നടത്തിയത്. രാമചന്ദ്രന്‍ മദ്യപിച്ച് സരോജിനിയുമായി ബഹളവും കൈയ്യാങ്കളിയും നടത്താറുണ്ട്. സംഭവ ദിവസവും ഇത് ആവര്‍ത്തിച്ചു. രാമചന്ദ്രന്‍ ഉറങ്ങാന്‍ കിടന്ന ശേഷം സരോജിനി പുറത്തു നിന്നും കതകിന് കുറ്റിയിട്ടു.

രാത്രി 11.30 ഓടെ സരോ­ജിനി മുറി തുറന്ന് നോക്കു­മ്പോള്‍ കട്ടി­ലിന്റെ ക്രാസി­യില്‍ ബന്ധിച്ച കയര്‍ കഴുത്തില്‍ കെട്ടിയ നില­യില്‍ രാമ­ച­ന്ദ്രന്‍ നിലത്ത് കിട­ക്കു­ക­യാ­യി­രു­ന്നു. ഭര്‍ത്താ­വിന്റെ പതി­വാ­യുള്ള അക്ര­മ­ത്തില്‍ ദേഷ്യം വന്ന സോരോ­ജിനി കയര്‍ മുറുക്കി കൊല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. മരണം ഉറ­പ്പാ­ക്കിയ ശേഷം കയര്‍ മുറിച്ച് നീക്കി. പിന്നീ­ട് ഒച്ചവച്ച് നാട്ടു­കാരെ അറി­യിച്ചു എന്നുമാണ് സരോജിനി നല്‍കിയ മൊഴി എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP