Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഫെബ്രുവരി 26, ചൊവ്വാഴ്ച

ജോര്‍ജ് കൊല്ല­പ­ള്ളിക്ക്് വി.കെ. കുര്യന്‍ അവാര്‍ഡ്

കുറ­വി­ല­ങ്ങാട്: മുട്ടുചിറ അല്‍ഫോന്‍സാ സ്‌നേഹ­തീരംട്രസ്റ്റ് സെക്ര­ട്ടറി ജോര്‍ജ് കൊല്ല­പള്ളി, ഈ വര്‍ഷത്തെ വി.കെ. കുര്യന്‍ അവാര്‍ഡിന് അര്‍ഹ­നാ­യി. വി.കെ. കുര്യന്‍ സ്മാരക ചാരി­റ്റ­ബിള്‍ സൊസൈറ്റി സാമൂ­ഹ്യ­പ്ര­വര്‍ത്ത­കര്‍ക്ക് ഏര്‍പ്പെ­ടു­ത്തുന്ന പുര­സ്‌കാ­ര­മാ­ണ്. കോണ്‍ഗ്രസ് നേതാവും പ്രമുഖ സഹ­കാ­രിയും യൂണി­വേ­ഴ്‌സിറ്റി സിന്‍ഡി­ക്കേറ്റ് മെമ്പ­റു­മാ­യി­രുന്ന വി.കെ. കുര്യന്റെ സ്മര­ണാര്‍ത്ഥ­മാണ് പുര­സ്‌കാരം ഏര്‍പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്. പതി­ന­യ്യാ­യി­രത്തി ഒന്ന് രൂപയും ഫല­കവും അട­ങ്ങു­ന്ന­താണ് പുര­സ്‌കാ­രം.
              നിരാ­ലം­ബ­രെ സംര­ക്ഷി­ക്കു­കയും മിഷന്‍ലീഗ് പോലുള്ള സന്നദ്ധ സംഘ­ട­ന­ക­ളില്‍ സജീവ സാന്നി­ദ്ധ്യ­വു­മായ ജോര്‍ജ് ഗ്രാമ പഞ്ചാ­യ­ത്തംഗം കൂടി­യാ­ണ്.

ചെക്ക് ഡാം നിര്‍മ്മാ­ണ­ത്തിന് 2 കോടി രൂപ അനു­വ­ദി­ച്ചു

കുറ­വി­ല­ങ്ങാട്: രൂക്ഷ­മായ കുടി­വെള്ള ക്ഷാമം പരി­ഹ­രി­ക്കാനും കാര്‍ഷി­കാ­വ­ശ്യ­ങ്ങള്‍ സംര­ക്ഷി­ക്കാനും കടു­ത്തു­രുത്തി നിയോ­ജക മണ്ഡ­ല­ത്തിലെ അഞ്ച് ജല സംര­ക്ഷണ പദ്ധ­തി­കള്‍ക്ക് മൈനര്‍ ഇറി­ഗേ­ഷന്‍ വകു­പ്പില്‍ നിന്നും 2 കോടി രൂപ അനു­വ­ദി­ച്ച­തായി മോന്‍സ് ജോസഫ് എം.­എല്‍.­എ.­ അ­റി­യി­ച്ചു.
വെളി­യ­ന്നൂര്‍, കൂത്താ­ട്ടു­കുളം പഞ്ചാ­യ­ത്തു­ക­ളുടെ അതിര്‍ത്തി­യില്‍ ചോര­ക്കുഴി പള്ളി ജംഗ­ഷന് സമീപം ഉഴ­വൂര്‍-പുതു­വേലി തോടിനു കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ് 54 ലക്ഷം രൂപ വിന­യോ­ഗിച്ച് നിര്‍മ്മി­ക്കും. മര­ങ്ങാ­ട്ടു­പള്ളി പഞ്ചാ­യ­ത്തിലെ പാറ­ക്കുടി ഭാഗത്ത് കു­ര്യ­നാട് - വലിയ തോടിനു കുറുകെയാണ് 35 ലക്ഷം രൂപ വിന­യോ­ഗിച്ച് ചെക്ക് ഡാം നിര്‍മ്മി­ക്കു­ന്ന­ത്. വലിയ തോടിന് കുറുകെ കുര്യ­നാട് കുംഭംകോട് ഭാഗത്ത് ചെക്ക് ഡാം നിര്‍മ്മി­ക്കു­ന്ന­തിന് 28 ലക്ഷം രൂപയുടെയും ആളോത്ത് ഭാഗത്ത് ചെക്ക് ഡാം നിര്‍മ്മി­ക്കു­ന്ന­തിന് 35 ലക്ഷം രൂപയുടെയും അനു­മ­തി­യാണ് ലഭി­ച്ചി­രി­ക്കു­ന്ന­ത്. കിട­ങ്ങൂര്‍ ഗ്രാമ­പ­ഞ്ചാ­യ­ത്തില്‍ ചകി­ണി­ത്തോ­ടിലാണ് 48 ലക്ഷം രൂപ വിന­യോ­ഗിച്ച് ചെക്ക് ഡാം നിര്‍മ്മി­ക്കുക.
ജല­വി­ഭവ വകുപ്പ് മന്ത്രി പി.­ജെ.­ ജോ­സ­ഫു­മായി മോന്‍സ് ജോസഫ് എം.­എല്‍.­എ., ജോസ് കെ.­മാണി എം.­പി. എന്നിവര്‍ നട­ത്തിയ ചര്‍ച്ച­ക­ളുടെ അടി­സ്ഥാ­ന­ത്തി­ലാണ് സര്‍ക്കാര്‍ ഫണ്ട് അനു­വ­ദി­ച്ച­ത്. ടെണ്ടര്‍ നട­പ­ടി­ ക്രമ­ങ്ങള്‍ പൂര്‍ത്തി­യാക്കി പര­മാ­വധി വേഗ­ത്തില്‍ നിര്‍മ്മാണ പ്രവര്‍ത്ത­ന­ങ്ങള്‍ ആരം­ഭി­ക്കു­വാന്‍ നട­പടി സ്വീക­രി­ക്കു­മെന്ന് എം.­എല്‍.­എ.­ അ­റി­യി­ച്ചു.

രസ­തന്ത്ര പ്രശ്‌നോ­ത്ത­രിയും പ്രദര്‍ശ­നവും

കുറ­വി­ല­ങ്ങാട്: ദേവ­മാതാ കോളേജ് രസ­തന്ത്ര വിഭാ­ഗ­ത്തിന്റെ ആഭി­മു­ഖ്യ­ത്തില്‍ 28-ന് ഇന്റര്‍ കോളേ­ജി­യറ്റ് പ്രശ്‌നോ­ത്ത­രിയും പ്രദര്‍ശ­നവും സംഘ­ടി­പ്പി­ക്കും. ഒരു കോളേ­ജില്‍ നിന്ന് രണ്ട് പേര­ട­ങ്ങുന്ന രസ­തന്ത്ര ബിരുദ വിദ്യാര്‍ത്ഥി­ക­ളുടെ ടീമു­കള്‍ക്ക് പങ്കെ­ടു­ക്കാം.

അപേക്ഷ ക്ഷണിച്ചു

കട­പ്ലാ­മറ്റം: ഗ്രാമ പഞ്ചാ­യ­ത്തില്‍ മുയല്‍ വളര്‍ത്തല്‍, അടു­ക്ക­ള­മു­റ്റത്തെ കോഴി വളര്‍ത്തല്‍ എന്നി പദ്ധ­തി­ക­ളില്‍ പങ്കാ­ളി­ക­ളാ­കു­വാന്‍ അഗ്ര­ഹി­ക്കു­ന്ന­വ­ര്‍ വയലാ മൃഗാ­സ്പ­ത്രി­യു­മായി ബന്ധ­പ്പെ­ട­ണ­മെന്ന് വെറ്റ­റി­നറി സര്‍ജ്ജന്‍ അറി­യി­ച്ചു.

2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ജനകീയ സോഷ്യലിസം സ്ഥാപിക്കാം: ജോസ് കെ. മാണി

വെളിയന്നൂര്‍: വര്‍ഗസമരവും രക്തരൂക്ഷിത വിപ്ലവവും ഇല്ലാതെ വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ പുത്തന്‍ സോഷ്യലിസ്റ്റ് സാമൂഹ്യക്രമവും ജനകീയ സോഷ്യലിസവും കൈവരിക്കാന്‍ സാധിക്കുമെന്നു ജോസ് കെ. മാണി എംപി പറഞ്ഞു. കേരള കോണ്‍ഗ്രസ്-എം വെളിയന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അധ്വാനവര്‍ഗ സൗഹൃദസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വികസനപ്രവര്‍ത്തനങ്ങളിലൂടെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുഖഛായ മാറ്റാന്‍ കഴിഞ്ഞതായി എം.പി. അവ­കാ­ശ­പ്പെ­ട്ടു. കേന്ദ്രഫണ്ടില്‍നിന്ന് 61 കോടി രൂപ നേടിയെടുത്ത് പ്രധാന റോഡുകളുടെ വികസനത്തിനായി ഉപയോഗിച്ചു. കോട്ടയത്ത് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം, മൊബിലിറ്റി ഹബ്ബ്, ഇന്‍ഡോര്‍ സ്റ്റേഡിയം, ഏറ്റുമാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പുനരുദ്ധാരണം, കോഴായില്‍ സയന്‍സ് സിറ്റി എന്നിവയ്ക്കു തുക അനുവദിച്ചു. കൂത്താട്ടുകുളം-ഉഴവൂര്‍-വലവൂര്‍-പാലാ റോഡ്, പാലാ-രാമപുരം, അമനകര, കൂത്താട്ടുകുളം റോഡുകള്‍ കേന്ദ്രഫണ്ടില്‍നിന്നുള്ള 28 കോടി രൂപ വിനിയോഗിച്ച് ആധുനികരീതിയില്‍ നവീകരിച്ചതായും എംപി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സണ്ണി പുതിയിടം അധ്യക്ഷത വഹിച്ചു. അഡ്വ. ജോയി ഏബ്രഹാം എംപി, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴികാടന്‍ എക്‌സ് എംഎല്‍എ, പി.ടി. ജോസ്, സഖറിയാസ് കുതിരവേലി, പ്രൊഫ. ജോയി മുപ്രാപ്പിള്ളില്‍, ലില്ലി ജോസഫ്, സി.ബി. ജോണ്‍, കുഞ്ഞുമോള്‍ റോയി, സ്റ്റിമി വില്‍സണ്‍, തോമസ് വെട്ടുപാറപ്പുറം, ജോമോന്‍ ജോണി കുന്നേല്‍, ഷിജു പാറയിടുക്കില്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിഷ­പ്പ്കു­ന്ന­ശ്ശേരി ഇന്റര്‍കോളേ­ജി­യറ്റ് ഫുട്‌ബോള്‍

ഉഴ­വൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേ­ജില്‍ ബിഷ­പ്പ്കു­ന്ന­ശ്ശേരി പൗരോ­ഹിത്യ സുവര്‍ണ്ണ ജ്ജൂബിലി സ്മാരക ഓള്‍ കേരളാ ഇന്റര്‍കോളേ­ജി­യറ്റ് ഫുട്‌ബോള്‍ മ­ത്സരം 26 മുതല്‍ 28 വരെ നട­ക്കും. ചൊവ്വാഴ്ച മുന്‍ ദേശീയ ഷൂട്ടിംഗ് കോച്ച് ദ്രോണാ­ചാര്യ പ്രൊഫ. സണ്ണി തോമസ്സ് ഉദ്ഘാ­ടനം ചെയ്യും. വ്യാഴാഴ്ച രാവിലെ 10 മണിക്ക്-ന് കോട്ടയം എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ വി.­പി. പോള്‍ . വിജ­യി­കള്‍ക്ക് ട്രോഫി­കള്‍ വിത­രണം ചെയ്യും.
ആദ്യ­ദിനം രാവിലെ 8 -ന് എസ്.­എച്ച് കോളേജ് തേവര, മാര്‍ത്തോമ്മാ കോളജ് തിരു­വല്ല­യേയും 9-ന് അതി­ഥേ­യ­രായ ഉഴ­വൂര്‍ സെന്റ് സ്റ്റീഫന്‍സ് കേളേജ് എം.­എ. കോളേജ് രാമ­പു­ര­ത്തേയും നേരിടും. 3-ന് യു.­സി. കേളേജ് ആലുവ ബസേ­ലി­യസ് കോളേജ് കോട്ട­യ­ത്തേയും 4-ന്് സെന്റ് പോള്‍സ് കോളേജ് കള­മ­ശ്ശേരി, എസ്.ബി കോളേജ് ചങ്ങ­നാ­ശ്ശേ­രി­യേയും നേ­രി­ടും.­

വിശ്വ­കര്‍മ്മ സഭ പഞ്ചാ­യത്ത് കമ്മിറ്റി

കുറ­വി­ല­ങ്ങാട്: കേരള വിശ്വ­കര്‍മ്മ സഭ കുറ­വി­ല­ങ്ങാട് പഞ്ചാ­യത്തു തല കമ്മി­റ്റിക്ക് രൂപം നല്‍കി. എം.എന്‍. സുരേ­ന്ദ്ര­ബാബു (ജന. കണ്‍.), കെ.കെ. ഉണ്ണി­കൃ­ഷ്ണന്‍, പി.കെ. കുമാരന്‍ (ജോ. കണ്‍വീ­നേ­ഴ്‌സ്)എന്നി­വ­ര­ട­ങ്ങു­ന്ന­താണ് കമ്മിറ്റി. മീന­ച്ചില്‍ താലൂക്ക് യൂണി­യന്‍ പ്രസി­ഡണ്ട് അനില്‍ ആറു­കാ­ക്കല്‍ നേതൃത്വം നല്‍കി.

സ്വകാര്യ ബസുകളുടെ ലാഭകണ്ണ്: അപകടം പതിവാകുന്നു

കുറവിലങ്ങാട്: സ്വകാര്യ ബസുകള്‍ നടത്തുന്ന മത്സര ഓട്ടവും മാന്യതയില്ലാത്തതും അശ്രദ്ധവുമായ പെരമാറ്റം അപകടം വിതയ്ക്കുന്നു. കുര്യനാട്, വഴിയാത്രക്കാരനായ 10 വയസ്സുകാരന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കും വിധം അപകടം വിധച്ചത് ഇത്തരത്തിലുള്ള മത്സര ഓട്ടവും അശ്രദ്ധയോടെയുള്ള തൊഴിലാളിയുടെ പെരുമാറ്റവുമാണ്.
തൊടുപുഴ - കൂത്താട്ടുകുളം - ഉഴവൂര്‍ - കുറവിലങ്ങാട് - കോട്ടയം റൂട്ടില്‍ ഓടുന്ന നിര്‍മ്മല എന്ന സ്വകാര്യ ബസിന്റെ തുറന്നു പിടിച്ച വാതിലാണ് കുര്യനാട് പാട്ടുകുളങ്ങര വീട്ടില്‍ ഷാജിയുടെ മകന്‍ അമല്‍ (10)-നെ റോഡിലേക്ക് അടിച്ചു വീഴ്ത്തിയത്. ചേര്‍ത്തല - തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസുമായാണ് മത്സരിച്ചുള്ള ഓട്ടത്തിനിടയിലാണ് അപകടം വിതച്ചത്.
ബസ് സ്റ്റോപ്പ് എത്തും മുമ്പേ വാതില്‍ തുറന്ന് പിടിക്കുക. ബസ് നില്‍ക്കും മുമ്പേ യാത്രക്കാരോട് ഇറങ്ങാന്‍ നിര്‍ബന്ധിക്കുക, യാത്രക്കാര്‍ ചവിട്ടുപടിയല്‍ കാല്‍ കുത്തുമ്പോഴേക്കും ബസ് പുറപ്പെടുക തുടങ്ങിയവയാണ് മത്സര ഓട്ടത്തിന്റെ ഭാഗമായി കിളിയും കണ്ടക്ടറും ചെയ്യുന്നത്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ചില ലാഭകൊതിയന്മാര്‍ പതിവ് റൂട്ട് മാറി ഓടുക, കുറവ് യാത്രക്കാര്‍ കയറാനുള്ള സ്റ്റോപ്പില്‍ കൈകാണിച്ചാലും നിര്‍ത്താതിരിക്കുക, ബസ് സ്റ്റാന്‍ഡുകളില്‍ കയറാതെ കവാടത്തില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കുക, കൃത്യമായ സ്റ്റോപ്പില്‍ നിര്‍ത്താതെ യാത്രക്കാരെ നെട്ടോട്ടമോടിക്കുക, രാത്രികാലങ്ങളില്‍ പോലും സ്ത്രീ യാത്രക്കാരെ പാതിവഴിയില്‍ ഇറക്കി വിട്ട് ട്രിപ്പ് അവസാനിപ്പിക്കുക, ഞായറാഴ്ച ദിവസങ്ങളില്‍ ഓടാതിരിക്കുക തുടങ്ങിയവയും ചെയ്യുന്നു.
അപകടം സംഭവിക്കുന്ന ഉടനെ ഓടി ഒളിക്കുന്ന ബസ് തൊഴിലാളികള്‍ പിന്നീട് പോലീസില്‍ എത്തി പഴുതുകളോട് കൂടിയ രീതിയില്‍ കേസെടുപ്പിച്ച് രക്ഷപെടുകയാണ് പതിവ്. കുര്യനാട് ശനിയാഴ്ച രാവിലെ അപകടം വിതച്ച കേസില്‍ ഞായറാഴ്ച ഏറെ വൈകിയാണ് കേസെടുത്ത് നടപടികള്‍ സ്വീകരിച്ചത്. എന്നിട്ടും ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത് കണ്ടക്ടറുടെ പേരില്‍ മാത്രമാണ്. പിന്നീട് നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെയാണ് ക്ലീനറെ പ്രതി ചേര്‍ത്തത്.

ബ്ലേഡ് മാഫിയ: പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍

മരങ്ങാട്ടുപിള്ളി: സ്വകാര്യ ചിറ്റ്‌സ് കമ്പനിയുടെ മറവില്‍ ബ്ലേഡ് സാമ്പത്തിക ഇടപാട് സംഭവത്തില്‍ പോലീസ് അന്വേഷിക്കുന്ന പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതായി പോലീസ് പറഞ്ഞു. അന്യ ജില്ലകളില്‍ നിന്നാണ് പരാതിക്കര്‍ ഏറെയും സമീപിക്കുന്നത്.
ഇലയ്ക്കാട് വയലാ ഏര്‍പ്പാലത്തുങ്കല്‍ സുരേഷ് (41) ആണ് പണ­മി­ട­പാട് വഞ്ചന സംബ­ന്ധിച്ച് പരാതി നല്‍കി­യ­ത്. സംഭവത്തില്‍ റിമാന്‍ഡില്‍ കഴി­യുന്ന, കടു­ത്തു­രു­ത്തി­യില്‍ സ്ഥാപന നട­ത്തി­പ്പിന് നേതൃത്വം നല്‍കി­യി­രുന്ന, തലയോലപറമ്പ് അടിയം ഭാഗത്ത് പതിയാട്ട് വീട്ടില്‍ ജയിന്‍ കുമാര്‍ (42) ശനി­യാഴ്ച ജാമ്യ­ത്തിന് ശ്രമി­ച്ചെ­ങ്കിലും കോടതി നിഷേ­ധിച്ചു.
കടുത്തുരുത്തി ശ്രേയസ് ചിറ്റസ് അന്റ് കുറീസ് സ്ഥാപന ഉടമ ഏറ്റു­മാ­നൂര്‍ പുന്ന­ത്തുറ കണ്ണ­മ്പുര ഭാഗത്ത് തേനം­പ്ലാ­ക്കില്‍ കെ.പി. സന്തോ­ഷ്­ ന്റെ വീടും സ്ഥാപ­നവും വെള്ളി­യാഴ്ച പോലീസ് പരി­ശോധന നടത്തി ചില തെളി­വു­കള്‍ കണ്ടെ­ത്തി­യി­രു­ന്നു.
കെ.പി. സന്തോ­ഷ്, പണ­മി­ട­പാടില്‍ പങ്കാ­ളി­യാ­ണെന്ന് പോലീസ് സംശ­യി­ക്കു­ന്ന പിറവം പഞ്ചാ­യത്ത് ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് നട­ത്തുന്ന ബിജില്‍ ജോസഫ്, കടുത്തുരുത്തിയിലെ മാനേജര്‍ മാഞ്ഞൂര്‍ സ്വദേശി അനിക്കൊച്ച് എന്നി­വര്‍ കോട്ടയം സെക്ഷന്‍സ് കോട­തി­യില്‍ മുന്‍കൂര്‍ ജാമ്യ­ത്തിന് നീക്കം നട­ത്തു­ന്ന­തായി മര­ങ്ങാ­ട്ടു­പിള്ളി എസ്.ഐ. കെ. സലിംകുമാര്‍ പറ­ഞ്ഞു.

ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ തുറന്ന് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം: തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു

കുര്യനാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ തുറന്നു പിടിച്ച വാതില്‍ പിടിവിട്ട്, വഴിയാത്രക്കാരനായ പത്തുവയസ്സുകാരനെ അടിച്ചു വീഴ്ത്തിയ അപകടം വിതച്ച സംഭവത്തില്‍, ബസ് തൊഴിലാളികളുടെ പേരില്‍ കുറവിലങ്ങാട് പോലീസ് കേസെടുത്തു. തെള്ളകത്തെ സ്വകാര്യ ആസ്പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് തലയ്ക്ക് പരിക്കേറ്റ കുര്യനാട് പാട്ടുകുളങ്ങര വീട്ടില്‍ ഷാജിയുടെ മകന്‍ അമല്‍ (10) ഇപ്പോഴും.
തൊടുപുഴയില്‍ നിന്നും കൂത്താട്ടുകുളം, ഉഴവൂര്‍ വഴി കോട്ടയത്തിനു പോവുകയായിരുന്ന നിര്‍മ്മല എന്ന ബസാണ് അപകടം വിതച്ചത്. ബസ് തൊഴിലാളികളായ കണ്ടക്ടര്‍ ഉടുമ്പന്നൂര്‍ കുളപ്പാറക്കര നെറ്റിക്കാട്ട് വീട്ടില്‍ അരുണ്‍ രാമകൃഷ്ണന്‍ (23), ക്ലീനര്‍ പുറപ്പുഴ മകരന്താനത്ത് അജിത്ത് സത്യന്‍ (21) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. ബസ് പോലീസ് കസ്റ്റഡിയിലാണ്.
ശനിയാഴ്ച രാവിലെ 8. ഓടെ കുര്യനാടിന് സമീപം പെരുമറ്റത്തുംമ്പുഴ കവലയിലെ വളവിലായിരുന്നു അപകടം. വീട്ടിലേക്കുള്ള സാധന സാമഗ്രികള്‍ വാങ്ങാന്‍ കടയില്‍ എത്തിയതായിരുന്നു അമല്‍. തൊടുപുഴ - ചേര്‍ത്തല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബലുമായി മത്സരിച്ച് ഓടിയ നിര്‍മ്മ ബസിന്റെ വാതില്‍ ക്ലീനര്‍ തുറന്ന് പിടിച്ചിരിക്കുകയായിരുന്നു. വേഗത്തിലെത്തിയ ബസ് വളവ് വീശിയപ്പോള്‍ ക്ലീനറുടെ കൈയില്‍ നിന്നും പിടിവിട്ട വാതില്‍ വഴിയില്‍ നിന്ന അമലിനെ റോഡ് അരികിലെ കലുങ്കിലേക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു.
തുന്നിചേര്‍ക്കാന്‍ പോലും കഴിയാത്ത വിധം തലയില്‍ മുറിവ് ഏറ്റതായി അമലിനെ ആസ്പ്ത്രിയില്‍ സന്ദര്‍ശിച്ച ഗ്രാമ പഞ്ചായത്തംഗം സാബു അഗ്‌സറ്റിയന്‍ പറഞ്ഞു. തലയോട്ടിക്ക് ചെറിയ പൊട്ടലുണ്ടെന്നും ഇതിലൂടെ അന്തരീക്ഷ വായു കുട്ടിയുടെ തലയോട്ടിക്കുള്ളില്‍ കടന്നതായി സംശയിക്കുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചതായി സാബു പറഞ്ഞു. വിദഗ്ദ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച ഐ.സി.യു. വില്‍ നിന്നും റൂമിലേക്ക് മാറ്റാനാവുമെന്ന് ഡോക്ടര്‍ അറിയിച്ചതായി ബന്ധുക്കളും പറഞ്ഞു.
ബസിലെ കിളിയുടെ അനാസ്ഥയാണ് അപകടത്തിന് വഴി വച്ചതെന്ന് ബസിലെ യാത്രക്കാര്‍ ശനിയാഴ്ച തന്നെ പോലീസിനെ അറിയിച്ചിരുന്നു. എങ്കിലും ഞായറാഴ്ച മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രക്തം വാര്‍ന്നു കിടന്ന അമലിനെ ഓടിക്കൂടിയ നാട്ടുകാരാണ് ആസ്പത്രിയില്‍ എത്തിച്ചത്.
പാവയ്ക്കല്‍ ഗവ. എല്‍.പി. സ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ അമല്‍ വാര്‍ഷിക പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.

മോനി­പ്പള്ളി ദേവീ ക്ഷേത്രോത്സവത്തിന് തുടക്കമായി ദേശതാലപ്പൊലി ഇന്ന്

മോനി­പ്പള്ളി: ദേവീ ക്ഷേത്ര­ത്തിലെ ഉത്സവഘോഷത്തിന് തുടക്കമായി. പരമ്പരാഗതമായ ക്ഷേത്ര കലകളും ആചാരങ്ങളും ഇന്നും നിലനില്‍ക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് മോനിപ്പള്ളി ദേവീ ക്ഷേത്രം.
 
തിങ്കളാഴ്ച രാവിലെ 7.45-ന് ദേവീ ഭാഗ­വത പാരാ­യണം. 7.30-ന് എതൃത്ത പൂജ, 8-ന് പന്തീ­രടി പൂജ, 8.30-ന് ശ്രീബലി എഴു­ന്ന­ള്ള­ത്ത്. 9-ന് കലം­ക­രി­യയ്ക്കല്‍. 9.30-ന് ഓട്ടന്‍ തുള്ളല്‍ - ആതിര പ്രസാദ് 4-ന് ഊരു­വലം എഴു­ന്ന­ള്ളി­പ്പ്. 6-ന് മോനി­പ്പള്ളി കവ­ല­യില്‍ എതി­രേ­ല്പിന് സ്വീക­ര­ണം. താല­പ്പൊലി ഘോഷ­യാ­ത്ര. 7.40-ന് ദുര്‍ഗ്ഗാ പൂജ, വിള­ക്കാ­ചാ­രം. 10-ന് ഗാന­മേ­ള.
 
ചൊവ്വാഴ്ച പുലര്‍ച്ചെ 3-ന് പട­യ­ണി, 4-ന് ഐവര്‍ക­ളി. 8.15-ന് ശ്രീബലി എഴു­ന്ന­ള്ളത്ത്. 9.45-ന് കല്ലി­ടുക്കി കവ­ല­യില്‍ നിന്നും കുംഭ­കു­ട­ഘോ­ഷ­യാ­ത്ര. 10-ന് തന്ത്രി മന­യ­ത്താ­റ്റി­ല്ലത്ത് നാരാ­യ­ണന്‍ നമ്പൂ­തി­രി­യുടെ മുഖ്യ കാര്‍മ്മി­ക­ത്വ­ത്തില്‍ നവകം, പഞ്ച­ഗവ്യം അഭി­ഷേകം. 11.30-ന് കുംഭ­കുട അഭി­ഷേ­കം. 5-ന് മറ്റ­ക്കര ശ്രീരാ­മ­കൃ­ഷ്ണാ­ശ്ര­മ­ത്തിലെ സ്വാമി വിശു­ദ്ധാ­ന­ന്ദ­യുടെ കാര്‍മ്മി­ക­ത്വ­ത്തില്‍ മഹാ­സര്‍വ്വൈ­ശ്വ­ര്യ­പൂ­ജ. 7-ന് തിരു­വാ­തി­ര, 7.30-ന് നോക്കു­വിദ്യാ പാവ­കളി. 8-ന് പള്ളി­സ്രാമ്പി­ലേക്ക് ഭഗ­വ­തി­യുടെ എഴു­ന്ന­ള്ളി­പ്പ്. 8-ന് ആദ്ധ്യാ­ത്മിക പ്രഭാ­ഷ­ണം. 9.30-ന് തല­യാട്ടം കളി. 12-ന് ഗരു­ഡന്‍തൂക്കം. പൂലര്‍ച്ചെ 3-ന് ഒറ്റ­ത്തൂക്കം -ചൂ­ണ്ട­കു­ത്തല്‍ എന്നി­വ­ നടക്കും. ഞായറാഴ്ച സര്‍പ്പ­ക്കാ­വില്‍ ആയില്യം പൂജ, ഓട്ടന്‍ തുള്ളല്‍ കള­രി­പ്പ­യറ്റ് പ്രദര്‍ശനം, പട­യ­ണി ഭക്തി­ഗാ­ന­മേ­ള, നാടന്‍ പാട്ടും ദൃശ്യാ­വി­ഷ്‌കാ­രവും - പൊലി­യാ­ട്ടം എന്നിവ നടന്നു

2013 ഫെബ്രുവരി 24, ഞായറാഴ്‌ച

ബിഷ­പ്പ്കു­ന്ന­ശ്ശേരി ഇന്റര്‍കോളേ­ജി­യറ്റ് ഫുട്‌ബോള്‍

ഉഴ­വൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേ­ജില്‍ ബിഷ­പ്പ്കു­ന്ന­ശ്ശേരി പൗരോ­ഹിത്യ സുവര്‍ണ്ണ ജ്ജൂബിലി സ്മാരക ഓള്‍ കേരളാ ഇന്റര്‍കോളേ­ജി­യറ്റ് ഫുട്‌ബോള്‍ മ­ത്സരം 26 മുതല്‍ 28 വരെ നട­ക്കും. ചൊവ്വാഴ്ച മുന്‍ ദേശീയ ഷൂട്ടിംഗ് കോച്ച് ദ്രോണാ­ചാര്യ പ്രൊഫ. സണ്ണി തോമസ്സ് ഉദ്ഘാ­ടനം ചെയ്യും. വ്യാഴാഴ്ച രാവിലെ 10 മണിക്ക്-ന് കോട്ടയം എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ കേണല്‍ വി.­പി. പോള്‍ . വിജ­യി­കള്‍ക്ക് ട്രോഫി­കള്‍ വിത­രണം ചെയ്യും.
         ആദ്യ­ദിനം രാവിലെ 8 -ന് എസ്.­എച്ച് കോളേജ് തേവര, മാര്‍ത്തോമ്മാ കോളജ് തിരു­വല്ല­യേയും 9-ന് അതി­ഥേ­യ­രായ ഉഴ­വൂര്‍ സെന്റ് സ്റ്റീഫന്‍സ് കേളേജ് എം.­എ. കോളേജ് രാമ­പു­ര­ത്തേയും നേരിടും. 3-ന് യു.­സി. കേളേജ് ആലുവ ബസേ­ലി­യസ് കോളേജ് കോട്ട­യ­ത്തേയും 4-ന്് സെന്റ് പോള്‍സ് കോളേജ് കള­മ­ശ്ശേരി, എസ്.ബി കോളേജ് ചങ്ങ­നാ­ശ്ശേ­രി­യേയും നേ­രി­ടും.­

2012 ഫെബ്രുവരി 9, വ്യാഴാഴ്‌ച

മള്ളി­യൂര്‍ സുവര്‍ണ്ണധ്വജം: ആദ്യ­സ്വര്‍ണ്ണ­സ­മര്‍പ്പണം കാഞ്ചി മഠാ­ധി­പ­തി വക

മള്ളി­യൂര്‍: മള്ളി­യൂര്‍ ധ്വജ നിര്‍മ്മാ­ണ­ത്തി­നുള്ള സ്വര്‍ണ്ണ സമര്‍പ്പ­ണ­ത്തിന് തുട­ക്ക­മാ­യി. ആദ്യ­ ­സമര്‍പ്പണം കാഞ്ചി മഠാ­ധി­പ­തി ജയേന്ദ്ര സര­സ്വതി നിര്‍വ്വ­ഹി­ച്ചു. 22-നാണ് ധ്വജ പ്രതി­ഷ്ഠ.
               മള്ളി­യൂ­രി­ലെ­ത്തിയ മഠാ­ധി­പ­തിയെ മള്ളി­യൂര്‍ പര­മേ­ശ്വ­രന്‍ നമ്പൂ­തിരി ഫല­മൂ­ലാ­ധി­കള്‍ നല്‍കി സ്വീക­രി­ച്ചു. മോന്‍സ് ജോസഫ് എം.എല്‍.­എ. അട­ക്ക­മു­ള്ള­വര്‍ എത്തി­യി­രു­ന്നു. സുവര്‍ണ ധ്വജനിര്‍മ്മാ­ണ­ത്തിന് വഴി­പാട് സമര്‍പ്പണം നട­ത്തുവാന്‍ താല്പ­ര്യ­മു­ള്ള­വര്‍ക്ക് ദേവ­സ്വ­വു­മായി ബന്ധ­പ്പെ­ടാം. ഫോണ്‍: 04829 243455

