Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ഫെബ്രുവരി 9, വ്യാഴാഴ്‌ച

സൗമ്യ­യുടെ നടു­ക്കുന്ന ഓര്‍മ്മ­യില്‍ കുറു­പ്പ­ന്തറ: നിമി­ഷ­ങ്ങള്‍ക്കകം ഓടി­ക്കൂ­ട­യത് ആയി­ര­ങ്ങള്‍

കുറുപ്പ­ന്തറ: സൗമ്യ­യുടെ നടു­ക്കുന്ന ഓര്‍മ്മ­ക­ളാണ് വ്യാഴാഴ്ച രാവിലെ കുറു­പ്പ­ന്ത­റയ്ക്ക് നല്‍കി­യ­ത്. വാര്‍ത്ത പുറം ലോക­ത്തേക്ക് പര­ന്ന­തോടെ മിനി­റ്റു­കള്‍ക്ക് അകം കുറു­പ്പ­ന്ത­റ­യി­ലേക്ക് നാട് ഓടി­ക്കൂ­ടി.
സഹ­യാ­ത്രി­കര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിന്നത് തിര­ച്ച­റി­ഞ്ഞ­തോടെ അപ­കടം മണത്ത സര്‍ദാ­ന­ന്ദ് ട്രെയി­നില്‍ നിന്നും പുറ­ത്തേക്ക് ചാടി രക്ഷ­പെ­ടാന്‍ ശ്രമി­ച്ചു. യാത്ര­ക്കാര്‍ ഓടിച്ചു കൊണ്ടു­വ­രുന്ന അന്യ സംസ്ഥാ­ന­ക്കാ­ര­നെ­യാണ് ആദ്യം നാട്ടു­കാര്‍ കാണു­ന്ന­ത്. കാര്യം പോലും അറിയും മുമ്പോ ഗോവിന്ദ ചാമിയെന്ന കുറ്റ­വാ­ളി­യുടെ രൂപ­മാണ് മന­സി­ലേക്ക് ഓടി­വ­ന്ന­തെന്ന് അപ­കട സമയം കുറു­പ്പ­ന്ത­റ­യി­ലു­ണ്ടാ­യി­രുന്ന നാട്ടു­കാര്‍ പറ­യു­ന്നു. ഇതോടെ പ്രതിയെ പിടി­കൂ­ടാന്‍ നാട്ടു­കാരും യാത്ര­ക്കാരെ സഹാ­യി­ച്ചു.
രോഷാ­കു­ല­രായ നാട്ടു­കാരെ നീയ­ന്ത്രി­ക്കാന്‍ സംഭ­വ­സ്ഥ­ല­ത്തേക്ക് ആദ്യം എത്തിയ സാമൂഹ്യ പ്രവര്‍ത്ത­കര്‍ക്കോ പിന്നീടു വന്ന പോലീ­സിനോ കഴി­ഞ്ഞി­ല്ല. വളരെ പാടു­പെ­ട്ടാണ് പ്രതിയെ പോലീസ് കസ്റ്റ­ഡി­യി­ലെ­ടുത്ത് വാഹ­ന­ത്തില്‍ കയ­റ്റി­യ­ത്.
പോലീ­സിന് മുന്നില്‍ ഭാഷ വില്ല­നായി: പരാ­തി­ക്കാ­രന്‍ പരി­ഭാ­ഷ­കനും
കുറു­പ്പ­ന്തറ: വനിതാ കമ്പാര്‍ട്ടു­മെന്റില്‍ അതി­ക്ര­മിച്ചു കടന്ന് യാത്ര­ക്കാ­രായ ഐ.ടി.­ഐ. വിദ്യാര്‍ത്ഥി­കളെ അക്ര­മിച്ച പൂനൈ സ്വദേ­ശിയെ ചോദ്യം ചെയ്യു­ന്ന­തിന് പോലീ­സിന് മുന്നില്‍ വില്ല­നാ­യത് ഭാഷ. ഒടു­വില്‍ സ്‌റ്റേഷ­നില്‍ പരാ­തി­യു­മായി എത്തിയ ഡല്‍ഹി ആഭ്യ­ന്ത­ര­മ­ന്ത്രാ­ല­യ­ത്തിലെ ഉദ്യോ­ഗ­സ്ഥ­നായ മല­യാ­ളി­യാണ് സഹാ­യി­യായി മാറി­യ­ത്.
കടു­ത്തു­രുത്തു കൊടി­കുത്തി സ്വദേശി ദിനുവാണ് പരാ­തി­യു­മായി സ്റ്റേഷ­നി­ലെ­ത്തി­യ­ത്. പോലീ­സിന്റെ ചോദ്യ­ത്തി­നെല്ലാം പ്രതി­ സര്‍ദാ­നന്ദ് ദേശ്മു­ഖിന്റെ മറു­പടി ഹിന്ദി­യും മറാ­ത്തിയും കലര്‍ന്ന ഭാഷ­യി­ലാ­യി­രുന്നു. ഇംഗ്ലീഷ് അട­ക്ക­മുള്ള ഭാഷ­കള്‍ പോലീസ് പരീ­ക്ഷിച്ച് നോക്കി­യെ­ങ്കിലും ഫല­മു­ണ്ടാ­യി­ല്ല. പോലീസ് ചിന്താ കുഴ­പ്പ­ത്തി­ലായ സമ­യ­ത്താ­യി­രുന്നു ദിനു­വിന്റെ വര­വ്. ദിനു ഡല്‍ഹി ആഭ്യ­ന്തര മന്ത്രാ­ല­യ­ത്തിലെ ഉദ്യോ­ഗ­സ്ഥാ­നാ­ണെന്ന് അറി­ഞ്ഞ­തോടെ പോലീസ് തന്നെ ദിനു­വിന്റെ സഹായം തേടു­ക­യാ­യി­രു­ന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP