Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ജനുവരി 28, ശനിയാഴ്‌ച

കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ മൂന്നുനോമ്പ് തിരുനാള്‍


കുറവിലങ്ങാട്: കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 29-ന് രാവിലെ ഏഴിന് വികാരി ഡോ. ജോസഫ് മലേപറമ്പില്‍ കൊടിയേറ്റും.
30-ന് രാവിലെ 8.30-ന് മാര്‍ശ്ലീഹായുടെയും ശേയുക്രിസ്തുവരിച്ച കുരിശിന്റെയും തിരുശേഷിപ്പ് പ്രതിഷ്ഠിക്കല്‍, അഖണ്ഡ ജപമാല പ്രാര്‍ത്ഥന. ഉച്ചയ്ക്ക് 2.30-ന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30 നിനവേ ആരാധന. 4.45-ന് കഴുന്നുപ്രദക്ഷിണങ്ങള്‍ പള്ളിയിലെത്തും. 6.30-ന് പ്രദക്ഷിണം ജൂബിലി കപ്പേളയില്‍ സംഗമിക്കും. ഒമ്പതിന് ചൈനീസ് വെടിക്കെട്ട്.
31-ന് രാവിലെ 8.30-ന് മലങ്കര കുര്‍ബ്ബാന അര്‍പ്പിച്ച് മാര്‍ത്താണ്ഡം രൂപതാ മെത്രാന്‍ വിന്‍സെന്റ് മാര്‍ പൗലോസ് സന്ദേശം നല്‍കും. 10.30-ന് തിരുനാള്‍ കുര്‍ബാനയ്ക്ക് തൃശ്ശൂര്‍ അതിരൂപതാ മുന്‍ മെത്രാന്‍ മാര്‍ ജേക്കബ്ബ് തൂങ്കുഴി മുഖ്യകാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം. ആറിന് ആര്‍ച്ച് ബിഷപ്പ് മാര്‍ മിറ്റത്താനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ഫിബ്രവരി 1-ന് രാവിലെ 8.30-ന് സുറിയാനി കുര്‍ബാന. 10.30-ന് ലത്തീന്‍ കുര്‍ബാന. വൈകിട്ട് 6-ന് പ്രദക്ഷിണം, ഒമ്പതിന് ചൈനീസ് വെടിക്കെട്ട്.
വികാരി ഡോ. ജോസഫ് മലേപറമ്പില്‍, സണ്ണി തുറവേലിക്കുന്നേല്‍,കെ.യു. ജോണ്‍, പി.ജെ. കുര്യന്‍, പി.ജെ. സിറിയക്, ടി.ഡി. ചാക്കോ, എജോ പാറ്റാനി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

21 മെഡലിന്റെ തിളക്കവുമായി മദര്‍ തെരേസാ സ്‌പെഷ്യല്‍ സ്‌ക്കൂള്‍

ഉഴവൂര്‍: ജില്ലാ സ്‌പെഷ്യല്‍ സ്‌ക്കൂള്‍ ഒളിമ്പിക്‌സിലെ 21 മെഡലുകളുടെ തിളക്കത്തിലാണ് ഉഴവൂര്‍ മദര്‍ തെരേസാ സ്‌പെഷ്യല്‍ സ്‌ക്കൂള്‍. 11 സ്വര്‍ണ്ണവും, 6 വെള്ളിയും, 4 വെങ്കലവുമാണ് ഇവിടുത്തെ ചുണക്കുട്ടന്മാര്‍ സ്വന്തമാക്കിയത്.
20 കുട്ടികളാണ് ലോംഗ് ജംപ്, ഷോട്ട്പുട്ട്, 100 മീറ്റര്‍ ഓട്ടം, നടപ്പുമത്സരം, സോഫ്ട് ബോള്‍ മത്സരം തുടങ്ങിയ ഇനങ്ങളില്‍ മത്സരിച്ചത്. കായിക രംഗത്ത് എന്നപോലെ കലാരംഗത്തും പ്രവൃത്തി പരിചയ ഇനങ്ങളിലും ദേശീയ തലങ്ങളിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. 52 കുട്ടികളാണ് ഈ സ്ഥാപനത്തില്‍ പരിശീലനം നേടുന്നത്. പ്രിന്‍സിപ്പല്‍ അന്നമ്മ തോമസിന്റെ നേതൃത്വത്തില്‍ 11 ജീവനക്കാരും ഉണ്ട്.

വഴങ്ങാട്ട് ഗോപിയുടെ ഭാര്യ സുശീല (55) അന്തരിച്ചു.

മംഗലത്തുതാഴം: വഴങ്ങാട്ട് ഗോപിയുടെ ഭാര്യ സുശീല (55) അന്തരിച്ചു. മൂവാറ്റുപുഴ മുറിത്തോട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബെല്‍ന ഷൈജു, നയന ഗോപി. മരുമകന്‍: ഷൈജു നീര്‍ണാംതൊട്ടിയില്‍. ശവസംസ്‌കാരം ശനിയാഴ്ച (28/01/) 11-ന് വീട്ടുവളപ്പില്‍

പയസ്സ്മൗണ്ട് പള്ളിയില്‍ തിരുനാള്‍

ഉഴവൂര്‍: പയസ്സ്മൗണ്ട് പള്ളിയില്‍ പത്താംപീയൂസിന്റെ തിരുനാളിന് കൊടിയേറി. ശനിയാഴ്ച വൈകിട്ട് 5.30-ന് ആഘോഷമായ പാട്ടുകുര്‍ബ്ബാന. 6.45-ന് മെഴുകുതിരി പ്രദക്ഷിണം. 8-ന് നാടകം. ഞായറാഴ്ച വൈകിട്ട് 7-ന് മാങ്കുഴി സെന്റ്.മേരീസ് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 8-ന് ലദീഞ്ഞ്.

2010 ഒക്‌ടോബർ 17, ഞായറാഴ്‌ച

kuravilangadnews.com

കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഒറിജിനല്‍ രൂപത്തില്‍ വിജയ ദശ്മി ദിനത്തില്‍ തുടക്കം കുറിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. , തിരഞ്ഞെടുപ്പ് വാര്‍ത്തകളുമായി കുറവിലങ്ങാട് ന്യൂസ് വീണ്ടും രംഗത്ത് വായിക്കുക പ്രചരിപ്പിക്കുക. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു

2010 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

വായനക്കാര്‍ക്ക് വിജയദശ്മി ദിനാശംസകള്‍

2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച

വിവാഹം തൊഴിലാക്കിയ വിരുതന്‍ പിടിയിലായി


വിവാഹം തൊഴിലാക്കിയ വിരുതന്‍ പിടിയിലായി

കടുത്തുരുത്തി:
വിവാഹം തൊഴിലാക്കിയ വിരുതന്‍, ഭാര്യമാരില്‍ ഒരാളായ വനിതാ പോലിന്റെപരാതിയെത്തുടര്‍ന്നു പിടിയിലായി. കല്ലറ സ്വദേശിനിയായ പോലീസ് കോണ്‍സ്റ്റബിളിന്റെ പരാതിയെത്തുടര്‍ന്ന് ഓച്ചിറ ഞക്കനാല്‍ തെങ്ങുംകുറ്റിയില്‍ ചാള്‍സ് ജോര്‍ജാണ് (57) അറസ്റ്റിലായത്.

    ഇടുക്കി ജില്ലയില്‍ കമ്പിളികണ്ടത്തിനു സമീപം പനയ്ക്കക്കുടി സ്വദേശിനിയായ യുവതിയുടെ വീട്ടില്‍നിന്നാണ് പ്രതിയെ ബുധനാഴ്ച രാത്രി പിടികൂടിയത്. വനിതാ പോലീസിനൊപ്പം കുടുംബമായി കഴിയുന്നതിനിടെ ജൂലൈയില്‍ കമ്പിളികണ്ടത്തെത്തി മുപ്പത്തിയെട്ടുകാരിയെയും ഇയാള്‍ വിവാഹംചെയ്തിരുന്നു.

    രണ്ടുവര്‍ഷം മുമ്പ് പത്രപരസ്യത്തിലൂടെയാണ് വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ പ്രതി വിവാഹം ചെയ്തത്. മധ്യപ്രദേശ് സ്വദേശിയാണെന്നും ജഗല്‍പൂരിലെ ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയിലെ സീനിയര്‍ വര്‍ക്‌സ് മാനേജരായി ജോലിനോക്കുന്നുവെന്നും ധരിപ്പിച്ചായിരുന്നു വിവാഹം. തുടര്‍ന്ന് രണ്ടുവര്‍ഷം ബേബിമോള്‍ക്കൊപ്പം കടുത്തുരുത്തി പോലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.

   തൊഴില്‍സമരത്തെത്തുടര്‍ന്നു ഫാക്ടറി അടച്ചിട്ടിരിക്കുകയാണെന്നു ധരിപ്പിച്ചാണ് ഇയാള്‍ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞത്. ഇതിനിടെ ജോലിക്കാര്യം അന്വേഷിക്കാനെന്നു പറഞ്ഞു പലത വണ പണവും വാങ്ങി പോയിട്ടുണെ്ടന്നും ബേബിമോള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.

  ഭര്‍ത്താവ് മുങ്ങിയതാണെന്നു മനസിലായതോടെ ബേബിമോള്‍ പരാതി നല്‍കുകയായിരുന്നു. പുതുപ്പള്ളി പയ്യപ്പാടി സ്വദേശിനിയായ മിലിട്ടറി നഴ്‌സും ഇയാളുടെ വിവാഹത്തട്ടിപ്പിനിരയായിട്ടുണ്ട്. ഈ ബന്ധത്തില്‍ ഇയാള്‍ക്കു കുട്ടിയുണെ്ടന്നും പോലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിയായ യുവതിയെ മുമ്പ് വിവാഹം ചെയ്തിട്ടുണെ്ടന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

  1988-ല്‍ വടക്കേ ഇന്ത്യക്കാരി സംഗീതയെന്ന പെണ്‍കുട്ടിയെയായിരുന്നു ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ 20 വയസുള്ള ഒരു മകനുണ്ട്.

   തൃശനാപള്ളിയിലുണ്ടായ വാഹനാപകടത്തില്‍ സംഗീത മരിച്ചതോടെ കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ മുങ്ങി. ഞായറാഴ്ചകളില്‍ പത്രങ്ങളില്‍ വരുന്ന പരസ്യങ്ങളിലൂടെയാണ് ഇയാള്‍ പുതിയ യുവതികളെ കണെ്ടത്തി വിവാഹം ചെയ്തിരുന്നത്. വിലാസവും ജോലിയും ജാതിയും തെളിയിക്കുന്നതുള്‍പ്പെടെയുള്ള രേഖകളും വ്യാജമായി തയാറാക്കി സൂക്ഷിച്ചിരുന്നു.

    ചാള്‍സ് ജോര്‍ജ്, തോമസ് മാത്യു, രാജു, സോമന്‍ തുടങ്ങി വിവിധ പേരുകളിലാണ് വിവാഹിതനായിട്ടുള്ളത്. ഇടുക്കി, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്ന് ഇയാള്‍ വിവാഹങ്ങള്‍ നടത്തിയതായി സൂചനകളുണ്ട്. അറസ്റ്റുവിവരം മാധ്യമങ്ങളിലൂടെ അറിയുന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത്.

    എസ്‌ഐ എ.ബി. വിബിന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ വിജയപ്രസാദ്, ലൂക്കോസ്, കോണ്‍സ്റ്റബിള്‍ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് വൈക്കം കോടതിയില്‍ ഹാജരാക്കും.

പോലീസ് ചമഞ്ഞെത്തിയ വിരുത മോതിരം മോഷ്ടിച്ചു


പോലീസ് ചമഞ്ഞെത്തിയ വിരുത മോതിരം മോഷ്ടിച്ചു

കടുത്തുരുത്തി
: പോലീസുകാരിയാണെന്നു പരിചയപ്പെടുത്തി ബ്യൂട്ടിപാര്‍ലറില്‍ എത്തിയ യുവതി ബ്യൂട്ടീഷന്റെ മോതിരവുമായി കടന്നുകളഞ്ഞു. കടുത്തുരുത്തി എസ്ബിടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ക്യൂന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം.

       തല മസാജ് ചെയ്യാനെത്തിയ യുവതി കടുത്തുരുത്തി സ്റ്റേഷനിലെ പോലീസാണെന്നാണു പരിചയപ്പെടുത്തിയത്. മസാജ് ചെയ്യുന്നതിനിടെ ബ്യൂട്ടീഷനായ ഇന്ദുവിനോട് മോതിരം തലയില്‍ ഉടക്കുന്നുണെ്ടന്നും ഊരിമാറ്റണമെന്നും ആവശ്യപ്പെട്ടു.

       സമീപത്തെ മേശമേല്‍ മോതിരം ഊരിവച്ച ശേഷം ഇന്ദു ജോലി തുടര്‍ന്നു. മസാജിംഗ് കഴിഞ്ഞപ്പോള്‍ ബാത്ത്‌റൂമിലേക്കു കയറിയ യുവതി മടങ്ങിവന്നശേഷം സമീപത്തെ എടിഎം കൗണ്ടറില്‍നിന്നു പണമെടുത്ത് വരാമെന്നു പറഞ്ഞ് മടങ്ങി.

    ഏറെസമയം കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്തിയില്ല. ഇതിനിടെയാണ് അഞ്ചുഗ്രാമിന്റെ മോതിരം നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പാഴ്‌വേലയായി കുഴിയടയ്ക്കല്‍; ചെലവഴിച്ചത് കോടി കള്


പാഴ്‌വേലയായി കുഴിയടയ്ക്കല്‍; ചെലവഴിച്ചത് കോടി കള്

കുറവിലങ്ങാട്
: ഒടുവില്‍ പരസ്യങ്ങളും ടോള്‍ഫ്രീ നമ്പരും കുഴികളും ദുരിതങ്ങളും മാത്രം ബാക്കി. കൊട്ടി ഘോഷിച്ച് പൊതുമരാമത്ത് വിഭാഗം സംസ്ഥാനത്തെ റോഡുകളില്‍ നടപ്പിലാക്കിയ കുഴിയടയ്ക്കല്‍ ജോലികള്‍ ഏതാനും ദിവസത്തെ ആയുസുള്ള പാഴ്‌വേലയായി മാറി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നഷ്ടമായത് കോടികണക്കിന് രൂപയും. മൊത്തം 90 കോടി രൂപയാണ് സര്‍ക്കാര്‍ കുഴിയടയ്ക്കലിന് മാത്രമായി അനുവദിച്ചത്.

  അടച്ച കുഴികള്‍ ഒരിടത്തുപോലും കാണാനില്ലാത്ത സ്ഥിതിയിലുമായതോടെ നഷ്ടമായ കോടികള്‍ സംസ്ഥാനത്തിന് അധിക ബാധ്യതയാവുകയാണ്. പൊതുമരാമത്ത് വകുപ്പ് കുഴിയടയ്ക്കല്‍ നടത്തിയിരുന്ന ഭാഗങ്ങളെല്ലാം കഴിഞ്ഞ മഴയില്‍ തകര്‍ന്ന് പഴയതിനെക്കാള്‍ മോശം സ്ഥിതിയിലാണ്.
 
  ഇക്കാരണത്താല്‍ ഇപ്പോള്‍ കുഴിയടയ്ക്കല്‍ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അശാസ്ത്രീയമായ നിര്‍മാണ രീതിയാണ് കുഴിയടയ്ക്കലിന് സ്വീകരിച്ചതെന്ന് റോഡുകളുടെ സ്ഥിതി വ്യക്തമാക്കുന്നു. അനുവദിച്ച തുക ചെലവഴിക്കാന്‍ അടുത്ത വര്‍ഷം മാര്‍ച്ച് വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. എങ്കിലും കുഴിയടയ്ക്കലിനായി നിലവിലുള്ള പഴഞ്ചന്‍ രീതി തന്നെ തുടരാനാണ് മരാമത്ത് വകുപ്പില്‍ തീരുമാനിച്ചിട്ടുള്ളത്. കുഴിയടയ്ക്കലിന് പുറമെ പൊളിഞ്ഞ റോഡുകളുടെ നവീകരണത്തിനായി 160 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

      സംസ്ഥാനത്തെ റോഡുകളില്‍ 90 ശതമാനം കുഴികള്‍ അടച്ചെന്നാണ് മന്ത്രി അവകാശപ്പെട്ടിരിക്കുന്നത്. എന്നാല്‍, അടച്ച കുഴികളുടെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റി മന്ത്രിയും ഉദ്യോഗസ്ഥും ഉരിയാടിയിട്ടില്ല. കുഴികളടച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പഴയതിനേക്കാള്‍ മോശം അവസ്ഥയിലെത്തിയതെന്ന കാര്യവും പൊതുമരാമത്ത് വകുപ്പ് വിസ്മരിക്കുന്നു. ദേശീയ പാതകളില്‍ ആറു കോടിയോളം ചെലവിട്ട് നടത്തിയ കുഴിയടയ്ക്കല്‍ പ്രക്രിയ തന്നെ പൊതുമരാമത്ത് വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. ശബരിമല സീസണ്‍ അടുത്ത സാഹചര്യത്തില്‍ ശബരിമല റോഡുകളിലാണ് ഇനി അടുത്ത കുഴിയടയ്ക്കല്‍ പരീക്ഷണം. ഇതിനുള്ള ടെന്‍ഡറുകള്‍ നല്‍കിക്കഴിഞ്ഞു. മുഴുവന്‍ ടാറിംഗ് നടത്താന്‍ സമയം അതിക്രമിച്ച റോഡുകളില്‍ കുഴികളടച്ച് വീണ്ടും കോടികള്‍ പാഴാക്കാനുള്ള സര്‍ക്കാര്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു.

വ്യാജ ഒപ്പിട്ട് പത്രിക പിന്‍വലിച്ചെന്ന്; പരാതിയുമായി സ്ഥാനാര്‍ഥി

വ്യാജ ഒപ്പിട്ട് പത്രിക പിന്‍വലിച്ചെന്ന്; പരാതിയുമായി സ്ഥാനാര്‍ഥി

കടുത്തുരുത്തി
: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നല്‍കിയ പത്രിക വ്യാജ ഒപ്പിട്ട് പിന്‍വലിച്ചതായി ഇലക്്ഷന്‍ കമ്മീഷനു പരാതി. കടുത്തുരുത്തി പഞ്ചായത്തിലെ പട്ടികജാതി സംവരണ വാര്‍ഡില്‍ ഏഴാംവാര്‍ഡില്‍നിന്നു പത്രിക നല്‍കിയ തങ്കമ്മ ദേവകുമാറാണ് പരാതിക്കാരി. താനറിയതെയാണ് പത്രിക പിന്‍വലിക്കപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.
 
   സിപിഐ കടുത്തുരുത്തി നിയോജകമണ്ഡലം സെക്രട്ടറി കെ.കെ.രാമഭദ്രന്റെ നിര്‍ദേശപ്രകാരമാണ് പതിനെട്ടാംവാര്‍ഡിലെ താമസക്കാരിയായ തങ്കമ്മ ഏഴാം വാര്‍ഡില്‍ പത്രിക നല്‍കിയത്.

     തന്നെ അറിയിക്കാതെ പാര്‍ട്ടി മറ്റൊരാളെ വാര്‍ഡില്‍ സ്ഥാനാര്‍ഥിയാക്കുകയും പാര്‍ട്ടി മീറ്റിംഗുകളില്‍ വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് തനിക്കു ലഭിച്ച ഉദയസൂര്യന്‍ ചിഹ്്‌നത്തില്‍ വാര്‍ഡില്‍നിന്ന് സ്വതന്ത്രയായി മത്സരിക്കാന്‍ തീരുമാനിക്കുകയും പ്രചാരണമാരംഭിക്കുകയും ചെയ്തു. കഴിഞ്ഞദിവസം റിട്ടേണിംഗ് ഓഫീസര്‍ സ്ഥാനാര്‍ഥികളെ വിളിപ്പിച്ചപ്പോള്‍ തന്നെ അറിയിക്കാഞ്ഞതിന്റെ കാരണം അന്വേഷിച്ച് എത്തിയപ്പോഴാണ് പത്രിക പിന്‍വലിക്കുന്നതായി വ്യാജഅപേക്ഷ നല്‍കിയ വിവരം അറിയുന്നത്.

     സിപിഐ നേതൃത്വമാണ് താനറിയാതെ വ്യാജഒപ്പിട്ട് പത്രിക പിന്‍വലിച്ചതെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു നടപടി സ്വീകരിക്കണമെന്നും ഏഴാംവാര്‍ഡില്‍ മത്സരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്നും തങ്കമ്മ ഇലക്്ഷന്‍ കമ്മീഷനും നല്‍കിയ പരാതിയില്‍ പറയുന്നു.

സ്ഥാനാര്‍ഥികളുടെ യോഗം

സ്ഥാനാര്‍ഥികളുടെ യോഗം

കടുത്തുരുത്തി:
ബ്ലോക്കുപഞ്ചായത്തിലെ സ്ഥാനാര്‍ഥികളുടെയും അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും യോഗം വെള്ളിയാഴ്ച 11-നു കടുത്തുരുത്തി പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ നടക്കുമെന്നു റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

കല്യാണരാമന് വിനയായത് ഞായറാഴ്ചകളില്‍ മാത്രമുള്ള പത്രവായന

കല്യാണരാമന് വിനയായത് ഞായറാഴ്ചകളില്‍ മാത്രമുള്ള പത്രവായന

കടുത്തുരുത്തി
: പത്രപരസ്യങ്ങളിലൂടെ വിവാഹത്തട്ടിപ്പ് നടത്തിയ വിവാഗത്തട്ടിപ്പു വീരനെ കുടുക്കിയത് ഞായറാഴ്ചകളില്‍ മാത്രമുള്ള പത്രവായന. വനിതാപോലീസ് കോണ്‍സ്റ്റബിളിന്റെ പരാതിയെത്തുടര്‍ന്ന് വ്യാഴാഴ്ച പോലീസ് പിടികൂടിയ പ്രതി ഞായറാഴ്ചകളില്‍ രാവിലെതന്നെ കടുത്തുരുത്തി ടൗണിലിറങ്ങി ലഭ്യമായ എല്ലാ മലയാളംപത്രങ്ങളും വാങ്ങിയിരുന്നു.   

      അന്നേദിവസം പത്രങ്ങളിലെ വിവാഹപരസ്യങ്ങള്‍ പരിശോധിക്കുന്ന ഇയാള്‍ വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവര്‍, ജാതകപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വിവാഹത്തിനു തടസമുള്ള യുവതികള്‍ എന്നിവരുടെ ആലോചനകള്‍ വെട്ടിയെടുത്ത് ഡയറിയില്‍ ഒട്ടിക്കും. പിന്നീട് പോലീസുകാരിയായ ഭാര്യ ജോലിക്കുപോകുന്ന സമയത്ത് ഫോണ്‍വിളിച്ച് കാര്യങ്ങള്‍ തിരക്കിയശേഷം തനിക്കു ചേര്‍ന്നതാണെന്നു തോന്നിയാല്‍ അറ്റന്‍ഡ് ചെയ്യുകയാണ് പതിവ്. 

          ഇത്തരത്തിലുള്ള ഒരു പത്രപരസ്യത്തിലൂടെ രണ്ടുവര്‍ഷം മുമ്പാണ് കല്ലറ സ്വദേശിനിയായ വനിതാപോലീസിന്റെ വീട്ടില്‍ ഇയാള്‍ വിവാഹാലോചനയുമായി എത്തുന്നത്. മധ്യപ്രദേശ് സ്വദേശിയാണെന്നും മാതാപിതാക്കള്‍ ഭോപ്പാല്‍ വാതകദുരന്തത്തില്‍ മരിച്ചുപോയെന്നും ഒരു പെങ്ങള്‍ മാത്രമാണ് സ്വന്തമായി ഉള്ളതെന്നുമാണ് പറഞ്ഞത്. ബര്‍വാണി ജില്ലയിലെ ഹൗസ്‌നമ്പര്‍ ഒന്ന്, ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ കോമ്പൗണ്ട്, നിയര്‍ ഹെഡ് പോസ്റ്റ്ഓഫീസ് എന്ന വിലാസം നല്‍കിയ പ്രതി ജഗല്‍പൂരിലെ ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ സീനിയര്‍ വര്‍ക്്‌സ്മാനേജരാണെന്നും വീട്ടുകാരെ ധരിപ്പിച്ചു. ഇതു തെളിയിക്കുന്നതിനുള്ള രേഖകളും ഹാജരാക്കി. സ്ത്രീധനമൊന്നും ആവശ്യമില്ലെന്നു പറഞ്ഞായിരുന്നു വിവാഹം.

         വരന്റെ വീട് മധ്യപ്രദേശിലായതിനാല്‍ ബന്ധുക്കളുടെ സൗകര്യം പ്രമാണിച്ച് ഒത്തുകല്യാണവും വിവാഹവും നാട്ടില്‍തന്നെ നടത്തി. താമസസ്ഥലത്തെ പള്ളിയില്‍നിന്നുള്ള വികാരിയുടേതായി അവിവാഹിതനാണെന്ന എഴുത്തും എത്തിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പോലീസുകാരുടെ സാന്നിധ്യത്തില്‍ 2008 ഡിസംബര്‍ 17-ന് കടുത്തുരുത്തിയിലായിരുന്നു വിവാഹം. വിവാഹദിനം വധുവും ബന്ധുക്കളും മണിക്കൂറുകളോളം വരനെ നോക്കി ദേവാലയത്തില്‍ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ടായി. ഉച്ചയോടെ മൂന്നു സൂഹൃത്തുക്കളുമായി കാറില്‍ പാഞ്ഞെത്തിയാണ് വിവാഹം നടത്തിയത്. പിന്നീടുള്ള രണ്ടുവര്‍ഷം പോലീസുകാരിയായ ഭാര്യക്കൊപ്പം കടുത്തുരുത്തി പോലീസ്‌ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. പിന്നീട് ഇവിടെത്തന്നെ കഴിഞ്ഞുകൂടിയ ഇയാളോട് ജോലിക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തൊഴില്‍സമരംമൂലം ഫാക്ടറി പൂട്ടിയിരിക്കു കയാണെ ന്നു പറഞ്ഞുവിശ്വസിപ്പിച്ചു.

         മറ്റുദിവസങ്ങളില്‍ പത്രം വായിക്കാത്ത ഭര്‍ത്താവ് ഞായറാഴ്ചകളില്‍ എല്ലാ പത്രങ്ങളും വായിക്കുന്നതും വിവാഹപരസ്യങ്ങള്‍ അടയാളപ്പെടുത്തി ഡയറിയില്‍ സൂക്ഷിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട പോലീസുകാരി ഇക്കാര്യത്തെക്കുറിച്ച് തിരക്കിയപ്പോള്‍ സുഹൃത്തിനുവേണ്ടി ആലോചിക്കാനാണെന്നാണ് മറുപടി പറഞ്ഞത്. കഴിഞ്ഞമാസം യാദൃശ്ചികമായി ഇയാളുടെ ചില ഫോണ്‍വിളികള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവതി ഇയാളെ നിരീക്ഷിച്ചുതുടങ്ങിയത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഒടുവില്‍ വിവാഹംകഴിച്ച കമ്പിളികണ്ടം പനയ്ക്കുടി സ്വദേശിനിയായ യുവതിയുടെ വീട്ടിലേക്ക് പ്രതി മുങ്ങി. ഇയാളുടെ മൊബൈല്‍നമ്പര്‍ മനസിലാക്കിയ പോലീസ് കോളുകള്‍ വരുന്ന ടവര്‍ മനസിലാക്കിയാണ് പ്രതിയെ പിടികൂടിയത്.

      സിബിഐ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയതിന് പോലീസ് തെരയുന്ന പ്രതിയാണ് ഇയാള്‍. മിലിട്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ജന്മദേശമായ ഓച്ചിറ പോലീസ്്‌സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്.

     ഹിന്ദി ചെറുതായി സംസാരിക്കുന്ന പ്രതിയുടെ വാക്്‌സാമര്‍ഥ്യത്തില്‍ യുവതികളുടെ വീട്ടുകാര്‍ വീണുപോകുകയായിരുന്നു. പിടിയിലായശേഷം നടത്തിയ അന്വേഷണത്തില്‍ ഓച്ചിറ ഞക്കനാല്‍ തെങ്ങുംകുറ്റിയില്‍ ചാള്‍സ് ജോര്‍ജ് എന്നതാണ് പ്രതിയുടെ പേരെന്ന് പോലീസ് കണെ്ടത്തി. ഇയാളുടെ സഹോദരി ജോലിചെയ്യുന്ന മധ്യപ്രദേശിലെ ആശുപത്രിയിലെ വിലാസമാണ് പ്രതി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്.

മൂന്ന് ലോഡ് മണല്‍ പിടികൂടി


മൂന്ന് ലോഡ് മണല്‍ പിടികൂടി

പാലാ:
മീനച്ചിലാറ്റിലെ വിവിധ കടവുകളില്‍ തഹസില്‍ദാര്‍ വി.ആര്‍. മോഹനന്‍പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മൂന്നു ലോഡ് മണല്‍ പിടിച്ചെടുത്തു. പതിരായിക്കടവ്, മൂന്നാനി, പാറപ്പള്ളി, മുത്തോലി കടവുകളില്‍നിന്നാണു മണല്‍ പിടിച്ചെടുത്തത്. മണല്‍ നിര്‍മിതികേന്ദ്രത്തിനു കൈമാറി. 
       റെയ്ഡില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എസ്. സെബാസ്റ്റ്യന്‍, വില്ലേജ് ഓഫീസര്‍മാരായ എം. പത്മകുമാര്‍, എന്‍.എസ്. സുരേഷ്‌കുമാര്‍, ജീവനക്കാരായ പ്രദീപ്, സുരേഷ്, ജ്യോതിഷ് എന്നിവര്‍ പങ്കെടുത്തു.  
     അനധികൃതമായി മണല്‍ വാരുന്നത് സംബന്ധിച്ചു വിവരം ലഭിക്കുന്നവര്‍ 212325, 9447161232 ഫോണ്‍ നമ്പരുകളില്‍ അറിയിക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

മോനിപ്പള്ളി പള്ളിയില് ഊട്ടുതിരുനാള്

മോനിപ്പള്ളി പള്ളിയില് ഊട്ടുതിരുനാള് 

മോനിപ്പള്ളി: തിരുഹൃദയ ദേവാലയത്തില് വിശുദ്ധ യൂദാശ്ലീഹയുടെ ഊട്ടുതിരുനാളും വാഹനഅടിമയും 17-നു നടക്കും. രാവിലെ 9.30-ന് റാസ: ഫാ.ജോണ് ചൊള്ളാനി. സന്ദേശം: ഫാ.മരിയദാസ്. തുടര്ന്നു ദിവ്യകാരുണ്യ ആരാധന: ഫാ.ജോസഫ് ഈഴാറാത്ത്.12.30-ന് ഊട്ടുനേര്ച്ച, ആശീര്വാദം. 1.30-ന് വാഹനഅടിമ.

പൂജവയ്പ്: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ ആയിരങ്ങള്‍

പൂജവയ്പ്: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ ആയിരങ്ങള്‍

പനച്ചിക്കാട്:
ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ പൂജവയ്പ് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളുമായി കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്രകള്‍ 6.15ന് ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്രത്തില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ മുഖ്യകാര്‍മികന്‍ തന്ത്രിമുഖ്യന്‍ പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് പൂജവയ്ച്ചു.

             പനച്ചിക്കാട് വെള്ളിയാഴ്ച രാവിലെ 6ന്, നാഗസ്വരക്കച്ചേരി 6.30, മൃദംഗലയവിന്യാസം 8.30ന്, ഓട്ടന്‍തുള്ളല്‍ 9.20ന്, വയലിന്‍ ത്രയം തുടങ്ങിയവയുണ്ടാ യിരിക്കും.

2010 ഒക്‌ടോബർ 13, ബുധനാഴ്‌ച

വീറുറ്റ മത്സരം ഏഴാംവാര്ഡില്; കുറവിലങ്ങാട്ട് മത്സരം മുറുകി

വീറുറ്റ മത്സരം ഏഴാംവാര്ഡില്; കുറവിലങ്ങാട്ട് മത്സരം മുറുകി

കുറവിലങ്ങാട്: മത്സരകാണണമെങ്കില് കുറവിലങ്ങാട് വാര്ഡ് ഏഴില് പോകണം. ഇവിടെയാണ് യഥാര്ത്ഥ മത്സരം നടക്കുന്നത്. നേര്ക്കുനേരുള്ള പേരാട്ടം. ജനറല് സീറ്റിന്റെ മത്സരത്തിന്റെ ഒരു ഏഴഴക്. കുറവിലങ്ങാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്ച്ചകളില് നാട്ടിന്പുറങ്ങളിലുള്ള ഒരു സാധാരണക്കാരന്റെ നിലപാടാണിത്.


പഞ്ചായത്ത് ഏഴാം വാര്ഡില് മത്സരിക്കുന്നത് രണ്ട് മുന് വൈസ് പ്രസഡിന്റുമാരാണ്. യുഡിഎഫ് സ്ഥാനാര്ഥി ബേബി തൊണ്ടാംകുഴി ബ്ലോക്ക് പഞ്ചായത്ത് മുന് വൈസ് പ്രസിഡന്റാണ്. എല്ഡിഎഫ് സ്ഥാനാര്ഥി കെ.കെ. ശശികുമാര് പഞ്ചായത്തിന്റെ മുന് വൈസ് പ്രസിഡന്റാണ്. വൈസ് പ്രസിഡന്റുമാരായിരുന്നപ്പോള് ഭരണപരമായ കാര്യങ്ങളില് നിര്ണായ നേതൃത്വം കൈക്കൊണ്ടവരാണ് ഇരുവരുമെന്നതും പ്രത്യേകതയാണ്. യുഡിഎഫ് സ്ഥാനാര്ഥി ബേബി തൊണ്ടാംകുഴി ഡിസിസി അംഗമാണ്. ശശികുമാര് സിപിഎം ഏരിയാകമ്മിറ്റി അംഗവും. ബേബി മുമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റായും ജനസേവനത്തിലെത്തിയിട്ടുണ്ട്.

പഞ്ചായത്തില് ആകെയുള്ള 14 വാര്ഡുകളില് പത്തിടത്തും ഇടുവലതു മുന്നണികള് തമ്മിലുള്ള മുഖാമുഖ മത്സരമാണ് നടക്കുന്നത്. ഒന്നാം വാര്ഡില് പഞ്ചായത്തിന്റെ സിറ്റിംഗ് പ്രസിഡന്റ് കേരള കോണ്ഗ്രസ് എമ്മിലെ പി.സി. കുര്യന് ശശി മഞ്ഞളാംകണ്ടവുമായി ഏറ്റുമുട്ടുന്നു. സിറ്റിംഗ് അംഗവും കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റുമായ തങ്കച്ചന് എബ്രാഹം എട്ടാം വാര്ഡില് ജനവിധി തേടുന്നു. എല്ഡിഎഫിലെ രമേശ് നാരായണനാണ് എതിരാളി.

വനിതാസംവരണ വാര്ഡായ രണ്ട്, നാല്, അഞ്ച്, ഒന്പത്, 12, 13, ജനറല് വാര്ഡായ 14 എന്നിവിടങ്ങളിലും നേര്ക്കുനേര് മത്സരമാണ്. പഞ്ചായത്ത് മുന് അംഗം സിബി സെബാസ്റ്റ്യന് എല്ഡിഎഫ് പ്രതിനിധിയായി 14-ാം വാര്ഡില് കോണ്ഗ്രസിലെ ഷാജിയെ നേരിടുന്നു. മൂന്ന്, ആറ് വാര്ഡുകളില് മൂന്നുവീതം സ്ഥാനാര്ത്ഥികളുണ്ട്. പഞ്ചായത്ത്് വൈസ് പ്രസിഡന്റായിരുന്ന ജോജി സി. എബ്രാഹം മൂന്നാംവാര്ഡില് യുഡിഎഫ് സ്ഥാനാര്ത്ഥിയായി ജനവിധി തേടുന്നു. സജി ചിറ്റംവേലില്, പ്രകാശ് ഗേപാലന് എന്നിവരാണ് എതിരാളികള്. വനിതാ വാര്ഡായ ആറിലും ത്രികോണ മത്സരം നടക്കുന്നു. പ്രചാരണത്തിന്റെ ആദ്യം നാല് സ്ഥാനാര്ഥികളുണ്ടായിരുന്ന 11-ാം വാര്ഡില് സ്ഥാനാര്ഥികളിലൊരാളും സിറ്റിംഗ് മെംബറുമായ റാണി ജേക്കബ് മത്സരരംഗത്തുനിന്ന് പിന്മാറിയതായി അറിയിച്ചതോടെ ഇവിടെയും ത്രികോണ മത്സരമായി. യുഡിഎഫ് അംഗമായിരുന്ന റാണി ഇടതുപാളയത്തില് സീറ്റ് നേടാന് ശ്രമം നടത്തിയെങ്കിലും അവസാന നിമിഷത്തില് എല്ഡിഎഫ് റാണിയെ തഴയുകയായിരുന്നു. ഇതോടെ സ്വതന്ത്രയായി റാണി മത്സരരംഗത്തിറങ്ങിയെങ്കിലും പിന്മാറുന്നതായി കഴിഞ്ഞ ദിവസം അറിയിച്ചു. പിന്മാറ്റവുമായി ബന്ധപ്പെട്ട് റാണിയുടെ വീടിനുനേരെ ആക്രമണമുണ്ടായതായും പരാതികളുയര്ന്നിരുന്നു.

പഞ്ചായത്തില് ഇരുമുന്നണി സ്ഥാനാര്ത്ഥികളും രണ്ടുവട്ട പര്യടനം പൂര്ത്തീകരിച്ച് ഗോദയില് സജീവമായിക്കഴിഞ്ഞു. പഞ്ചായത്ത് പ്രസിന്റ് സ്ഥാനം വനിതാസംവരണം ചെയ്തിരിക്കുന്നതിനാല് ജനറല് വാര്ഡുകള്ക്ക് തുല്യമായ മത്സരവീര്യമാണ് വനിതാവാര്ഡുകളിലുമുള്ളത്.

യുവാവിനെ മര്‍ദിച്ചു

യുവാവിനെ മര്ദിച്ചു

മാഞ്ഞൂര്‍:
സ്വന്തം സ്ഥലത്തെ കെട്ടിട നിര്മാണം നോക്കിക്കാണാനെത്തിയ യുവാവിനെ സംഘം ചേര്ന്നു മര്ദിച്ചു. മാഞ്ഞൂര്ഗവണ്മെന്റ് എല്പി സ്കൂള്ജംഗ്ഷനില്പാപ്പനത്തോട്ടത്തില്ബ്രൈറ്റി (34)നാണ് മര്ദനമേറ്റത്.



ഗുരുതരമായി പരിക്കേറ്റ ബ്രൈറ്റിനെ കോട്ടയം മെഡിക്കല്കോളജ് ആശുപത്രിയില്പ്രവേശിപ്പിച്ചു. മുമ്പ് പലതവണ കെട്ടിട നിര്മാണത്തിന് തടസംനിന്ന സിപിഎം പ്രവര്ത്തകരാണ് തന്നെ മര്ദിച്ചതെന്നു ബ്രൈറ്റി പറഞ്ഞു.