സുരക്ഷാ ജീവ­ന­ക്കാ­രില്ല: അപായ ഭീതി­യു­മായി ഗോവി­ന്ദ­ചാ­മി­മാ­ര്‍ മര­ണ­ചൂളം മുഴക്കുന്നു

കുറു­പ്പ­ന്തറ: നാടിനെ ഒന്നാകെ ദുഃഖ­ത്തി­ലാഴ്ത്തി വേര്‍പി­രിഞ്ഞ സഹോ­ദരി സൗമ്യ­യുടെ ജീവ­നെ­ടുത്ത ദുര­ന്ത­ത്തിന് ഒരു വര്‍ഷം തിക­ഞ്ഞ­പ്പോ­ഴേക്കും ഉദ്യോ­ഗ­സ്ഥ­ര­ട­ക്ക­മുള്ള സുരക്ഷാ സംവി­ധാ­ന­ങ്ങള്‍ വൈകി ഓടുന്ന വണ്ടി പോലെ­യാ­യി. ഇത് കൃത്യ­മായി അറി­യുന്ന ഗോവി­ന്ദ­ചാ­മി­മാര്‍ അപായ ചൂള­വു­മായി ട്രെയി­നില്‍ വീണ്ടും വില­സലും ആരം­ഭി­ച്ചു.
വ്യാഴാഴ്ച കുറു­പ്പ­ന്ത­റി­യില്‍ ട്രെയി­നിലെ അതി­ക്ര­മ­ത്തിന് സഹ­യാ­ത്ര­ക്കാര്‍ പിടി­കൂടി പോലീ­സിന് കൈമാ­റിയ പൂനെ സ്വദേശി സര്‍ദാര്‍ ദേശ്മുഖിനെ കഴിഞ്ഞ രണ്ട് ദിവ­സ­മായി ഇതേ ട്രെയി­നില്‍ കറ­ങ്ങി­യി­രു­ന്ന­തായി സ്ഥിരം യാത്രി­കര്‍ ഓര്‍മ്മി­ക്കു­ന്നു. പോലീസിന്റെ പരി­ശോ­ധ­ന­യില്‍ പ്രതി­യില്‍ നിന്നും കണ്ടെ­ത്താ­നാ­യത് ഈ മാസം മൂന്നിന് മുംബൈ സി.എ­സ്.­ടി.­യില്‍ നിന്നും എടുത്ത മാല റെയില്‍വേ­സ്റ്റേ­ഷനിലേക്ക് ഉള്ള 17 രൂപ­യുടെ ടിക്കറ്റ് മാത്ര­മാണ് കണ്ടെ­ത്താ­നാ­യ­ത്.
ടിക്ക­റ്റി­ല്ലാതെ കഴിഞ്ഞ ദിവ­സ­ങ്ങ­ളില്‍ ഇതില്‍ സഞ്ച­രിച്ച പ്രതിയെ ടി.ടി.­ആര്‍.­-നോ റെയില്‍വേ പോലീ­സിനോ കണ്ടെ­ത്താന്‍ കഴി­യാ­തി­രു­ന്നത് സുരക്ഷാ വീഴ്ച­ത­ന്നെ­യാ­ണ്. അക്ര­മ­ത്തിന് ഇരാ­യായ വിദ്യാര്‍ത്ഥിനികള്‍ യാത്ര ചെയ്ത വനിതാ കമ്പാര്‍ട്ട്‌മെന്റി­ല­ടക്കം ഒരു വനിതാ യാത്രി­ക­രുടെ കമ്പാര്‍ട്ടു­മെന്റിലും സുരക്ഷാ ജീവ­ന­ക്കാര്‍ ഇല്ലാ­യി­രുന്നു വെന്ന് യാത്ര­ക്കാര്‍ പറ­യു­ന്നു. സഹ­യാ­ത്രി­ക­രുടെ സമ­യോ­ചി­ത­മായ ഇട­പെ­ടല്‍ മാത്ര­മാണ് വിദ്യാര്‍ത്ഥി­നി­ക­ളുടെ ജീവന് തുണ­യാ­യതും പ്രതിയെ കീഴ­ട­ക്കാന്‍ കഴി­ഞ്ഞ­തിനു പിന്നി­ലും.
ട്രെയില്‍ നിര്‍ത്തും വരെ പ്രതി അക്രമം നട­ത്തി­യി­രു­ന്നു.സഹ­യാ­ത്രി­കര്‍ അപായ ചങ്ങല വലി­ച്ച­താണ് ട്രെയിന്‍ നിര്‍ത്താന്‍ ഇട­യാ­ക്കി­യ­ത്. അക്രമം നട­ക്കുന്ന സമയം മറ്റൊരു പാള­ത്തി­ലൂടെ എതിര്‍ വശ­ത്തേക്ക് മറ്റൊരു ട്രെയിന്‍ കടന്നു പോയി­രു­ന്നു. പ്രതി അക്രമം തുടര്‍ന്നി­രു­ന്നെ­ങ്കില്‍ ഭീതി­യി­ലായ വിദ്യാര്‍ത്ഥി­നി­കള്‍ ട്രെയി­നില്‍ നിന്ന് തെറിച്ച് പുറ­ത്തേക്ക് പതി­ക്കു­മാ­യി­രു­ന്നു. ഇത് വന്‍ ദുര­ന്ത­ത്തിന് ഇട­യാ­ക്കു­മാ­യി­രു­ന്നു.
സൗമ്യ­യുടെ കൊല­പാ­ത­ക­ത്തോടെ യാത്ര­ക്കാ­രുടെ പ്രതി­ഷേ­ധ­ങ്ങള്‍ കണ്ടു­ഭ­യന്ന റെയില്‍വേ, വനിതാ കമ്പാര്‍ട്ടു­മെന്റു­ക­ളില്‍ സുരക്ഷാ ഉദ്യോ­ഗ­സ്ഥരെ നിയ­മി­ച്ചി­രു­ന്നു. എന്നാല്‍ സൗമ്യ­യുടെ ഓര്‍മ്മയ്ക്ക് മാസ­ങ്ങള്‍ പിന്നിടും മുമ്പേ സുരക്ഷാ ഉദ്യോ­ഗ­സ്ഥരെ റെയില്‍വേ പിന്‍വ­ലി­ക്കു­കയും ചെയ്തു.

