Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

മൂ­ന്നൂ­റി­ലേ­റെ ജോ­സ­ഫു­മാര്‍ മാര്‍.യൗ­സേ­പ്പി­ന്റെ സ­ന്നി­ധി­യില്‍

കോ­ഴാ സെന്റ് ജോ­സ­ഫ്‌­സ് ക­പ്പേ­ള­യി­ലെ ജോസ­ഫ് നാ­മ­ധാ­രി സം­ഗ­മ­ത്തി­നെ­ത്തി­യ­വര്‍ ഫാ. ജോസ­ഫ് മേ­യിക്കല്‍, ഫാ.ജോസ­ഫ് അ­രി­മറ്റം, ഫൊ­റോ­ന വി­കാ­രി ഫാ. അ­ബ്രാ­ഹം കൊല്ലി­ത്താ­ന­ത്തു­മ­ല­യില്‍, ഫാ. ജോ­സ് പ­ന്ത­പ്ലാം­തൊ­ട്ടി­യില്‍, ഫാ. ജോസ­ഫ് ആ­ട്ട­പ്പാട്ട്, ഫാ. ഇ­മ്മാ­നു­വല്‍ പാ­റേ­ക്കാ­ട്ട് എ­ന്നി­വ­രോ­ടൊ­പ്പം
കു­റ­വി­ല­ങ്ങാ­ട്: നാ­മ­ഹേ­തു­ക­നു­മു­മ്പില്‍ കൃ­തജ്ഞ­താ മ­ല­രു­ക­ളു­മാ­യി 256 പേര്‍ ഒ­ത്തു­ചേര്‍ന്നു. പേ­രി­ലു­ള്ള ഐ­ക്യ­രൂ­പ്യ­വു­മാ­യി കോ­ഴാ സെ­ന്റ് ജോ­സ­ഫ്‌­സ് ക­പ്പേ­ള­യി­ലാ­യി­രു­ന്നു വേ­റി­ട്ട സം­ഗമം. ക­പ്പേ­ള­യില്‍ ന­ട­ന്നു­വ­ന്ന വ­ണ­ക്ക­മാ­സാ­ച­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു ജോസ­ഫ് നാ­മ­ധാ­രി­ക­ളു­ടെ സം­ഗമം. സം­ഗ­മ­ത്തി­നെ­ത്തി­യ­വര്‍­ക്ക് ആത്മീ­യ പി­ന്തു­ണ­യു­മാ­യി മര്‍­ത്ത്­മ­റി­യം ഫൊ­റോ­ന വി­കാ­രി ഫാ. അ­ബ്രാ­ഹം കൊല്ലി­ത്താ­ന­ത്തു­മ­ല­യി­ലി­ന്റെ നേ­തൃ­ത്വ­ത്തില്‍ ഇ­ട­വ­ക­യില്‍ സേവ­നം ചെ­യ്യുന്ന വൈ­ദി­കരും എ­ത്തി­യ­തോ­ടെ വി­ശ്വാ­സി­കള്‍ ഏ­റെ സ­ന്തോ­ഷ­ത്തി­ലാ­യി­രു­ന്നു.

നീ­തി­യു­ടെ വി­ള­നി­ല­മാ­യ മാര്‍ യൗ­സേ­പ്പി­നെ മാ­തൃ­ക­യാ­ക്ക­ണ­മെ­ന്ന് സം­ഗ­മ­ത്തില്‍ സ­ന്ദേ­ശം നല്‍കി­യ സി­എം­ഐ പ്രി­യോര്‍ ജ­ന­റാള്‍ ഫാ. ജോ­സ് പ­ന്ത­പ്ലാം­തൊ­ട്ടി­യില്‍ പ­റഞ്ഞു. ദൈ­വി­കമാ­യ കാ­ഴ്­ചപ്പാ­ടോ­ടെ­യാവ­ണം സ­മൂ­ഹ­മെന്നും ഫാ. പ­ന്ത­പ്ലാം­തൊ­ട്ടി­യില്‍ ഓര്‍­മ്മി­പ്പി­ച്ചു.

ഫൊ­റോ­ന വി­കാ­രി ഫാ. അ­ബ്രാ­ഹം കൊല്ലി­ത്താ­ന­ത്തു­മ­ല­യില്‍, ഫാ. ഇ­മ്മാ­നു­വല്‍ പാ­റേ­ക്കാ­ട്ട്, ഫാ. ജോസ­ഫ് മേ­യിക്കല്‍, ഫാ. ജോസ­ഫ് ആ­ട്ട­പ്പാ­ട്ട് എ­ന്നി­വര്‍ തി­രു­കര്‍­മ്മ­ങ്ങ­ളില്‍ കാര്‍­മി­ക­ത്വം വ­ഹി­ച്ചു.

വ­ണ­ക്ക­മാ­സാ­ച­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി ഭ­ക്തി­നിര്‍­ഭ­രമാ­യ പ്ര­ദ­ക്ഷി­ണവും ന­ടന്നു. ഫാ.ജോസ­ഫ് അ­രി­മ­റ്റ­ത്തി­ന്റെ കാര്‍­മി­ക­ത്വ­ത്തി­ലാ­യി­രു­ന്നു വ­ണ­ക്ക­മാ­സാച­ര­ണ തി­രു­കര്‍­മ്മ­ങ്ങള്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP