Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

പഴയിടത്ത് ജോര്‍ജ് മാത്യു (വക്കച്ചന്‍-62) നിര്യാതനായി

കളത്തൂര്‍ - കുര്യം: പഴയിടത്ത് ജോര്‍ജ് മാത്യു (വക്കച്ചന്‍-62) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍. പരേതന്‍ കാഞ്ഞിരത്താനം മങ്ങാട്ടുകാട്ടേല്‍ കുടുംബാംഗം. ഭാര്യ മേരി. മകന്‍: ജിനോ. മരുമകള്‍: ആനിയമ്മ വേലംപറമ്പില്‍ (വാലാച്ചിറ).

2013, ഏപ്രിൽ 7, ഞായറാഴ്‌ച

കോഴാ കവല വികസനം: മൂന്ന് മാസത്തിനകം രണ്ട് ടാറിംഗ് രണ്ടാം വട്ട ടാറിംഗും പൊളിഞ്ഞു

കോഴാ കവലയിലെ ടാറിംഗ് ഇളകി മെറ്റലുകള്‍ നിരന്ന നിലയില്‍
കോഴാ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം കോഴായ്ക്ക് അനുവദിച്ച് കിട്ടിയ കവല വികസനത്തിന്റെ ടാറിംഗില്‍ അപാകം. നിര്‍മ്മാണം ആരംഭിച്ച് മൂന്ന് മാസത്തിനികം ടാറിംഗ് രണ്ട് വട്ടം പൊളിഞ്ഞു.

കഴിഞ്ഞ ജനവരിയില്‍ കുറവിലങ്ങാട് പള്ളിയിലെ മൂന്ന് നോമ്പ് തിരുനാളിന് മൂമ്പായി ആദ്യ ടാറിംഗ് നടത്തി. ഇത് ആഴ്ചകള്‍ക്കുള്ളില്‍ പൊളിഞ്ഞു തുടങ്ങി. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും മുമ്പായിരുന്നു. ഒരുമാസം മുമ്പ് ഡിവൈഡറുകള്‍ അടക്കം സ്ഥാപിച്ചു. നടപ്പാതയും നിര്‍മ്മിച്ചു. ഈ ഒപ്പം വീണ്ടും ടാറിംഗ് നടത്തി. എന്നാല്‍ ആഴ്ചകള്‍ക്കകം വീണ്ടും രണ്ടിടത്ത് ടാറിംഗ് തകര്‍ന്ന് മെറ്റലുകള്‍ ഇളകി തെറിച്ചു തുടങ്ങി.


ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഓഫീസ് കൂടി പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ഈ വികസന പ്രവര്‍ത്തനം നടത്തിയത്. അഞ്ച് വര്‍ഷത്തേക്ക് കരാറുകാരനുമായി ഉടമ്പടി ഉള്ളതിനാല്‍ റോഡിന്റെ തകര്‍ച്ചയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയിട്ടില്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.

തൊഴി­ലു­റപ്പ് പദ്ധതി: വെളി­യ­ന്നൂ­രില്‍ 92 പേര്‍ നൂറ് ദിനം പൂര്‍ത്തി­യാക്കി

വെളി­യ­ന്നൂര്‍: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴി­ലുറപ്പ് പദ്ധ­തി­യില്‍ വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യ­ത്തില്‍ 92 പേര്‍ 100 തൊഴില്‍ ദിന­ങ്ങള്‍ പൂര്‍ത്തി­യാ­ക്കി­. ചരി­ത്ര­ത്തി­ലാ­ദ്യ­മായി പഞ്ചായത്ത് പ്ലാന്‍ഫണ്ട് 99.8 ശത­മാനവും ചെല­വ­ഴി­ച്ചു. മെയിന്റ­നന്‍സ് ഗ്രാന്റ് 96.67 ശത­മാ­നവും പൂര്‍ത്തി­യാ­ക്കി. കരം പിരിവ് 87 ശതമാനം നേടി. 

പദ്ധതി നട­ത്തി­പ്പിന് പ്രവര്‍ത്തിച്ച നിര്‍വ്വ­ഹണ ഉദ്യോ­ഗ­സ്ഥര്‍, ജീവ­ന­ക്കാര്‍, തൊഴി­ലു­റപ്പ് പദ്ധതി ഉദ്യോ­ഗ­സ്ഥര്‍ തുട­ങ്ങി­യ­വരെ പഞ്ചാ­യ­ത്തില്‍ യോഗം ചേര്‍ന്ന് അനു­മോ­ദി­ച്ചു. പ്രസി­ഡണ്ട് എം.എന്‍. രാമ­കൃ­ഷ്ണന്‍ നായര്‍, സെക്ര­ട്ടറി സുരേഷ് ബാബു എന്നി­വര്‍ പ്രസം­ഗി­ച്ചു.

കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥന്റെ മൃത­ദ്ദേഹം: തെളിവെടുപ്പ് നടത്തി ഭാര്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കുറ­വി­ല­ങ്ങാട്: കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥനെ മരിച്ച നില­യില്‍ കണ്ടെ­ത്തിയ സംഭ­വ­ത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കുറ്റസമ്മതം നടത്തിയ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.

കുര്യ­നാട് മരോ­ട്ടി­യ്ക്ക­ത്ത­ട­ത്തില്‍ രാമ­ച­ന്ദ്രന്‍ നായര്‍ (55)-നെ­ ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി കട്ടി­ലി­ന­ടി­യില്‍ മരിച്ച നില­യില്‍ കാണ­പ്പെ­ട്ടത്. പോലീസ് നിരീക്ഷണത്തിലായിരുന്ന ഭാര്യ സരോ­ജിനി (54) - ന്റെ അറസ്റ്റ് ഞായറാഴ്ചയാണ് രേഖപ്പെടുത്തിയത്.

പ്രതിയുമായി പോലീസ് ഞായറാഴ്ച വൈകിട്ട് വീട്ടിലെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രാമചന്ദ്രന്റെ കഴുത്തില്‍ മുറുക്കിയ കയര്‍, കയര്‍ കണ്ടിക്കാന്‍ ഉപയോഗിച്ച കത്തി എന്നിവ കണ്ടെടുത്തു. ഏറ്റു­മാ­നൂര്‍ സി.ഐ. ഷാജു ജോസ്, കുറ­വി­ല­ങ്ങാട് എസ്.­ഐ. കെ.എന്‍.ഷാജിമോന്‍ എന്നി­വരുടെ നേതൃ­ത്വ­ത്തി­ലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിനെത്തിയത്.

രാമ­ച­ന്ദ്രനും ഭാര്യ സരോ­ജിനിയും മാത്ര­മാ­ണി­വിടെ താമസം. രാമചന്ദ്രന്റെ മരണത്തില്‍ ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജ്ജന്‍ പ്രഥമദൃഷ്ട്യാ നടത്തിയ പരാമര്‍ശമാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

രാമചന്ദ്രന്റെ മൃതദ്ദേഹത്തില്‍ കഴുത്തിന് ചുറ്റും കയര്‍ മുറുകിയ പാട് ഉണ്ടായിരുന്നു. സാധാരണ തൂങ്ങി മരണത്തില്‍ കഴുത്തിന് പുറകില്‍ കയര്‍ മുറുകി പാട് വീഴാറില്ല. പോലീസ് സര്‍ജ്ജന്റെ ഈ കണ്ടെത്തലാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

പലതവണ ചോദ്യം ചെയ്ത ശേഷമാണ് സരോജിനി കുറ്റ സമ്മതം നടത്തിയത്. രാമചന്ദ്രന്‍ മദ്യപിച്ച് സരോജിനിയുമായി ബഹളവും കൈയ്യാങ്കളിയും നടത്താറുണ്ട്. സംഭവ ദിവസവും ഇത് ആവര്‍ത്തിച്ചു. രാമചന്ദ്രന്‍ ഉറങ്ങാന്‍ കിടന്ന ശേഷം സരോജിനി പുറത്തു നിന്നും കതകിന് കുറ്റിയിട്ടു.

രാത്രി 11.30 ഓടെ സരോ­ജിനി മുറി തുറന്ന് നോക്കു­മ്പോള്‍ കട്ടി­ലിന്റെ ക്രാസി­യില്‍ ബന്ധിച്ച കയര്‍ കഴുത്തില്‍ കെട്ടിയ നില­യില്‍ രാമ­ച­ന്ദ്രന്‍ നിലത്ത് കിട­ക്കു­ക­യാ­യി­രു­ന്നു. ഭര്‍ത്താ­വിന്റെ പതി­വാ­യുള്ള അക്ര­മ­ത്തില്‍ ദേഷ്യം വന്ന സോരോ­ജിനി കയര്‍ മുറുക്കി കൊല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. മരണം ഉറ­പ്പാ­ക്കിയ ശേഷം കയര്‍ മുറിച്ച് നീക്കി. പിന്നീ­ട് ഒച്ചവച്ച് നാട്ടു­കാരെ അറി­യിച്ചു എന്നുമാണ് സരോജിനി നല്‍കിയ മൊഴി എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുടുംബ വഴക്ക് കേട്ടെത്തിയ സമീപ വാസിക്ക് വെട്ടേറ്റു

വെളിയന്നൂര്‍: കുടുംബ വഴക്ക് കേട്ട് എത്തിയ സമീപവാസിയെ വെട്ടിപരിക്കേല്പിച്ച സംഭവത്തില്‍ ഭാര്‍ത്താവിനെയും ആദ്യ ഭാര്യയേയും പ്രതി ചേര്‍ത്ത് വധശ്രമത്തിന് കേസെടുത്തു. വെളിയന്നൂര്‍ മരോട്ടിയ്ക്കതടത്തില്‍ (പുളിക്കല്‍) ഷാജി (44)-ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പുളിമൂട്ടില്‍ ശശി (59), വത്സല (58) എന്നിവരെ പ്രതിചേര്‍ത്താണ് രാമപുരം പോലീസ് കേസെടുത്തിരിക്കുന്നത്.

വാക്കത്തി ഉപയോഗിച്ചാണ് വെട്ടിയത്. ക്കൈത്തണ്ട, ഒരം, എളി, തല എന്നിങ്ങനെ നാലിടങ്ങളില്‍ മാരകമായ മുറിവുണ്ട്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇതേക്കൂറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഒന്നാം പ്രതിയായ ശശി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. രണ്ട് ഭാര്യമാരും ഒപ്പവും ഉണ്ട്. രണ്ടാം ഭാര്യയായ ഉഷയെ ആദ്യഭാര്യയും ശശിയും ചേര്‍ന്ന് പതിവായി ഉപദ്രവിക്കുകയും വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്യും.

സംഭവ ദിവസവും ഉഷയെ ഇറക്കി വിട്ടു. ഇതേ തുടര്‍ന്ന് ഉഷയുടെ ആവശ്യപ്രകാരം സമീപവാസികള്‍ പ്രശ്‌നപരിഹാരത്തിനായി ഇവരുടെ വീടിനു മുന്നിലെത്തി. ബഹളം അവസാനിച്ച ശേഷം അയല്‍വാസികള്‍ പഞ്ചായത്ത് റോഡില്‍ നിന്ന് സംസാരിച്ചു. ഇതോടെ വീണ്ടും ക്ഷൂഭിതനായ ശശി റോഡിലേക്ക് ഇറങ്ങി വന്ന് ഷാജിയെ അക്രമിച്ചു. ശശിയുടെ ആവശ്യപ്രകാരം വത്സല വാക്കത്തിയുമായി എത്തി ഇരുവരും ചേര്‍ന്ന് വെട്ടിയെന്നുമാണ് കേസ്. പ്രതിയുമായി എത്തി പോലീസ് തെളിവെടുപ്പ് നടത്തി.

രാമപുരം സി.ഐ. അഗസ്റ്റ്യന്‍ മാത്യു, എസ്.ഐ. മോഹനന്‍ നായര്‍, അഡീഷണല്‍ എസ്.ഐ. കെ.വി. മുരളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

പൂവക്കുളം ചന്ദനശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം

പൂവക്കുളം: ചന്ദനശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 11-ന് ആരംഭിക്കും. വ്യാഴാഴ്ച രാവിലെ 9-ന് വിശേഷാല്‍ പൂജകള്‍. വൈകിട്ട് 6-ന് ചാലയ്ക്കല്‍ ശ്രീനരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്നും പൂവക്കുളം സ്‌ക്കൂള്‍ കവല വഴി താലപ്പൊലി ഘോഷയാത്ര. 7.20-ന് ഭജന. 7.50-ന് അരിയേറ്. 8-ന് ഐവര്‍ കളി. 8.10-ന് തലയാട്ടംകളി. 8.30-ന് പുരാണനൃത്തനാടകം - ശ്രീഭദ്രകാളിതോറ്റം. 12-ന് മുടിയേറ്റ്.

വെള്ളിയാഴ്ച രാവിലെ 9-ന് പൊങ്കാല, 930-ന് കലംകരിയ്ക്കല്‍, 10-ന് ഓട്ടന്‍തുള്ളല്‍-കല്യാണ സൗഗന്ധികം. 10.30-ന് പാനപൂജ, 11.30-ന് ഭരണിയൂട്ട്. 5.30-ന് ഇളെപാനയ്ക്ക് എഴുന്നള്ളിപ്പ്., പാനതുള്ളല്‍, 7.10-ന് നാമജപപ്രദക്ഷിണം. ഭജന. 7.30-ന് തിരുവാതിരകളി, 9-ന് ശാസ്ത്രീയ നൃത്ത സന്ധ്യ, 12-ന് ഗരുഡന്‍ തൂക്കം. ശനിയാഴ്ച രാവിലെ 9-ന് വരിക്കോലി കാരികുന്നത്ത് ഇല്ലത്ത് പത്മനാഭന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വടക്കേനടയില്‍ ഗുരുതി നടക്കും.

പൂവക്കുളത്ത് സാമൂഹ്യ വിരുദ്ധ ശല്യം

പൂവക്കുളം: മേഖലയില്‍ സാമൂഹ്യ വിരുദ്ധ ശല്യമെന്ന് പരാതി. വാഹനങ്ങള്‍ക്ക് അള്ള് വയ്ക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.

ഇരുചക്ര, മുച്ചക്ര വാഹനയാത്രക്കാര്‍ രാത്രി കാലങ്ങളില്‍ വരെ അള്ളിന്റെ ദുഷ്യം അനുഭവിച്ചു. ടയറില്‍ തറച്ചു കയറി പഞ്ചറാകാന്‍ പാകത്തില്‍ ആണി റോഡില്‍ വിതറിയാണിത്. പരാതിയെ തുടര്‍ന്ന് പോലീസ് പെട്രോളിംഗ് വ്യാപകമാക്കി. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചിലരെക്കുറിച്ച് സൂചന ലഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും രാമപുരം എസ്.ഐ. മോഹനന്‍ നായര്‍ പറഞ്ഞു.

2013, ഏപ്രിൽ 6, ശനിയാഴ്‌ച

കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥന്റെ മൃത­ദ്ദേഹം: ഭാര്യ കൊല­പാ­തക കുറ്റം സമ്മ­തിച്ചു

കുര്യനാട്: വീട്ടില്‍ കട്ടി­ലി­ന­ടി­യില്‍ ഗൃഹ­നാ­ഥനെ മരിച്ച നില­യില്‍ കണ്ടെ­ത്തിയ സംഭ­വ­ത്തില്‍ ഭാര്യയെ പോലീസ് കസ്റ്റ­ഡി­യി­ലെ­ടുത്തു. കുറ്റം സമ്മ­തി­ച്ച­തായും കേസ­ന്വേ­ഷി­ക്കുന്ന പോലീസ് പറ­ഞ്ഞു.

കുര്യ­നാട് മരോ­ട്ടി­യ്ക്ക­ത്ത­ട­ത്തില്‍ രാമ­ച­ന്ദ്രന്‍ നായര്‍ (55)-നെ­ കട്ടി­ലി­ന­ടി­യില്‍ മരിച്ച നില­യില്‍ കാണ­പ്പെ­ട്ടത്. ഭാര്യ സരോ­ജിനി (54) -നെ­യാണ് കുറ­വി­ല­ങ്ങാട് പോലീസ് കസ്റ്റ­ഡി­യില്‍ എടു­ത്തു­ത്.
വ്യാഴാഴ്ച രാത്രി­യാണ് കേസി­നാ­സ്പ­ദ­മായ സംഭ­വം. സംഭ­വ­ത്തെ­ക്കു­റിച്ച് കോട്ടയം ഡി.വൈ.­എ­സ്.­പി. വി. അജിത്ത് പറ­യു­ന്ന­തി­ങ്ങ­നെ. രാമ­ച­ന്ദ്രനും ഭാര്യ സരോ­ജിനിയും മാത്ര­മാ­ണി­വിടെ താമസം. മദ്യ­പി­ച്ചെ­ത്താറുള്ള രാമ­ച­ന്ദ്രന്‍ സരോ­ജി­നിയെ അക്ര­മിക്കുകയും അസഭ്യ വര്‍ഷം നടത്തു­കയും ചെയ്യു­ന്നത് പതി­വാണ്്. ആത്മ­ഹത്യാ ഭീഷ­ണി­യും മുഴ­ക്കാ­റു­ണ്ട്. സംഭവ ദി­വ­സവും മദ്യ­പി­ച്ചെ­ത്തിയ രാമ­ച­ന്ദ്രന്‍ സരോ­ജി­നിയെ മര്‍ദ്ദി­ച്ചു. തുടര്‍ന്ന് മുറി­യി­ലേക്ക് ആത്മ­ഹ­ത്യ­യ്‌ക്കെന്നു പറഞ്ഞ് കയ­റു­മായി പോയി. സരോ­ജിനി മുറി­യുടെ കതക് പുറത്തു നിന്ന് കുറ്റി­യി­ട്ടു.

കുറേ സമ­യ­ത്തിനു ശേഷം സരോ­ജിനി മുറി തുറന്ന് നോക്കു­മ്പോള്‍ കട്ടി­ലിന്റെ ക്രാസി­യില്‍ ബന്ധിച്ച കയര്‍ കഴുത്തില്‍ കെട്ടിയ നില­യില്‍ രാമ­ച­ന്ദ്രന്‍ നിലത്ത് കിട­ക്കു­ക­യാ­യി­രു­ന്നു. ഭര്‍ത്താ­വിന്റെ പതി­വാ­യുള്ള അക്ര­മ­ത്തില്‍ ദേഷ്യം വന്ന സോരോ­ജിനി കയര്‍ മുറുക്കി കൊല­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. മരണം ഉറ­പ്പാ­ക്കിയ ശേഷം കയര്‍ മുറിച്ച് നീക്കി. പിന്നീ­ടാണ് രാമ­ച­ന്ദ്രന്റ മരണം നാട്ടു­കാരെ അറി­യി­ക്കു­ന്ന­ത്.

മുമ്പും ഇവര്‍ തമ്മില്‍ അടി­പി­ടി­യു­ണ്ടാ­യി­ട്ടു­ണ്ട്. മാസ­ങ്ങള്‍ക്ക് മുമ്പ് സരോ­ജിനി രാമ­ച­ന്ദ്രനെ ഇഷ്ടി­കയ്ക്ക് ഇടിച്ച് പരി­ക്കേല്‍പ്പി­ച്ചി­രു­ന്നു. അന്ന് മോനി­പ്പ­ള്ളി­യിലെ സ്വകാര്യ ആസ്പ­ത്രി­യില്‍ ചികിത്സ തേടി­യി­രു­ന്നു എന്നും പോലീസ് പറ­ഞ്ഞു. ഏറ്റു­മാ­നൂര്‍ സി.ഐ. ഷാജു ജോസ്, കുറ­വി­ല­ങ്ങാട് എസ്.­ഐ. കെ.എന്‍.ഷാജിമോന്‍ എന്നി­വരുടെ നേതൃ­ത്വ­ത്തി­ലാണ് കേസ­ന്വേ­ഷ­ണം.

പോലീസ് സര്‍ജ്ജന്റെ പരാ­മര്‍ശ­ത്തിന്റെ അടി­സ്ഥാ­ന­ത്തി­ലാണ് വിശ­ദ­മായ അന്വേ­ഷണം ആരം­ഭി­ച്ചതും ഭാര്യയെ ചോദ്യം ചെയ്ത­തും. ഞായ­റാ­ഴ്ചയെ അറസ്റ്റ് രേഖ­പ്പെ­ടുത്തു എന്നും പോലീസ് പറ­ഞ്ഞു.

വേനല്‍ മഴ­യോടെ സര്‍ക്കാര്‍ ജലവിത­രണം നിലച്ചു; കുടി­വെ­ള്ള­ത്തി­നായി നാട് വല­യുന്നു

കുറവിലങ്ങാട്: കുടി­വെള്ള ക്ഷാമം രൂക്ഷ­മാ­യ­തോടെ, വാഹ­ന­ത്തില്‍ ശുദ്ധജല വിത­രണം നടത്തു­ന്ന­തിന് ഗ്രാമ പഞ്ചാ­യ­ത്തു­കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനു­മതി അവ­സാ­നി­പ്പി­ച്ചു. മഴ പെയ്‌തെ­ങ്കിലും ­സ്രോ­ത­സു­ക­ളില്‍ ആവ­ശ്യ­ത്തിന് ജല­നി­രപ്പ് ഉണ്ടാകാ­ത്ത­തി­നാല്‍ നാടെങ്ങും ശുദ്ധ­ജ­ല­ക്ഷാമം നേരി­ടു­ക­യാ­ണ്.

ഒരാ­ഴ്ച­യി­ലേ­റെ­യായി പഞ്ചാ­യ­ത്തു­കള്‍ ജല­വി­ത­രണം നിര്‍ത്തി­യി­ട്ട്. വീണ്ടും വിത­ര­ണ­ത്തിന് താലൂക്ക് ആഫീ­സു­ക­ളില്‍ കത്ത് നല്‍കി­യെ­ങ്കിലും അനു­മതി ലഭി­ച്ചി­ട്ടി­ല്ലെന്ന് കട­പ്ലാ­മറ്റം പഞ്ചാ­യത്ത് വിക­സന കാര്യ സ്ഥിരം സമിതി അദ്ധ്യ­ക്ഷന്‍ തോമസ് ടി. കീപ്പുറം പറ­ഞ്ഞു. 

വെള്ളം ലഭ്യ­മ­ല്ലാ­താ­യ­തോടെ ഗ്രാമ പഞ്ചാ­യത്ത് ജന­പ്ര­തി­നി­ധി­ക­ളാണ് ഏറെയും പരാതി കേള്‍ക്കു­ന്ന­ത്. വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യ­ത്തിലെ എട്ടാം വാര്‍ഡില്‍ മെമ്പര്‍ ബിജു രാഘ­വന്‍ സ്വന്തം ചെല­വി­ലാണ് മല­യോര മേഖ­ല­ക­ളില്‍ വാഹ­ന­ത്തില്‍ വെള്ളം എത്തിച്ചു നല്‍കി­യ­ത്. വെളി­യ­ന്നൂ­രിലെ തോട്ടു­പുറം കുടി­വെള്ള വിത­രണ സൊസൈറ്റി അടക്കം പലരും ഇപ്പോഴും വിത­ര­ണ­ത്തില്‍ ഏര്‍പ്പെ­ടു­ത്തിയ നിയ­ന്ത്രണം പിന്‍വ­ലി­ച്ചി­ട്ടി­ല്ല. ഒന്നിട വിട്ട ദിവ­സ­ങ്ങ­ളില്‍ മാത്ര­മാണ് ഇവിടെ ജല­വി­ത­ര­ണം.

ഇതോടെ വീണ്ടും സ്വകാര്യ വ്യക്തി­കള്‍ അമിത ലാഭം കൊയ്യു­ക­യാണ്. അയ്യായിരം ലിറ്റര്‍ വെള്ളം കിണറുകളില്‍ അടിച്ചുകൊടുക്കുന്നതിന് നാനൂറു രൂപ മുതല്‍ ദൂരത്തിനനുസരിച്ച് 750 രൂപവരെയാണു വാങ്ങുന്നത്. ആച്ചിക്കല്‍ ഹരിജന്‍ കോളനി പോലുള്ള സാധാരനകുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കോളനി പ്രദേശങ്ങളില്‍ ചെറുവാഹനങ്ങളിലാണ് വെള്ളം കൊണ്ടു വരുന്നത്. 50 ലിറ്ററിന്റെ ഒരു കന്നാസ് വെള്ളത്തിന് 50 രൂപാ വരെ ഇവര്‍ മുടക്കേണ്ടി വരുന്നു. 

ഉയര്‍ന്ന പ്രദേശങ്ങളിലും വഴി മോശമായിട്ടുള്ള ഗ്രാമീണ മേഖലകളിലും ജലം എത്തിക്കുമ്പോള്‍ ചോദിക്കുന്ന വില ലഭിക്കും. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വന്‍ വിലവര്‍ധനയാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് മോശമായ സ്ഥലങ്ങളിലെ വീടുകളില്‍ വാഹനത്തില്‍ ജലം എത്തിച്ചാല്‍ അളവിലും കുറവു വരും.
ജലസമൃദ്ധമായ കിണറുകളും കുളങ്ങളും വാടകയ്‌ക്കെടുത്ത് ഇവിടെ നിന്ന് വെള്ളം നിറച്ചാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. വെള്ളത്തിന്റെ ആവശ്യം ഏറിയതോടെ ടാങ്കുകളുടെയും കന്നാസുകളുടെയും വില്‍പ്പനയും കൂടിയിട്ടുണ്ട്. യാതൊരുവിധ ഗുണനിലവാര പരിശോധനകളും നടത്താതെയാണ് ഏറെപ്പേരും വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

എകെസിസി കര്‍ഷകധര്‍ണ 13 നു കുറവിലങ്ങാട്ട്

കുറവിലങ്ങാട്: റബര്‍, നാളികേരം, ഏലം, കാപ്പി തുടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച തടയുവാനുള്ള ക്രിയാത്മക നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ടു കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സമരപരമ്പരകളുടെ ഭാഗമായി 13 നു കുറവിലങ്ങാട് ടൗണില്‍ കര്‍ഷകധര്‍ണ നടത്തും.

റബറിന്റെ ഇറക്കുമതിത്തീരുവ കൂട്ടിയ നടപടി പ്രസ്താവനയിലൊതുക്കാതെ നടപ്പില്‍വരുത്തുക, നാളികേര കര്‍ഷകര്‍ക്കു ന്യായവില ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള ഗൂഢനീക്കം തടയുക എന്നീ കാര്യങ്ങളാണു ധര്‍ണയിലൂടെ ആവശ്യപ്പെടുന്നത്.

കുറവിലങ്ങാട്, മുട്ടുചിറ, കോതനല്ലൂര്‍, ഇലഞ്ഞി ഫൊറോനാ സമിതികളിലെ അംഗങ്ങള്‍ പ്രധാനമായും പങ്കെടുക്കുന്ന ധര്‍ണയില്‍ രൂപതയിലെ മുഴുവന്‍ കേന്ദ്രങ്ങളില്‍നിന്നുമുള്ള കര്‍ഷകര്‍ അണിനിരക്കും.

13 നു വൈകുന്നേരം നാലിന് കുറവിലങ്ങാട് പള്ളിയങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന കര്‍ഷകമാര്‍ച്ച് ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ ഫ്‌ളാഗ്ഓഫ് ചെയ്യും. കര്‍ഷകമാര്‍ച്ച് ടൗണ്‍ചുറ്റി സമരപ്പന്തലില്‍ എത്തിച്ചേരുമ്പോള്‍ നടക്കുന്ന കര്‍ഷകധര്‍ണ പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സാജു അലക്‌സ് അധ്യക്ഷത വഹിക്കും. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര, ഫാ. ജോര്‍ജ് വഞ്ചിപ്പുരയ്ക്കല്‍, രാജീവ് കൊച്ചുപറമ്പില്‍, ജേക്കബ് മുണ്ടക്കല്‍, ഇമ്മാനുവല്‍ നിധീരി, ജോസ് പുത്തന്‍കാലാ, ടോമി പാലകുന്നേല്‍, ജോസഫ് നെടിയകാലാ, ജോസ് വട്ടുകുളം, ബെന്നി പാലക്കാത്തടം, തോമസ് മാഞ്ഞൂരാന്‍, ബേബി ആലുങ്കല്‍, ബ്രൈസ് വെള്ളാരംകാലായില്‍ എന്നിവര്‍ പ്രസംഗിക്കും.. ഫോണ്‍: 9947924697.

