കുറവിലങ്ങാട്: കോഴാ മറ്റുപിള്ളില്‍ പരേതനായ ഐസക്കിന്റെ ഭാര്യ
സി.എസ്.അന്നമ്മ (പൊന്നമ്മ-70, ഏജന്റ് എല്‍ഐസി പാലാ ബ്രാഞ്ച്) നിര്യാതയായി.
സംസ്‌കാരം വെള്ളിയാഴ്ച (22-03) 10.30ന് കുറവിലങ്ങാട് മര്‍ത്ത്മറിയം
ഫൊറോനാപ്പള്ളിയില്‍. പരേത കുമ്പളാംപൊയ്ക ചെരുവ് പുരയിടത്തില്‍ കുടുംബാംഗം. മകന്‍:
സിബി ഐസക്ക് (ദേവമാതാ കോളജ് കുറവിലങ്ങാട്). മരുമകള്‍: ആന്‍സി സിബി കുന്നത്ത്
കുറവിലങ്ങാട്(അധ്യാപിക സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ കാഞ്ഞിരത്താനം).
2013, മാർച്ച് 21, വ്യാഴാഴ്ച
കത്തേടംകുഞ്ഞാനായില്‍ മറിയാമ്മ (90) നിര്യാതയായി.
വയലാ:
കത്തേടംകുഞ്ഞാനായില്‍ (ഊതുണിയേല്‍) പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (90)
നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(23-03) പത്തിനു വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍.
പരേത പുന്നത്തുറ തേനാകര കുടുംബാംഗം. മക്കള്‍: ചിന്നമ്മ, ആലീസ്. മരുമക്കള്‍: പരേതനായ
പി.സി. വര്‍ക്കി പയ്യനാട്ട്, കൂവപ്പള്ളി (കടപ്ലാമറ്റം സഹകരണബാങ്ക് മുന്‍
സെക്രട്ടറി), മാത്യു ചാര്‍ത്താംകണ്ടത്തില്‍ (ചാലക്കുടി).
ടിപ്പര്‍ കൊലവിളി: കല്ലറ-വെച്ചൂര്‍ റോഡില്‍ നഷ്ടമായത് ഒരുഡസനിലേറെ ജീവിതങ്ങള്‍
കല്ലറ: കല്ലറ-വെച്ചൂര്‍ റോഡില്‍ ടിപ്പര്‍ ലോറിയുടെ കൊലവിളി വീണ്ടും.
ടിപ്പര്‍ ലോറിയിടിച്ചു ഈ റോഡില്‍ മാത്രം ഒരു ഡസനിലേറേ പേര്‍ക്കാണ് കഴിഞ്ഞ രണ്ടു
വര്‍ഷത്തിനുള്ളില്‍ ജീവന്‍ നഷ്‌പെട്ടത്. സ്‌കൂള്‍ വിദ്യാര്‍ഥിയും യുവാക്കളും
ഉള്‍പെടെയുള്ളവര്‍ ഇതില്‍പെടുന്നു. തുടരുന്ന അപകട പരമ്പരയിലെ ഒടുവില്‍ ഇന്നലെ
ടിപ്പര്‍ ലോറി ജീവനെടുത്തത് വീട്ടമ്മയുടെ ജീവനാണ്. മനുഷ്യ ജീവന് പുല്ല് വില
കല്‍പിച്ച് കുറുപ്പന്തറ-കല്ലറ-വെച്ചൂര്‍ റോഡിലൂടെ കൊലവിളി നടത്തി രാപകല്‍
ഭേദമില്ലാതെ നൂറ് കണക്കിന് ടിപ്പറുകളാണ് പായുന്നത്. നിരോധനങ്ങളും നിയമങ്ങളും
കാറ്റില്‍ പറത്തി ടിപ്പറുകള്‍ പായുമ്പോള്‍ റോഡില്‍ പൊലിയുന്നത് എണ്ണിയാലൊടുങ്ങാത്ത
വിലപ്പെട്ട”ജീവനുകളാണ്.
അപകടങ്ങള്‍ പതിവായതോടെ കല്ലറയിലേയും പരിസര
പ്രദേശങ്ങളിലേയും റോഡിലിറങ്ങാന്‍ നാട്ടുകാര്‍ ഭയപ്പെടുകയാണ്. രാത്രിയെന്നോ പകലെന്നോ
വിത്യാസമില്ലാതെയാണ് മണ്ണുമായി ഇവിടുത്തെ റോഡിലൂടെ തലങ്ങും വിലങ്ങും ടിപ്പറുകള്‍
പായുന്നത്. കുറവിലങ്ങാട്, കുറുപ്പന്തറ, കാപ്പുംന്തല, മുട്ടുചിറ, കടുത്തുരുത്തി
തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കുന്നിടിച്ചെടുക്കുന്ന മണ്ണ് കല്ലറ-വെച്ചൂര്‍
റോഡിലൂടെ ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലേക്കാണ് കൊണ്ടു പോകുന്നത്.
നിയന്ത്രണമില്ലാതെ അമിതവേഗത്തില്‍ ടിപ്പറുകള്‍ പായുന്നതു മൂലം
ഇരുചക്രവാഹനയാത്രക്കാരും കാല്‍നട യാത്രക്കാരുമാണ് അപകടത്തിനിരയാകുന്നത്. ഇതേ
റോഡില്‍ മാന്‍വെട്ടത്ത് 11 മാസങ്ങള്‍ക്കു മുമ്പ് റോഡു മുറിച്ചു കടക്കുന്നതിനിടെ
മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മാന്‍വെട്ടം തെക്കേതില്‍ റോബിയുടെ മകന്‍ ഫെബിന്‍ (8)
ടിപ്പര്‍ കയറി ദാരുണമായി മരിച്ചിരുന്നു. ബന്ധുക്കള്‍ ഉള്‍പെടെയുള്ളവര്‍ നോക്കി
നില്‍ക്കുമ്പോളാണ് ഫെബിന്‍ ദാരുണമായി കൊല്ലപ്പെട്ടത്.
കല്ലറ- വെച്ചൂര്‍
റോഡില്‍ മാസങ്ങള്‍ക്കു മുമ്പ് ബൈക്കില്‍ ടിപ്പറിടിച്ച് കുറുമൂള്ളൂര്‍ സ്വദേശിയായ
ക്ഷേത്ര പൂജാരി അമനകര പ്രസാദ് (27) നും ജീവന്‍ നഷ്ടപെട്ടിരുന്നു. അപകടങ്ങള്‍
പതിവായതോടെ കുറുപ്പന്തറ-കല്ലറ-വെച്ചൂര്‍ റോഡിലൂടെയുള്ള ടിപ്പറുകളുടെ ഓട്ടം
നിയന്ത്രിക്കണമൊന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പലതവണ
രംഗത്ത് എത്തിയിരുന്നു. ഇതിതേത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍
പഞ്ചായത്തുകളില്‍ മണ്ണെടുപ്പു നിയന്ത്രണങ്ങള്‍ക്കു വിധേയമായി നിരോധിക്കുകയും
ചെയ്തു. പിന്നീട് കല്ലറ-വെച്ചൂര്‍ റോഡിലൂടെ ടിപ്പര്‍ ലോറികള്‍ക്ക് മണ്ണുമായി
പോകാമെന്നും തിരികെ വൈക്കം ഭാഗത്തു കൂടി എത്തണമെന്നും വ്യവസ്ഥയുണ്ടാക്കി അനുമതി
നല്കി.
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ നിരോധനം കാറ്റില്‍ പറത്തി മണ്ണു
മാഫിയ സജീവമാകുകയായിരുന്നു. ഇന്നലെ അപകട സ്ഥലത്ത് എത്തിയ ജനപ്രതിനിധികള്‍ക്കും
റവന്യൂ ഉദ്യോഗസ്ഥര്‍ക്കും മുമ്പില്‍ നാട്ടുകാര്‍ പൊട്ടി തെറിക്കുകയായിരുന്നു.
നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ടിപ്പര്‍ ഓട്ടം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിടാതെ
ഉപരോധം അവസാനിപ്പിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ പാലാ ആര്‍ഡിഒ ഇ.വി.
ബേബിച്ചന്‍, വൈക്കം അഡീഷണല്‍ തഹസില്‍ദാര്‍ നാരായണന്‍ നായര്‍ എന്നിവര്‍ സ്ഥലത്ത്
എത്തി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, അംഗങ്ങളായ അനീഷ് പാലയ്ക്കാമറ്റം,
സജു ജോസഫ്, പി.കെ. ഉത്തമന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ്
നാട്ടുകാര്‍ ഉപരോധം പിന്‍വലിച്ചത്.
ഈ റോഡിലൂടെയുള്ള ടിപ്പറുകളുടെ ഓട്ടം
തല്‍കാലത്തേക്കു നിരോധിച്ചതായി ആര്‍ഡിഒ അറിയിച്ചതോടെയാണ് നാട്ടുകാര്‍ ശാന്തരായത്.
ഇതിനിടെ പോലീസ് നോക്കി നില്‍ക്കെ നാട്ടുകാര്‍ പലതവണ ടിപ്പര്‍ അടിച്ചു തകര്‍ക്കാന്‍
ശ്രമച്ചിരുന്നു. രോക്ഷാകുലരായ നാട്ടുകാരെ എസ്‌ഐ എം.എസ്. ഷാജഹാന്‍ ഇടപെട്ട്
ശാന്തരാക്കുകയായിരുന്നു. അധികൃതരുടെ പ്രഖ്യാപനത്തിനു ശേഷവും ടിപ്പറുകള്‍ ഇതുവഴി
ഓടിയാല്‍ എറിഞ്ഞു തകര്‍ക്കുമെന്ന മുന്നറിയിപ്പും നാട്ടുകാര്‍ നല്‍കിയിട്ടുണ്ട്.
