Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 9, ചൊവ്വാഴ്ച

ഐ.എ.വൈ ഭവന നിര്‍മ്മാണം: പണം കിട്ടാതെ ഗുണ­ഭോ­ക്താ­ക്കള്‍ ബുദ്ധി­മുട്ടുന്നു; പണ­ത്തി­നായി ബ്ലോക്ക് പഞ്ചാ­യ­ത്തു­കളും

കുറ­വി­ല­ങ്ങാട്: സര്‍ക്കാര്‍ പ്രഖ്യാ­പിച്ച പണം നല്‍കാതെ വന്ന­തോടെ ഐഎവൈ ഭവനനിര്‍മാണ പദ്ധ­തി­യില്‍ ഗുണ­ഭോ­ക്താ­ക്ക­ളായി തിര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന­വര്‍ ബുദ്ധി­മു­ട്ടു­ന്നു. ഇവര്‍ക്ക് ആവ­ശ്യ­മായ പണം ക­െത്താന്‍ ബ്ലോക്ക് പഞ്ചാ­യ­ത്തു­കളും കഷ്ട­പ്പെ­ടു­ക­യാ­ണ്.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഭവന നിര്‍മ്മാണ പദ്ധ­തി­യാണ് ഇന്ദിരാ ആവാസ് യോജന (ഐ.എ.­വൈ). ഒരു വീടിന് എഴുപത്തയ്യായിരം രൂപയാണ് 2011 സെപ്റ്റംബര്‍ വരെ നല്‍കിയിരുന്നത്. പിന്നീട് രണ്ടു ലക്ഷമായി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. വര്‍ദ്ധി­പ്പിച്ചതില്‍ എഴു­പത്തി അയ്യാ­യിരം രൂപ­യാണ് ഇനിയും ഗുണഭോക്താ­ക്കള്‍ക്ക് ലഭി­ക്കാ­ത്ത­ത്.

ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യത്ത് 2012 - 13 വര്‍ഷം 168 വീടു­കള്‍ക്കാണ് അനു­മതി നല്‍കി­യ­ത്. ഇതില്‍ 40 ലേറേ പേര്‍ വീട് നിര്‍മ്മാണം പൂര്‍ത്തി­യാ­ക്കി. ബ്ലേഡ് മാഫി­യാ­യില്‍ നിന്ന് വരെ കടം വാങ്ങിയും താലി­മാല അടക്കം പണയം വച്ചു­മാണ് പലരും വീട് പണി തീര്‍ത്ത­ത്. 75000 രൂപാ കിട്ടാതെ വന്ന­തോടെ പലരും കട­ക്കെ­ണി­യി­ലാ­യി.

2012- 13 സാമ്പ­ത്തിക വര്‍ഷം മുതല്‍ അനു­വ­ദിച്ച അപേ­ക്ഷ­കര്‍ക്ക് എഴു­പത്തി അയ്യാ­യിരം രൂപാ ക­െത്താന്‍ സഹ­ക­രണ ബാങ്കു­ക­ളുടെ സഹായം തേടാ­നാ­യി­രുന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്ത­ര­വ്. ബ്ലോക്ക് പഞ്ചാ­യ­ത്തു­കള്‍ നേരിട്ട് സമീ­പി­ച്ചെ­ങ്കിലും അവ­ന­വന്റെ ഗ്രാമ പഞ്ചാ­യത്ത് അതിര്‍ത്തി­യിലെ ഗുണ­ഭോ­ക്താ­ക്കള്‍ക്ക് മാത്രം സഹാ­യ­ധനം നല്‍കാ­മെ­ന്ന­താ­യി­രുന്നു ഇവ­രുടെ മറു­പടി. എന്നാല്‍ ഒരു ധന­കാര്യ സ്ഥാപ­ന­ത്തില്‍ നിന്ന് മാത്രം ഒരു ബ്ലോക്ക് പഞ്ചാ­യത്ത് പണം ക­െത്താ­നാ­യി­രുന്നു സര്‍ക്കാര്‍ നിര്‍ദ്ദേ­ശം. ഒടു­വില്‍ ജില്ലാ ജോയിന്റ് രജി­സ്ട്രാര്‍ തന്നെ ര് വീതം സഹ­ക­രണ സ്ഥാപ­ന­ങ്ങളെ ബ്ലോക്ക് പഞ്ചാ­യ­ത്തു­കള്‍ക്ക് നിര്‍ദ്ദേ­ശി­ച്ചു.

ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യ­ത്തിന് 1.26 ലക്ഷം രൂപാ വേണം 168 ഗുണ­ഭോ­ക്താ­ക്കള്‍ക്ക് നല്‍കാന്‍. ഇത് മര­ങ്ങാ­ട്ടു­പിള്ളി സര്‍വ്വീസ് സഹ­ക­രണ ബാങ്ക് നല്‍കാ­മെന്ന് സമ്മ­തി­ച്ച­തായി ചാര്‍ജ്ജ് ഓഫീ­സര്‍ കെ.ജി. ഗംഗാ­ധര പിള്ള പറ­ഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP