കുറുപ്പന്തറ: വനിതാ കമ്പാര്‍ട്ടുമെന്റില്‍
അതിക്രമിച്ചു കയറി ഐ.ടി.ഐ വിദ്യാര്‍ത്ഥിനികളെ അക്രമിച്ച പൂനെ സ്വദേശിയായ
യാത്രക്കാരനെ സഹയാത്രികര്‍ ചേര്‍ന്ന് കീഴ്പെടുത്തി പോലീസിന് കൈമാറി.
സുരക്ഷാ ഉദ്യോഗസ്ഥന് ഇല്ലാതിരുന്ന വനിതാ കമ്പാര്‍ട്ട് മെന്റിലെ അക്രമത്തിന്
ഇരയായ പെണ്‍കുട്ടികള്‍ക്ക് രക്ഷകരായത് സഹയാത്രികരായ വനിതകള്‍
തന്നെയാണ്. പെണ്‍കുട്ടികളെ അപമാനിക്കല്‍, കവര്‍ച്ചാ ശ്രമം തുടങ്ങിയ
കുറ്റങ്ങള്‍ ചുമത്തിയാണ് മഹാരാഷ്ട്ര പൂനെ സ്വദേശി ശേഖര്‍ റോഡ് നാലാം നമ്പര്‍
വീട്ടില്‍ സര്‍ദാനന്ദ് ദേശ്മുഖ് (50)-നെ കടുത്തുരുത്തി പോലീസ് അറസ്റ്റ്
ചെയ്തത്.
വ്യാഴാഴ്ച രാവിലെ 9-ന് കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലാണ് സൗമ്യ വധക്കേസിനെ അനുസ്മരിപ്പിക്കും വിധം വനിതാ കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ആക്രമണം അരങ്ങേറിയത്. എറണാകുളം -കോട്ടയം പാസഞ്ചര്‍ ട്രയിന്‍ കുറുപ്പന്തറ സ്റ്റോപ്പില്‍ നിന്ന് നീങ്ങിയ സമയമാണ് സര്‍ദാനന്ദ് വനിതാ കമ്പാര്‍ട്ട്മെന്റിലേക്ക് അക്രമിച്ചു കടക്കുന്നത്. ഏറ്റുമാനൂര്‍ ഐ.ടി.ഐ-യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെയായിരുന്നു അതിക്രമം. ആപ്പാഞ്ചിറ വൈക്കം റോഡ് സ്റ്റേഷനില്‍ നിന്നാണ് വിദ്യാര്‍ത്ഥിനികള്‍ യാത്ര ആരംഭിച്ചത്. കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ ക്രോസിങ്ങിനായി ഇട്ടിരുന്ന പാസഞ്ചര്‍ ട്രെയിന്‍ യാത്ര പുനരാരംഭിച്ച ഉടനായിരുന്നു സംഭവം. മറ്റൊരു കമ്പാര്‍ട്ടുമെന്റില്‍ നിന്നും ഇറങ്ങി ഓടിക്കയറുകയായിരുന്നു ലേഡീസ് കമ്പാര്‍ട്ടുമെന്റിലേക്ക്. സര്ദാന്ദിന്റെ അക്രമത്തിനിടയില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ട്രെയിനിനുള്ളിലേക്ക് മറിഞ്ഞു വീണു. അക്രമത്തിന്റെ ഭീതിയില്‍ മോഹാലസ്യപ്പെട്ടുവീണ പൂഴിക്കോല്‍ മഠത്തില്‍ നിഷാ എം. ജോസിനെ മുട്ടുചിറയിലുള്ള സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളായ സോയാമോള്‍, എ. അനു, നന്ദിതാ എം.എം., ജ്യോതി രാജു എന്നിവരും സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. അക്രമത്തില്‍ ഭയചകിതരായി വിദ്യാര്‍ത്ഥിനികള്‍ അലറികരഞ്ഞതിനെ തുടര്‍ന്ന് സഹയാത്രികര്‍ അപായചങ്ങല വലിച്ച് ഓടി തുടങ്ങിയ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഇറങ്ങി ഓടിയ അക്രമിയെ സമീപ കമ്പാര്‍ട്ടുമെന്റുകളില്‍ നിന്നെത്തിയ യാത്രക്കാര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കടുത്തുരുത്തി എസ്.ഐ എ.കെ. ജിനചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഡി.വൈ.എസ്.പി. എന്‍. രമേശ്കുമാര്‍, സി.ഐ. വി. രാജീവ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തു.
ഏതാനും ദിവസമായി കമ്പാര്‍ട്ടുമെന്റുകളില്‍ അലഞ്ഞു തിരിയാറുള്ള സര്‍ദാനന്ദ് ഇരിപ്പിടങ്ങളും പരിസരവും വൃത്തിയാക്കി നല്കി യാത്രക്കാരില്‍ നിന്നും പണം വാങ്ങാറുണ്ടെന്നും സ്ഥിരം യാത്രക്കാര്‍ പോലീസിനെ അറിയിച്ചു. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ റിമാന്‍ഡിലയച്ചു. സര്‍ദാനന്ദ് നല്കിയ വിലാസം മറ്റ് ബന്ധങ്ങള്‍ തുടങ്ങിയവ പോലീസ് അന്വേഷിച്ച് വരികയാണ്.
വ്യാഴാഴ്ച രാവിലെ 9-ന് കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലാണ് സൗമ്യ വധക്കേസിനെ അനുസ്മരിപ്പിക്കും വിധം വനിതാ കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ആക്രമണം അരങ്ങേറിയത്. എറണാകുളം -കോട്ടയം പാസഞ്ചര്‍ ട്രയിന്‍ കുറുപ്പന്തറ സ്റ്റോപ്പില്‍ നിന്ന് നീങ്ങിയ സമയമാണ് സര്‍ദാനന്ദ് വനിതാ കമ്പാര്‍ട്ട്മെന്റിലേക്ക് അക്രമിച്ചു കടക്കുന്നത്. ഏറ്റുമാനൂര്‍ ഐ.ടി.ഐ-യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെയായിരുന്നു അതിക്രമം. ആപ്പാഞ്ചിറ വൈക്കം റോഡ് സ്റ്റേഷനില്‍ നിന്നാണ് വിദ്യാര്‍ത്ഥിനികള്‍ യാത്ര ആരംഭിച്ചത്. കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ ക്രോസിങ്ങിനായി ഇട്ടിരുന്ന പാസഞ്ചര്‍ ട്രെയിന്‍ യാത്ര പുനരാരംഭിച്ച ഉടനായിരുന്നു സംഭവം. മറ്റൊരു കമ്പാര്‍ട്ടുമെന്റില്‍ നിന്നും ഇറങ്ങി ഓടിക്കയറുകയായിരുന്നു ലേഡീസ് കമ്പാര്‍ട്ടുമെന്റിലേക്ക്. സര്ദാന്ദിന്റെ അക്രമത്തിനിടയില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ട്രെയിനിനുള്ളിലേക്ക് മറിഞ്ഞു വീണു. അക്രമത്തിന്റെ ഭീതിയില്‍ മോഹാലസ്യപ്പെട്ടുവീണ പൂഴിക്കോല്‍ മഠത്തില്‍ നിഷാ എം. ജോസിനെ മുട്ടുചിറയിലുള്ള സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളായ സോയാമോള്‍, എ. അനു, നന്ദിതാ എം.എം., ജ്യോതി രാജു എന്നിവരും സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. അക്രമത്തില്‍ ഭയചകിതരായി വിദ്യാര്‍ത്ഥിനികള്‍ അലറികരഞ്ഞതിനെ തുടര്‍ന്ന് സഹയാത്രികര്‍ അപായചങ്ങല വലിച്ച് ഓടി തുടങ്ങിയ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഇറങ്ങി ഓടിയ അക്രമിയെ സമീപ കമ്പാര്‍ട്ടുമെന്റുകളില്‍ നിന്നെത്തിയ യാത്രക്കാര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കടുത്തുരുത്തി എസ്.ഐ എ.കെ. ജിനചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഡി.വൈ.എസ്.പി. എന്‍. രമേശ്കുമാര്‍, സി.ഐ. വി. രാജീവ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തു.
ഏതാനും ദിവസമായി കമ്പാര്‍ട്ടുമെന്റുകളില്‍ അലഞ്ഞു തിരിയാറുള്ള സര്‍ദാനന്ദ് ഇരിപ്പിടങ്ങളും പരിസരവും വൃത്തിയാക്കി നല്കി യാത്രക്കാരില്‍ നിന്നും പണം വാങ്ങാറുണ്ടെന്നും സ്ഥിരം യാത്രക്കാര്‍ പോലീസിനെ അറിയിച്ചു. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ റിമാന്‍ഡിലയച്ചു. സര്‍ദാനന്ദ് നല്കിയ വിലാസം മറ്റ് ബന്ധങ്ങള്‍ തുടങ്ങിയവ പോലീസ് അന്വേഷിച്ച് വരികയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