കണ്‍മുന്നില്‍ വീണ്ടും അപകടം; മായാത്ത നൊമ്പരമായി മകനും
കല്ലറ:
ടിപ്പറിടിച്ചു തെറിപ്പിച്ചു സ്‌കൂട്ടറില്‍ നിന്നും തെറിച്ചു റോഡിലേക്കു വീണ
വീട്ടമ്മയുടെ തലയിലൂടെ അതേ ടിപ്പര്‍ ലോറി കയറിയിറങ്ങുമ്പോള്‍ കാഴ്ചക്കാരനായി
നില്‍ക്കുകയായിരുന്ന മാന്‍വെട്ടം തെക്കേതില്‍ റോബിയാണ് ഇവരെ വാരിയെടുത്തു
മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ജംഗ്ഷനില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷയിലാണ്
ഡ്രൈവറുടെ സഹായത്തോടെ ആശുപത്രിയിലേക്കു പോയത്.
11 മാസം മുമ്പ് റോബിയുടെ മകന്റെ ജീവനെടുത്തതും ഇത്തരത്തിലൊരു ടിപ്പര്‍ അപകടമായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ മടങ്ങിയെത്തിയ റോബിയുടെ മകന്‍ എട്ടുവയസുകാരന്‍ ഫെബിന്‍ ജീപ്പില്‍ നിന്നുമിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോളാണ് കരിങ്കല്ലുമായി പായുകയായിരുന്ന ടിപ്പര്‍ ലോറി കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. റോഡിലേക്കു തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ജീപ്പില്‍ ഇരിക്കുകയായിരുന്ന ബന്ധുക്കളുടെ മുമ്പിലാണ് നാടിനെ ഞെട്ടിച്ച ദാരൂണ സംഭവമുണ്ടായത്.
മകന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ബോധരഹിതനായ വീണ റോബിയെ സുഹൃത്തുക്കളാണ് താങ്ങിയെടുത്തത്. ഇന്നലെ ഷീബയുടെ ജീവന്‍ ടിപ്പര്‍ ലോറി എടുക്കുമ്പോള്‍ കാഴ്ച്ചക്കാരനായി നിന്ന റോബിയുടെ മനസിലേക്കു എത്തിയത് തന്റെ മകന്‍ പിടഞ്ഞു മരിച്ച സംഭവമായിരുന്നു. റോഡില്‍നിന്നും വാരിയെടുത്ത റോബിയുടെ കൈകളില്‍ കിടന്നാണ് ഷീബ മരിച്ചത്.
11 മാസം മുമ്പ് റോബിയുടെ മകന്റെ ജീവനെടുത്തതും ഇത്തരത്തിലൊരു ടിപ്പര്‍ അപകടമായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ മടങ്ങിയെത്തിയ റോബിയുടെ മകന്‍ എട്ടുവയസുകാരന്‍ ഫെബിന്‍ ജീപ്പില്‍ നിന്നുമിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോളാണ് കരിങ്കല്ലുമായി പായുകയായിരുന്ന ടിപ്പര്‍ ലോറി കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. റോഡിലേക്കു തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ജീപ്പില്‍ ഇരിക്കുകയായിരുന്ന ബന്ധുക്കളുടെ മുമ്പിലാണ് നാടിനെ ഞെട്ടിച്ച ദാരൂണ സംഭവമുണ്ടായത്.
മകന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ബോധരഹിതനായ വീണ റോബിയെ സുഹൃത്തുക്കളാണ് താങ്ങിയെടുത്തത്. ഇന്നലെ ഷീബയുടെ ജീവന്‍ ടിപ്പര്‍ ലോറി എടുക്കുമ്പോള്‍ കാഴ്ച്ചക്കാരനായി നിന്ന റോബിയുടെ മനസിലേക്കു എത്തിയത് തന്റെ മകന്‍ പിടഞ്ഞു മരിച്ച സംഭവമായിരുന്നു. റോഡില്‍നിന്നും വാരിയെടുത്ത റോബിയുടെ കൈകളില്‍ കിടന്നാണ് ഷീബ മരിച്ചത്.
കണ്‍മുന്നില്‍ വീണ്ടും അപകടം; മായാത്ത നൊമ്പരമായി മകനും
കല്ലറ:
ടിപ്പറിടിച്ചു തെറിപ്പിച്ചു സ്‌കൂട്ടറില്‍ നിന്നും തെറിച്ചു റോഡിലേക്കു വീണ
വീട്ടമ്മയുടെ തലയിലൂടെ അതേ ടിപ്പര്‍ ലോറി കയറിയിറങ്ങുമ്പോള്‍ കാഴ്ചക്കാരനായി
നില്‍ക്കുകയായിരുന്ന മാന്‍വെട്ടം തെക്കേതില്‍ റോബിയാണ് ഇവരെ വാരിയെടുത്തു
മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ജംഗ്ഷനില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷയിലാണ്
ഡ്രൈവറുടെ സഹായത്തോടെ ആശുപത്രിയിലേക്കു പോയത്.
11 മാസം മുമ്പ് റോബിയുടെ മകന്റെ ജീവനെടുത്തതും ഇത്തരത്തിലൊരു ടിപ്പര്‍ അപകടമായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ മടങ്ങിയെത്തിയ റോബിയുടെ മകന്‍ എട്ടുവയസുകാരന്‍ ഫെബിന്‍ ജീപ്പില്‍ നിന്നുമിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോളാണ് കരിങ്കല്ലുമായി പായുകയായിരുന്ന ടിപ്പര്‍ ലോറി കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. റോഡിലേക്കു തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ജീപ്പില്‍ ഇരിക്കുകയായിരുന്ന ബന്ധുക്കളുടെ മുമ്പിലാണ് നാടിനെ ഞെട്ടിച്ച ദാരൂണ സംഭവമുണ്ടായത്.
മകന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ബോധരഹിതനായ വീണ റോബിയെ സുഹൃത്തുക്കളാണ് താങ്ങിയെടുത്തത്. ഇന്നലെ ഷീബയുടെ ജീവന്‍ ടിപ്പര്‍ ലോറി എടുക്കുമ്പോള്‍ കാഴ്ച്ചക്കാരനായി നിന്ന റോബിയുടെ മനസിലേക്കു എത്തിയത് തന്റെ മകന്‍ പിടഞ്ഞു മരിച്ച സംഭവമായിരുന്നു. റോഡില്‍നിന്നും വാരിയെടുത്ത റോബിയുടെ കൈകളില്‍ കിടന്നാണ് ഷീബ മരിച്ചത്.
11 മാസം മുമ്പ് റോബിയുടെ മകന്റെ ജീവനെടുത്തതും ഇത്തരത്തിലൊരു ടിപ്പര്‍ അപകടമായിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം നാട്ടില്‍ മടങ്ങിയെത്തിയ റോബിയുടെ മകന്‍ എട്ടുവയസുകാരന്‍ ഫെബിന്‍ ജീപ്പില്‍ നിന്നുമിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോളാണ് കരിങ്കല്ലുമായി പായുകയായിരുന്ന ടിപ്പര്‍ ലോറി കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. റോഡിലേക്കു തെറിച്ചു വീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ജീപ്പില്‍ ഇരിക്കുകയായിരുന്ന ബന്ധുക്കളുടെ മുമ്പിലാണ് നാടിനെ ഞെട്ടിച്ച ദാരൂണ സംഭവമുണ്ടായത്.
മകന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ ബോധരഹിതനായ വീണ റോബിയെ സുഹൃത്തുക്കളാണ് താങ്ങിയെടുത്തത്. ഇന്നലെ ഷീബയുടെ ജീവന്‍ ടിപ്പര്‍ ലോറി എടുക്കുമ്പോള്‍ കാഴ്ച്ചക്കാരനായി നിന്ന റോബിയുടെ മനസിലേക്കു എത്തിയത് തന്റെ മകന്‍ പിടഞ്ഞു മരിച്ച സംഭവമായിരുന്നു. റോഡില്‍നിന്നും വാരിയെടുത്ത റോബിയുടെ കൈകളില്‍ കിടന്നാണ് ഷീബ മരിച്ചത്.
ജോസഫ് നാമധാരികള്‍ സംഗമിച്ചു
സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വി. യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് ഇടവകയിലെ ജോസഫ് നാമധാരികള്‍ സംഗമിച്ചപ്പോള്‍ |
മണ്ണയ്ക്കനാട്:
സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വി. യൗസേപ്പിതാവിന്റെ
തിരുനാളിനോടനുബന്ധിച്ച് ഇടവകയിലെ ജോസഫ് നാമധാരികള്‍ സംഗമിച്ചു.
തിരുനാള്‍ ചടങ്ങുകള്‍ക്ക് വികാരി ഫാ. ജോസ് മഠത്തിക്കുന്നേല്‍ കാര്‍മ്മികത്വം
വഹിച്ചു.
22-ന് നാല്‍പതാം വെള്ളിയാഴ്ച ആചരിക്കും. വൈകിട്ട് 4.30-ന് കാല്‍വരിമൗണ്ടിലേക്ക് കുരിശിന്റെ വഴി ആചരിക്കും.
22-ന് നാല്‍പതാം വെള്ളിയാഴ്ച ആചരിക്കും. വൈകിട്ട് 4.30-ന് കാല്‍വരിമൗണ്ടിലേക്ക് കുരിശിന്റെ വഴി ആചരിക്കും.
2013, മാർച്ച് 20, ബുധനാഴ്‌ച
ചേറ്റുകുളം വടക്കേപ്പറമ്പില്‍ രത്‌നമ്മ (70) അന്തരിച്ചു.
മോനിപ്പള്ളി: ചേറ്റുകുളം വടക്കേപ്പറമ്പില്‍ (കുഴിപ്പില്‍) നാരായണന്റെ ഭാര്യ രത്‌നമ്മ (70) അന്തരിച്ചു. ആപ്പാംഞ്ചിറ മണലേല്‍ കുടുംബാംഗമാണ്. ഏകമകള്‍: ആശ. മരുമകന്: സജി ചെത്തുകുന്നേല്‍ പെരുവ. ശവസംസ്കാരം വ്യാഴാഴ്ച 12-ന് വീട്ടുവളപ്പില്‍.
കുഞ്ചാക്കാട്ടില്‍ വി.രവികുമാര്‍ (52) നിര്യാതനായി.
പുതുവേലി: വെള്ളിലാപിള്ളില്‍
പുത്തന്‍പുരയില്‍ (കുഞ്ചാക്കാട്ടില്‍) വി.രവികുമാര്‍ (52) നിര്യാതനായി. സംസ്‌കാരം
വ്യാഴാഴ്ച (21/03) പത്തിന് വീട്ടുവളപ്പില്‍. ഭാര്യ: ജയശ്രീ പാലക്കുഴ മുട്ടത്ത്
കുടുംബാംഗം. മക്കള്‍: അനു കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ നഴ്‌സിംഗ് സ്‌കൂള്‍
വിദ്യാര്‍ഥിനി), അഖില്‍ (പ്ലസ്ടു വിദ്യാര്‍ഥി). സഹോദരങ്ങള്‍: രാമകൃഷ്ണന്‍നായര്‍,
വി.ആര്‍.സി.നായര്‍, രത്‌നമ്മ, ദിവാകരന്‍നായര്‍, വാസുദേവന്‍നായര്‍, രാജമ്മ,
രാജേന്ദ്രന്‍നായര്‍.
പെന്‍ഷന്‍ പ്രായം വര്‍ദ്ധന ഉപേക്ഷിക്കണം- യൂത്ത് ഫ്രണ്ട് (തോമസ്)
കുറവിലങ്ങാട്: പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുവാനുള്ള
സംസ്ഥാന സര്‍ക്കരിന്റെ തെറ്റായ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട്
(പി.സി.തോമസ്) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സിവില്‍സണ്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം
പ്രസിഡണ്ട് ഡോ. ബാബുമോന് മണലേല്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിജേഷ് ജോസ്,
ജിജോ അബ്രാഹം, ജോണ്‍ ജോസഫ്, വി. റോയി എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം കിസാന്‍ ജനത
കുറവിലങ്ങാട്: സംസ്ഥാനത്തെ
വരള്‍ച്ചാബാധിത ജില്ലകളിലെ ചെറുകിട, നാമമാത്ര കര്‍ഷകരുടെ കാര്‍ഷിക
കടങ്ങള്‍ എഴുതി തള്ളണമെന്ന് കിസാന്‍ ജനത കടുത്തുരുത്തി നിയോജക മണ്ഡലം
കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കിസാന്‍ ജനതാ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആര്‍. ബാബു അദ്ധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് ജനത സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.എം. ജോസഫ്, സംസ്ഥാന സമിതി അംഗം പി.ഒ. വര്‍ക്കി, മണ്ഡലം പ്രസിഡണ്ട് ഒ.ഡി. കുര്യന്‍, സെക്രട്ടറി വി.ജെ. വര്‍ക്കി, യുവജനത മണ്ഡലം പ്രസിഡണ്ട് ഷിബു കുര്യന്‍, ജോയി ജോണ്‍, ജോണി മാത്യു, കെ.എസ്.ബാബു, എന്‍.കെ. ഗോപാലകൃഷ്ണന്, ജൂബന്‍ സെബാസ്റ്റ്യന്‍, റോയി ഗ്രിഗോറിയോസ്, കെ.കെ. സിബി എന്നിവര്‍ പ്രസംഗിച്ചു.
സയന്‍സ് സിറ്റിക്ക് സ്ഥലം അനുവദിച്ചത് അഭിനന്ദനാര്‍ഹം
കുറവിലങ്ങാട്:
കോഴായിലെ 110 ഏക്കറില്‍ നിന്നും കൃഷിവകുപ്പ് 30 ഏക്കര്‍ ഭൂമി സയന്‍സ്
സിറ്റിക്കായി വിട്ടുകൊടുത്ത വകുപ്പ് മന്ത്രി കെ.പി. മോഹനനെ സോഷ്യലിസ്റ്റ് ജനത
(ഡമോക്രാറ്റിക്) കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. കാര്‍ഷിക
മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റ് അവതരിപ്പിച്ച യു.ഡി.എഫ്.
സര്‍ക്കാരിനേയും യോഗം അഭിനന്ദിച്ചു.
പ്രസിഡണ്ട് ഒ.ഡി. കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.ഒ. വര്‍ക്കി, മണ്ഡലം സെക്രട്ടറി വി.ജെ. വര്‍ക്കി, കിസാന്‍ ജനതാ മണ്ഡലം പ്രസിഡണ്ട് കെ.ആര്‍. ബാബു, യുവജനത മണ്ഡലം പ്രസിഡണ്ട് ഷിബു കുര്യന്‍, ജോയി ജോണ്‍, പി.ടി. മത്തായി, കെ.എസ്.ബാബു, ജോണി മാത്യു, ബാബു വെള്ളാരംകാല, വി.ജെ. സഖറിയാസ്, എന്‍.കെ. ഗോപാലകൃഷ്ണന്, വിത്സണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
എസ്.എസ്.എല്‍.സി. ഉത്തരകടലാസുകള്‍ മാറി അയച്ചതിലെ തെറ്റുതിരുത്തി
കോതനല്ലൂര്‍: എസ്.എസ്.എല്‍.സി. പരീക്ഷാ
ഉത്തരകടലാസുകള്‍ മൂല്യ നിര്‍ണ്ണയ ക്യാമ്പിലേക്ക് അയച്ചപ്പോള്‍ സംഭവിച്ച
പിഴവ് പരിഹരിച്ചതായി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ ആഫിസര്‍
അറിയിച്ചു. സ്‌ക്കൂള്‍ പഠിതാക്കളുടെ ഉത്തരകടലാസും സ്വകാര്യ
സ്ഥാപനങ്ങളില്‍ നിന്ന് എത്തി പരീക്ഷ എഴുതുന്നവരുടെ ഉത്തരകടലാസുകളും
വ്യത്യസ്ഥ ക്യാമ്പുകളിലേക്കാണ് അയക്കേണ്ടത്. ഇവ പരസ്പരം മാറി അയച്ചതാണ്
പ്രശ്‌നം സൃഷിട്ടത്.
സംഭവം അറിഞ്ഞതെ ഇ-മെയില്‍ സ്പീഡ് പോസ്റ്റ് എന്നിവ വഴി പരീക്ഷാഭവന്, മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. വീഴ്ച വരുത്തിയ സ്‌ക്കൂള്‍ അധികൃതരെ താക്കീത് ചെയ്തതായും ഡി.ഇ.ഒ. പറഞ്ഞു.
ക്ഷേത്രക്കുളങ്ങള്‍ നവീകരണ പദ്ധതി നടപ്പാക്കും - മന്ത്രി പി.ജെ. ജോസഫ്
തിരുവനന്തപുരം: പൗരാണികത്വത്തോടെ നിലനില്‍ക്കുന്ന വിവിധ
ക്ഷേത്രക്കുളങ്ങള്‍ പൊതുപ്രാധാന്യത്തോടെ ഉപയോഗിക്കാന്‍ കഴിയുന്ന
വിധത്തില്‍ പുനരുദ്ധരിക്കുന്നതിന് ധനകാര്യവകുപ്പുമായി
കൂടിയാലോചിച്ച് ഈ സാമ്പത്തികവര്‍ഷം പുതിയ പ്രോജക്ട് നടപ്പാക്കുമെന്ന്
ജലവിഭവ വകുപ്പുമന്ത്രി പി.ജെ.ജോസഫ് നിയമസഭയില്‍ അറിയിച്ചു. അഡ്വ.
മോന്‍സ് ജോസഫ് എം.എല്‍.എ. ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി
ഇക്കാര്യം അറിയിച്ചത്.
എല്ലാ ക്ഷേത്രകുളങ്ങളും നാടിന്റെ പൗരാണീകസമ്പത്തായി കണക്കാക്കി സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഈ കാഴ്ചപ്പാട് ഉയര്‍ത്തിപിടിച്ചുകൊണ്ടാണ് ധനകാര്യ മന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രഖ്യാപനം വന്നിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിമൂലം നിരവധി ക്ഷേത്രക്കുളങ്ങള്‍ ജീര്‍ണ്ണാവസ്ഥയിലും ഉപയോഗപ്രദമല്ലാതെയും കിടക്കുന്നതും പുനരുദ്ധീകരിക്കേണ്ടത് ജനനന്മയ്ക്കും ജലസുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. ചൂണ്ടിക്കാട്ടി.
പൊതുതാല്പര്യത്തോടെ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്ഷേത്രക്കുളങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയിട്ടുള്ള പ്രോജക്ട് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം പരിശ്രമിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ് മറുപടിയില്‍ വ്യക്തമാക്കി.
ജലസുരക്ഷയ്ക്കും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും സര്‍ക്കാര്‍ 'നല്ലനാട് നല്ലവെള്ളം' പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യത്തെ പ്രോഗ്രാം കടുത്തുരുത്തിയില്‍ നടത്തിയതിന്റെ വിശദാംശങ്ങള്‍ എം.എല്‍.എ. നിയമസഭയില്‍ അവതരിപ്പിച്ചു.
കുഞ്ഞാനായില്‍ മറിയാമ്മ (90) നിര്യാതയായി.
വയല: കുഞ്ഞാനായില്‍ പരേതനായ മത്തായി
ഉലഹന്നാന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്‌കാരം പിന്നീട്.