കിണറ്റിലകപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തി

കാഞ്ഞിരത്താനം: തേകുന്നതിനായി ഇറങ്ങിയപ്പോള്‍ കിണറ്റിലകപ്പെട്ട യുവാവിനെ ഫയര്‍ഫോഴ്‌സെത്തി രക്ഷിച്ചു. കാഞ്ഞിരത്താനം പള്ളിമലയില്‍ ബിജു (38) ആണ് കിണറ്റിലകപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. കിണറ്റില്‍നിന്നും കയറാനാവാതെ കുടുങ്ങിപ്പോയ ബിജുവിനെ കടുത്തുരുത്തിയില്‍നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് പുറത്തെടുത്തത്. കാലിന് പരിക്കേറ്റ ബിജുവിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാല്‍ വഴുതി പാറ­മ­ട­യില്‍ വീണ് മരിച്ചു

കട­പ്ലാ­മറ്റം: വെള്ളം കെട്ടി­കി­ടന്ന പാറ­മ­ട­യി­ല്‍ കാല്‍ വഴുതി വീണ് വയലാ കല്ലു­വെട്ടാംകുഴി­യില്‍ (കീപ്പു­റത്ത്) സാബു (40) മരി­ച്ചു. കുളി­ക്കു­ന്ന­തി­നായിട്ടാണ് കൂലി­പ്പ­ണി­ക്കാ­ര­നായ സാബു പാറ­മ­ടി­യില്‍ എത്തി­യ­തെന്ന് പോലീസ് പറ­ഞ്ഞു. ഇതേ പാറ­മ­ട­യില്‍ മുമ്പ് ഉടമ അടക്കം മൂന്ന് പേര്‍കൂടി അപ­ക­ട­ത്തില്‍ പെട്ട് മരി­ച്ചി­ട്ടു­ണ്ട്.

ശനി­യാഴ്ച വൈകിട്ട് 3.30 ഓടെ­യാണ് സംഭവം. പാറ­മ­ടയ്ക്ക് സമീ­പത്തു തന്നെ­യുള്ള പുര­യി­ട­ത്തിലായി­രുന്നു പണി­. അപ­കടം നടന്ന ഉടന്‍ തന്നെ സഹ­തൊ­ഴി­ലാ­ളി­ക­ളെത്തി കരയ്ക്കു കയറ്റി കോട്ടയെ മെഡി­ക്കല്‍ കോളേ­ജി­ലെ­ത്തി­ച്ചെ­ങ്കിലും ജീവന്‍ രക്ഷി­ക്കാ­നാ­യി­ല്ല. പരേ­ത­നായ ദാവീ­ദി­ന്റെയും അന്ന­യു­ടെയും മക­നാ­ണ്. സഹോ­ദ­ര­ങ്ങള്‍: പൗലോസ് (കുഞ്ഞ്), ജോസഫ് (അപ്പ­ച്ചന്‍), സണ്ണി, സിബി, പെണ്ണ­മ്മ, മേരി. മൃത­ദ്ദേഹം കോട്ടയം മെഡി­ക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ച­റി­യില്‍. ശവ­സം­സ്‌കാരം ഞായ­റാഴ്ച ഉച്ച­ക­ഴിഞ്ഞ് ഇല­യ്ക്കാട് ലത്തീന്‍ പള്ളി സെമി­ത്തേ­രി­യില്‍.

പാറ­മട ഉട­മ­യായ പള്ള­ത്തു­കുഴി റോയി കുളി­ക്കാ­നി­റ­ങ്ങി­യ­പ്പോള്‍ ഇതേ­മ­ട­യില്‍ കാല്‍ വഴുതി വീണ് മരി­ച്ചിട്ട് 10 വര്‍ഷ­ത്തോ­ള­മാ­യി. 15 വര്‍ഷം മുമ്പ് 4 വയ­സ്സു­കാ­രന്‍ അമ്മ­യ്‌ക്കൊപ്പം കുളി­ക്കാ­നി­റ­ങ്ങി­യ­പ്പോള്‍ കാല്‍വ­ഴുതി മുങ്ങി മരിച്ചതും ഇവി­ടെ­യാ­ണ്. പ്ലസ് ടൂ വിദ്യാര്‍ത്ഥി സേവ്യര്‍ 7 വര്‍ഷം മുമ്പാണ് ഇവിടെ കുളി­ക്കു­ന്ന­തി­നി­ട­യില്‍ അപ­ക­ട­ത്തില്‍ പെട്ടു മരി­ക്കു­ന്ന­ത്.

വെള്ളച്ചാലില്‍ വി.ടി. എസ്തപ്പാന്‍ (78) നിര്യാതനായി.


പുതുവേലി: വെള്ളച്ചാലില്‍ വി.ടി. എസ്തപ്പാന്‍ (78) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു പുതുവേലി സെന്റ് ജോസഫ് ക്‌നാനായ പള്ളിയില്‍. ഭാര്യ ചിന്നമ്മ വെളിയന്നൂര്‍ തണ്ണിപ്പാറയില്‍ കുടുംബാംഗം. മക്കള്‍: തോമസ്, മേരി, സാലി (യുകെ), വില്‍സണ്‍, ജോബി (യുകെ). മരുമക്കള്‍: റൂബി കൂവപ്പിള്ളില്‍ (വെള്ളൂര്‍), ഏബ്രഹാം കവുങ്ങുംപാറയില്‍ (ഇടക്കോലി), ലോറന്‍സ് ഒരപ്പനാനിയില്‍ (ചെറുപുഴ, യുകെ), സിബി പുത്തന്‍പറമ്പില്‍ (അരീക്കര), ഗ്ലാഡിസ് ഇടപ്പാടിയില്‍ (വെള്ളൂര്‍, യുകെ). പരേതന്‍ പുതുവേലി സെന്റ് ജോസഫ് ക്‌നാനായ പള്ളിയിലെ ദീര്‍ഘകാല ശുശ്രൂഷകനാ യിരുന്നു.