വാര്യംപറമ്പില്‍ വിദ്യാരംഭം

വാര്യംപറമ്പില് വിദ്യാരംഭം


രാമപുരം
: രാമപുരത്തുവാര്യര്മെമ്മോറിയല്പബ്ലിക് ലൈബ്രറിയുടെ 62-ാം വാര്ഷികവും വിദ്യാരംഭവും 17-ന് മഹാകവി രാമപുരത്തു വാര്യരുടെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്ന വാര്യംപറമ്പില്നടക്കും. രാവിലെ ഏഴു മുതല് വിദ്യാരംഭം. പത്തിന് വാര്ഷിക സമ്മേളനം. പ്രഫ. രാജു ഡി. കൃഷ്ണപുരം ഉദ്ഘാടനം ചെയ്യും. എന്‍. സുകുമാരന്നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. വി.കെ. കുമാരകൈമള്‍, കെ.എസ്. മാധവന്‍, എം.ബി. പ്രമോദ് തുടങ്ങിയവര്പ്രസംഗിക്കും. 11 മുതല്കലാ-സാഹിത്യ മത്സരങ്ങള്‍.

നവരാത്രി ഉത്സവം

നവരാത്രി ഉത്സവം
 
ഞീഴൂര്
‍: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്നവരാത്രി ഉത്സവഭാഗമായി ഇന്ന് വൈകുന്നേരം 6.30-ന് പൂജവയ്പ്പ്, നാളെ വൈകുന്നേരം 6.30-ന് സംഗീതാരാധന. 17-ന് രാവിലെ ഏഴിന് വിദ്യാഗോപാല മന്ത്രാര്ച്ചന, ഏഴിന് സരസ്വതി പൂജ, വിദ്യാരംഭം എന്നിവ നടക്കും.
കല്ലറ: കാവിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ രാത്രി ഏഴിന് പൂജവയ്പ്പ്. 16-ന് മഹാനവമി. 17-ന് എഴുത്തിനിരുത്ത്, വിദ്യാഗോപാല മന്ത്രാര്ച്ചന.


അറുനൂറ്റിമംഗലം: ഭഗവതിക്ഷേത്രത്തിലെ പൂജവയ്പ് 16-ന് രാവിലെ ക്ഷേത്ര പൂജയ്ക്കു ശേഷം നടക്കും. 17-ന് രാവിലെ വിദ്യാരംഭം.


മുളക്കുളം: ലക്ഷ്മണ സ്വാമിക്ഷേത്രത്തിലെ നവരാത്രി ആഘോഷവും സര്പ്പസങ്കേതത്തിന്റെ ജീര്ണതാപരിഹാരവും പുനഃപ്രതിഷ്ഠയും 15, 16, 17, 20, 21 തീയതികളില്നടക്കും. 15-ന് വൈകുന്നേരം പൂജവയ്പ്. 16- ന് മഹാനവമി. 17-ന് രാവിലെ 7.30-ന് പൂജയെടുപ്പ്.
സെമിനാര്നടത്തി

കാരിക്കോട: ഫാ. ഗീവര്ഗീസ് മെമ്മോറിയല്വിഎച്ച്എസ് സ്കൂള്നാഷണല്സര്വീസ് സ്കീമിന്റെയും വിവിധ ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്ട്രാഫിക് ബോധവത്കരണ സെമിനാര് നടത്തി.

ആയാംകുടി മലപ്പുറം പള്ളിയില് തിരുനാള്

ആയാംകുടി മലപ്പുറം പള്ളിയില് തിരുനാള്

ആയാംകുടി: മലപ്പുറം പള്ളിയില് വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളിന് ഇന്ന് കൊടിയേറും. ഉച്ചകഴിഞ്ഞ് 3.30-ന് ജപമാല പ്രദക്ഷിണം, 4.30-ന് കൊടിയേറ്റ് -വികാരി ഫാ. ജോര്ജ് നടയ്ക്കല് തുടര്ന്ന് ലദീഞ്ഞ്, പാട്ടുകുര്ബാന-ഫാ. ആന്റണി നടയ്ക്കല്.

നാളെ രാവിലെ ഏഴിന് പാട്ടുകുര്ബാന, 3.30-ന് ജപമാല പ്രദക്ഷിണം, 4.45-ന് ദിവ്യബലി-ഫാ. ജോസ് കുന്നപ്പള്ളി.


16-ന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകുന്നേരം 6.30-ന് ആയാംകുടി കപ്പേളയില് ലദീഞ്ഞ്, തുടര്ന്നു പ്രദക്ഷിണം, എട്ടിന് പ്രസംഗം-റവ. ഡോ. മാത്യു പുന്നത്താനത്തുകുന്നേല്, 8.30-ന് വിശുദ്ധ കുര്ബാനയുടെ ആശീര്വാദം, തുടര്ന്ന് കരിമരുന്നു കലാപ്രകടനം.


17-ന് രാവിലെ ആറിന് ദിവ്യബലി, ഏഴിന് പാട്ടുകുര്ബാന-ഫാ. ജോര്ജ് തൊട്ടിപ്പറമ്പില് എംഎസ്ടി, പത്തിന് തിരുനാള് കുര്ബാന-ഫാ. ജോസഫ് അഞ്ചാനിക്കല്, പ്രസംഗം-ഫാ. ജോണ് കണ്ണന്താനം, 12.30-ന് പ്രദക്ഷിണം, രാത്രി എട്ടിന് നാടകം. 18-ന് രാവിലെ ഏഴിന് ദിവ്യബലി, സെമിത്തേരി സന്ദര്ശനം.

Back to TOP