2013, മാർച്ച് 19, ചൊവ്വാഴ്ച
കോഴാ കപ്പേളയിലെ തിരുനാള്‍: ആയിരങ്ങള്‍ ഊട്ടുനേര്‍ച്ചയില്‍ പങ്കാളികളായി
ഫാ. മാത്യു കവളന്‍മാക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ കോഴാ കപ്പേള ആതിഥ്യമരുളുന്ന ഊട്ടുനേര്‍ച്ച പത്ത് വര്‍ഷം തികഞ്ഞുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ടായിരുന്നു.
വണക്കമാസാചരണത്തിന്റെ സമാപനം ഏപ്രില്‍ ഒന്നിന് നടക്കും. സമാപനത്തോടനുബന്ധിച്ച് ജോസഫ് നാമധാരി സംഗമവും നടത്തുന്നുണ്ട്. സംഗമത്തില്‍ സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സന്ദേശം നല്‍കും.
കോഴാ സെന്റ് ജോസഫ്‌സ് കപ്പേളയില്‍ മാര്‍ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച നടത്തിയ ഊട്ടുനേര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയവര്‍ |
വെമ്പള്ളി ഗവ. യു.പി. സ്‌ക്കൂള്‍ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി
വെമ്പള്ളി ഗവ. യു.പി. സ്‌ക്കൂള്‍ ശതാബ്ദി ആഘോഷം മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു. |
ശതാബ്ദി സപ്ലിമെന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.എം. തോമസ് പ്രകാശനം ചെയ്തു. കിഡ്‌സ് പാര്‍ക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം മിനി ബാബുവും സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജോമോള്‍ ഫ്രാന്‍സീസും നിര്‍വ്വഹിച്ചു. മുതിര്‍ന്ന അദ്ധ്യാപകരെ പൊന്നാടയണിയിച്ച് ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോസഫ് ആദരിച്ചു. പ്രൊഫ. കെ.പി. ജോസഫ്, പി.ടി.എ പ്രസിഡണ്ട് വി. സാംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പൂവക്കുളത്ത് മീനപ്പൂയ ഉത്സവം
പൂവക്കുളം: ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ മീനപ്പൂയ
ഉത്സവം 21-ന് ആരംഭിക്കും. വ്യാഴാഴ്ച വൈകിട്ട് മേതിരിയില്‍ നിന്നും കൊടിമര
ഘോഷയാത്ര. രാത്രി 6.45-ന് പി.യു. ശങ്കരന്‍ തന്ത്രി കൊടിയേറ്റും. 7.30-ന് സ്വാമി
അയ്യപ്പദാസ് അനുഗ്രഹ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാവിലെ 9-ന് കലശാഭിഷേകം.
രാത്രി 7.15-ന് മോഹിനിയാട്ടം, 7.45-ന് സിനിമാറ്റിക് ഡാന്‍സ്.
ശനിയാഴ്ച രാവിലെ 7.30-ന് കാഴ്ച ശ്രീബലി, പഞ്ചാരിമേളം. 10.30-ന് ഗുരുദേവ ഭാഗവത പാരായണം. 5.30-ന് കാഴ്ച ശ്രബലി. 8-ന് ഭരതനാട്യം, 8.30-ന് നാടകം - അലിവിന്റെ തമ്പുരാന്. 11.1-ന് വിളക്കിനെഴുന്നള്ളിപ്പ്, വലിയകാണിക്ക.
ശനിയാഴ്ച രാവിലെ 7.30-ന് കാഴ്ച ശ്രീബലി, പഞ്ചാരിമേളം. 10.30-ന് ഗുരുദേവ ഭാഗവത പാരായണം. 5.30-ന് കാഴ്ച ശ്രബലി. 8-ന് ഭരതനാട്യം, 8.30-ന് നാടകം - അലിവിന്റെ തമ്പുരാന്. 11.1-ന് വിളക്കിനെഴുന്നള്ളിപ്പ്, വലിയകാണിക്ക.
റബറിന്റെ വിലയിടിവില്‍ ഇന്‍ഫാം ഫാര്‍മേഴ്‌സ് ക്ലബ് പ്രതിഷേധിച്ചു
കടപ്ലാമറ്റം: റബറിന്റെ വിലയിടിവില്‍ ഇന്‍ഫാം ഫാര്‍മേഴ്‌സ് ക്ലബ്
പ്രതിഷേധിച്ചു. റബര്‍ ഇറക്കുമതിക്കു നികുതി വര്‍ധിപ്പിക്കണമെന്നും റബര്‍
കയറ്റുമതിക്ക് സബ്‌സിഡി അനുവദിച്ച് പ്രോത്സാഹിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബേബി അഗസ്റ്റിന്‍ കിഴക്കേനെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സക്കറിയാസ് പാറ്റാനി, ജയിംസ് കുറുവാച്ചിറ, ജോസഫ് ലൂക്കാ കൂവള്ളൂര്‍, റോബിന്‍ ആനിത്തോട്ടം, എം.സി. ജോര്‍ജ് മരുതുകുന്നേല്‍, മാത്യു മരോട്ടിക്കല്‍, ജോസഫ് പായിക്കാട്ട്, ദേവസ്യ കുറയംപള്ളി എന്നിവര്‍ പ്രസംഗിച്ചു.