സംസ്‌കാരം ഇന്ന്

ഞീഴൂര്‍: കഴിഞ്ഞ ദിവസം നിര്യാതനായ പാഴുത്തുരുത്ത് പുത്തൂപറമ്പില്‍ (വാലുതൊട്ടിയില്‍) പി.ജെ. സിറിയക്കിന്റെ (കുര്യാച്ചന്‍- 65)) സംസ്‌കാരം ഇന്നു മൂന്നിന് തുരുത്തിപള്ളി സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ ത്രേസ്യാമ്മ. കാട്ടാമ്പാക്ക് മഞ്ഞളാമല കുടുംബാംഗം. മക്കള്‍: ബിജു, ബിന്ദു (ഇരുവരും അയര്‍ലന്റ്). മരുമക്കള്‍: ഷീബ പുന്നറ്റുശേരില്‍ തിരുവന്‍ വണ്ടൂര്‍, സണ്ണി മനയ്ക്കപറമ്പില്‍ വല്ലകം (ഇരുവരും അയര്‍ലന്റ്).

മലയില്‍ (പുളിക്കോലില്‍) ശോശാമ്മ (88) നിര്യാതയായി.

ഞീഴൂര്‍: മലയില്‍ (പുളിക്കോലില്‍) പരേതനായ എസ്താപ്പന്റെ ഭാര്യ ശോശാമ്മ (88) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത ഞീഴൂര്‍ തൈയില്‍ കുടുംബാംഗം.

2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ഗൃഹ­നാ­ഥന്‍ വീടി­നു­ള്ളിലെ കട്ടി­ലി­ന­ടി­യില്‍ മരിച്ച നില­യില്‍

കുറ­വി­ല­ങ്ങാട്: കുര്യ­നാട് മരോ­ട്ടി­യ്ക്ക­ത്ത­ട­ത്തില്‍ രാമ­ച­ന്ദ്രന്‍ നായര്‍ (55) -നെ­ വീടി­നു­ള്ളിലെ കട്ടി­ലി­ന­ടി­യില്‍ മരിച്ച നില­യില്‍ കാണ­പ്പെ­ട്ടു. വെള്ളി­യാഴ്ച രാവി­ലെ­യാണ് മൃത­ദ്ദേഹം കാണ­പ്പെ­ട്ട­ത്.

രാമ­ച­ന്ദ്രനും ഭാര്യ സരോ­ജിനിയും മാത്ര­മാ­ണി­വിടെ താമസം. വ്യാഴാഴ്ച രാത്രി­യോ 12.30 ഓടെ­യാണ് ഇവര്‍ ഉറ­ങ്ങാന്‍ കിട­ന്ന­ത്. രാവിലെ കട്ടി­ലിന് സമീപം എത്തി­യ­പ്പോള്‍ രാമ­ച­ന്ദ്രന്‍ കട്ടി­ലി­ന­ടി­യില്‍ കിട­ക്കു­ക­യാ­യി­രു­ന്നു. കട്ടി­ലിന്റെ ക്രാസി­യില്‍ ബന്ധിച്ച കയര്‍ രാമ­ച­ന്ദ്രന്റെ കഴുത്തില്‍ മുറു­കിയ നില­യിലും കാണ­പ്പെ­ട്ടിരു­ന്നു. ഇത് ചെത്തി മുറി­ച്ച­തായും ഭാര്യ ഭാര്യ സരോ­ജിനി മൊഴി­നല്‍കി­യ­തായി പോലീസ് പറ­ഞ്ഞു. നെറ്റി­യുടെ വലുത് ഭാഗത്ത് മുറി­വു­ണ്ടെന്നും നിലത്ത് രക്തം തളം കെട്ടി­കി­ട­ന്നി­രു­ന്നതായും പോലീസ് പറ­ഞ്ഞു. മക്കള്‍: സ്മിത, സുധ.

കുറ­വി­ല­ങ്ങാട് പോലീസ് മേല്‍നട­പടി സ്വീക­രിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃത­ദ്ദേഹം ബന്ധു­ക്കള്‍ക്ക് വിട്ടു നല്‍കി. പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ മര­ണ­ കാരണം വ്യക്ത­മാ­ക്കി­യി­ല്ല. മര­ണ­ത്തില്‍ ബന്ധു­ക്ക­ള്‍ അടക്കം ആരും പരാതി നല്‍കി­യി­ട്ടി­ല്ലെന്നും നാട്ടില്‍ ചിലരില്‍ നിന്ന് ഉയ­രുന്ന സംശയം ദൂരു­ഹ­രി­ക്കു­ന്ന­തി­നായി വിശ­ദ­മായ അന്വേ­ഷണം നട­ത്തു­മെന്നും കുറ­വി­ല­ങ്ങാട് എസ്.­ഐ. കെ.എന്‍. ഷാജി മോന്‍ പറ­ഞ്ഞു.

മള്ളി­യൂ­രില്‍ പ്രതിഷ്ഠാ ദിനം 7-ന്

മള്ളി­യൂര്‍: മഹാ­ഗ­ണ­പതി ക്ഷേത്ര­ത്തില്‍ 7-ന് പ്രതിഷ്ഠാ ദിനം ആഘോ­ഷി­ക്കും. ഞായ­റാഴ്ച രാവിലെ 6-ന് തന്ത്രി മന­യ­ത്താ­റ്റി­ല്ലത്ത് ആര്യന്‍ നമ്പൂ­തി­രി­യുടെ മുഖ്യ കാര്‍മ്മി­ക­ത്വ­ത്തില്‍ കല­ശ­പൂ­ജ­കള്‍ ആരം­ഭി­ക്കും. 10-ന് കല­ശാ­ഭി­ഷേകം നട­ക്കും.

കുറ­വി­ല­ങ്ങാട് ശാഖാ വാര്‍ഷികം

കുറ­വി­ല­ങ്ങാട്: കേരളാ വെളു­ത്തേ­ടത്ത് നായര്‍ സമാജം കുറ­വി­ല­ങ്ങാട് ശാഖാ വാര്‍ഷികം 7-ന് മണ്ണ­യ്ക്ക­നാട് ശ്രീഭദ്രാ ഓഡി­റ്റോ­റി­യ­ത്തില്‍ നട­ക്കും. മര­ങ്ങാ­ട്ടു­പിള്ളി ഗ്രാമ പഞ്ചാ­യ­ത്തംഗം മോളി ജോസഫ് ഉദ്ഘാ­ടനം ചെയ്യും. യൂണിറ്റ് പ്രസി­ഡണ്ട് സി.ആര്‍. തങ്ക­പ്പന്‍ അദ്ധ്യ­ക്ഷത വഹി­ക്കും. എസ്.­എ­സ്.­എല്‍.­സി., പ്ലസ്ടൂ പരീ­ക്ഷ­ക­ളില്‍ ഉന്നത വിജയം നേടി­യ­വര്‍ക്ക് പുര­സ്‌കാരം സമ്മാ­നി­ക്കും.

പാട്ടു­പു­ര­യ്ക്കല്‍ ക്ഷേത്ര­ത്തില്‍ ഇന്ന് മുടി­യേറ്റ്, നാളെ വലിയ ഗുരുതി

കാട്ടാ­മ്പാക്ക്: കിഴ­ക്കും­ഭാഗം പാട്ടു­പു­ര­യ്ക്കല്‍ ഭഗ­വതി ക്ഷേത്ര­ത്തില്‍ ശനി­യാഴ്ച രാത്രി മുടി­യേറ്റ് നട­ക്കും. ഞായ­റാഴ്ച വലി­യ­ഗു­രു­തി­യോടെ ഉത്സവം സമാ­പി­ക്കും.

ശനി­യാഴ്ച രാവിലെ 8-ന് മുക്ക­വ­ല­ക്കു­ന്നില്‍ കുംഭ­കു­ടം നിറ­യ്ക്കല്‍. 9-ന് കുംഭ­കു­ട­ഘോ­ഷ­യാത്ര, പമ്പ­മേ­ളം, അമ്മന്‍കുടം. 12-ന് കുംഭ­കുട അഭി­ഷേ­കം. 8-ന് താല­പ്പൊലി എതി­രേ­ല്പ്. 8.45-ന് ബാലെ - ഘണ്ടാകര്‍ണ്ണന്‍.. 12-ന് മുടി­യേ­റ്റ്. ഞായ­റാഴ്ച രാത്രി 8-ന് വലി­യ­ഗു­രുതി. വെള്ളി­യാഴ്ച പുഷ്പാഭിഷേകം നട­ന്നു.

2013, ഏപ്രിൽ 3, ബുധനാഴ്‌ച

വനിതകള്‍ക്ക് സ്വകാര്യബസുകളില്‍ കണ്ടക്ടറാകാന്‍ പരിശീലനം

കോട്ടയം: ജില്ലയിലെ സ്വകാര്യബസുകളിലെ വനിതാ ജീവനക്കാരാകാന്‍ വേമ്പനാട് ട്രാന്‍സ്‌പോര്‍ട്ട്‌സില്‍ 15 വനിതകള്‍ തയാറെടുക്കുകയാണ്. നാഗമ്പടം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഹാളില്‍ ഇന്നലെ ആരംഭിച്ച പരിശീലന പരിപാടി ആര്‍ടിഒ ടി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു.

ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.വി. ചാക്കോ പുല്ലത്തില്‍ അധ്യക്ഷത വഹിച്ചു. ട്രാഫിക് ഇന്‍സ്‌പെക്ടര്‍ കെ.എം. രാജു, മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ റോയി തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. പി.കെ. ബൈജു, ടി.യു. ജോണ്‍, കെ.എസ്. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും അപേക്ഷ ക്ഷണിച്ചാണു പരിശീലനത്തിനുള്ളവരെ കണെ്ടത്തിയത്.

ഇവര്‍ക്കുള്ള പ്രത്യേക പരിശീലനത്തില്‍ യന്ത്രവത്കൃത ടിക്കറ്റ് വിതരണം, ജേര്‍ണി ബില്ലു തയാറാക്കല്‍ തുടങ്ങി യാത്രക്കാരോടു പെരുമാറേണ്ട രീതിവരെ ഉള്‍പ്പെടുന്നു.
പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശീലനം വിജയകരമായാല്‍ കൂടുതല്‍ വനിതാ ജീവനക്കാരെ സര്‍വീസിലെത്തിക്കാനാണ് അസോസിയേഷന്റെ തീരുമാനം. കണ്ടക്ടര്‍ ലൈസന്‍സെടുത്ത് നിരവധിപേര്‍ കെഎസ്ആര്‍ടിസി നിയമനം കാത്തിരിക്കുമ്പോഴാണ് സ്വകാര്യബസുകളില്‍ ജോലിചെയ്ത് ഈ വനിതകള്‍ ശ്രദ്ധേയരാകുന്നത്.

Back to TOP