പ്രസിഡന്റ് ബേബി അഗസ്റ്റിന്‍ കിഴക്കേനെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സക്കറിയാസ് പാറ്റാനി, ജയിംസ് കുറുവാച്ചിറ, ജോസഫ് ലൂക്കാ കൂവള്ളൂര്‍, റോബിന്‍ ആനിത്തോട്ടം, എം.സി. ജോര്‍ജ് മരുതുകുന്നേല്‍, മാത്യു മരോട്ടിക്കല്‍, ജോസഫ് പായിക്കാട്ട്, ദേവസ്യ കുറയംപള്ളി എന്നിവര്‍ പ്രസംഗിച്ചു.
2013, മാർച്ച് 18, തിങ്കളാഴ്‌ച
മജ്ഞുനിവാസില്‍ സുരേഷിന്റെ ഭാര്യ മജ്ഞു (35) നിര്യാതയായി
കാളികാവ്: മജ്ഞുനിവാസില്‍ സുരേഷിന്റെ ഭാര്യ മജ്ഞു (35) നിര്യാതയായി. സംസ്‌കാരം
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍. കെ. വിജയന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി.)
ആണ് പിതാവ്. പത്മവല്ലി മാതാവും. സഹോദരി പരേതയായ അജ്ഞു.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് 20 കോടിയുടെ മിച്ച ബജറ്റ്
കോഴാ: ഉഴവൂര്‍ ബ്ലോക്ക് പഞ്ചയാത്ത് വനിതാ ക്ഷേമത്തിനും ഭവന
നിര്‍മ്മാണത്തിനും മുന്‍തൂക്കം നല്‍കുന്ന ബജറ്റ് അവതരിപ്പിച്ചു. 19,89,08,375
രൂപാ വരവും 19,83,92,125 ചെലവും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് വൈസ്
പ്രസിഡണ്ട് ലീലാമ്മ സഖറിയാസ് അവതരിപ്പിച്ചത്.
വനിതാ ക്ഷേമം, ഭവനനിര്‍മ്മാണം, കുടിവെള്ളം, വൈദ്യുതീകരണം, വൃദ്ധര്‍, വികലാംഗര്‍ തുടങ്ങിയവരുടെ ക്ഷേമം എന്നിവയ്ക്കാണ് ബജറ്റ് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍. പട്ടികജാതി, പട്ടിക വര്‍ഗ്ഗ ക്ഷേമത്തിന് മാത്രമായി 56,95,000 രൂപ വക കൊള്ളിച്ചിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള ആസ്പത്രികളുടെ വികസനത്തിനായി 12 ലക്ഷം രൂപയും ചെലവഴിക്കും. ഐ.എ.വൈ. ഊവന നിര്‍മ്മാണ പദ്ധതിക്ക് 2,55,00,000 രൂപാ പ്രതീക്ഷിക്കുന്നു. അധികസഹായമായി ബ്ലോക്ക് പഞ്ചായത്ത് 82,10,250 രൂപാ ചെലവഴിക്കും. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 8,48,76,000 രൂപായും സംയോജിത നീര്‍ത്തട പരിപാലന പദ്ധതിക്കായി 2 കോടി രൂപയും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
പ്രസിഡണ്ട് എം.എം. തോമസ് അദ്ധ്യക്ഷനായി. ബി.ഡി.ഒ. വി.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കെ.ആര്‍.ഗംഗാധര പിള്ള, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വനിതാ ക്ഷേമം, ഭവനനിര്‍മ്മാണം, കുടിവെള്ളം, വൈദ്യുതീകരണം, വൃദ്ധര്‍, വികലാംഗര്‍ തുടങ്ങിയവരുടെ ക്ഷേമം എന്നിവയ്ക്കാണ് ബജറ്റ് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍. പട്ടികജാതി, പട്ടിക വര്‍ഗ്ഗ ക്ഷേമത്തിന് മാത്രമായി 56,95,000 രൂപ വക കൊള്ളിച്ചിരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലുള്ള ആസ്പത്രികളുടെ വികസനത്തിനായി 12 ലക്ഷം രൂപയും ചെലവഴിക്കും. ഐ.എ.വൈ. ഊവന നിര്‍മ്മാണ പദ്ധതിക്ക് 2,55,00,000 രൂപാ പ്രതീക്ഷിക്കുന്നു. അധികസഹായമായി ബ്ലോക്ക് പഞ്ചായത്ത് 82,10,250 രൂപാ ചെലവഴിക്കും. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 8,48,76,000 രൂപായും സംയോജിത നീര്‍ത്തട പരിപാലന പദ്ധതിക്കായി 2 കോടി രൂപയും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
പ്രസിഡണ്ട് എം.എം. തോമസ് അദ്ധ്യക്ഷനായി. ബി.ഡി.ഒ. വി.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, കെ.ആര്‍.ഗംഗാധര പിള്ള, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)