പ്രാണ­ര­ക്ഷാര്‍ത്ഥം അവര്‍ അലറി: സഹ­യാ­ത്രി­ക­രുടെ സമ­യോ­ജി­ത­മായ ഇട­പെ­ടല്‍ രക്ഷ­യായി

കുറുപ്പ­ന്തറ: വനിതാ കമ്പാര്‍ട്ടു­മെന്റില്‍ ഒറ്റയ്ക്ക് യാത്ര­ചെ­യ്യു­ന്ന­തി­നി­ട­യില്‍ കൊല്ല­പ്പെട്ട സൗമ്യ­ എന്ന പെണ്‍കു­ട്ടി­യുടെ നടു­ക്കുന്ന ഓര്‍മ്മ­കള്‍ വിങ്ങ­ലായി മന­സില്‍ സൂക്ഷി­ക്കു­ന്ന ട്രെയിന്‍ യാത്രി­കര്‍ തക്ക സമ­യത്ത് ഉണര്‍ന്ന് പ്രവര്‍ത്തി­ച്ച­താണ് വ്യാഴാഴ്ച എറ­ണാ­കുളം കോട്ടയം പാസ­ഞ്ച­റില്‍ അതി­ക്ര­മ­ത്തിന് തുനിഞ്ഞ ക്രിമി­ന­ലിനെ പിടു­കൂ­ടു­ന്ന­തിന് കഴി­ഞ്ഞ­ത്.
ഓടി തുട­ങ്ങിയ ട്രെയി­നിന്റെ വനിതാ കമ്പാര്‍ട്ട് മെന്റി­ലേക്ക് മിന്നല്‍ പിണര്‍ പോലെ കുതി­ച്ചെത്തി ഐ.ടി.­ഐ. വിദ്യാര്‍ത്ഥി­നി­കളായ പെണ്‍കു­ട്ടി­കളെ തള്ളി വീഴ്ത്തി അക്ര­മ­ത്തിന് തുനി­യു­മ്പോള്‍ പ്രാണന്‍ രക്ഷ­പെ­ടു­ത്താ­നായി അലറി വിളി­ക്കാന്‍ മാത്രമെ സഹ­പാ­ഠി­ക­ളായ പെണ്‍കു­ട്ടി­കള്‍ക്ക് ആയൊ­ള്ളു. അക്ര­മി­യുടെ കായിക ബല­ത്തില്‍ ട്രേയിന് ഉള്ളില്‍ വീണ പെണ്‍കു­ട്ടി­ക­ളുടെ ജീവന്‍ രക്ഷി­ക്കാ­നു­ള്ള നില­വി­ളി­ക­ളാണ് സഹ­യാ­ത്രി­ക­രായ സ്ത്രീക­ളുടെ പെട്ടെ­ന്നുള്ള ഇട­പെ­ട­ലില്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് അക്ര­മിയെ പിടി­കൂ­ടു­ന്ന­തിനും ഇട­യാ­ക്കി­യ­ത്. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷ­നില്‍ നിന്നും കൂട്ടു­കാ­രി­ക­ളായ അഞ്ച് പേര്‍ക്ക് ഒപ്പ­മാണ് ഏറ്റു­മാ­നൂര്‍ ഐ.ടി.­ഐ. യിലെ കമ്പ്യൂ­ട്ടര്‍ ഓപ്പ­റേ­റ്റിംഗ് വിദ്യാര്‍ത്ഥി­യായ ജിഷാ എം. ജോസ് ട്രെയി­നില്‍ കയ­റി­യ­ത്.
ട്രെയി­നിലെ തിര­ക്കു­മൂലം നില്‍ക്കുക­യാ­യി­രുന്നു അക്ര­മ­ത്തി­ന് ഇര­യായ പെണ്‍കു­ട്ടി­കള്‍. യാത്ര ആരം­ഭിച്ച് മിനി­റ്റു­കള്‍ക്കകം കുറു­പ്പ­ന്തറ റെയില്‍വേ സ്റ്റേഷ­നില്‍ ക്രോസിം­ഗി­നായി ട്രെയിന്‍ നിര്‍ത്തി­യിട്ട ശേഷം പുറ­പ്പെ­ട്ട­പ്പോ­ഴാ­യി­രുന്നു അക്രമി സര്‍ദാ­നന്ദ് ദേശ്മു­ഖിന്റെ വനിതാ കമ്പാര്‍ട്ട് മെന്റി­ലേ­ക്കുള്ള വര­വ്. അക്ര­മി­യുടെ പൊടു­ന്ന­നെയുള്ള അക്ര­മ­ത്തില്‍ പത­റിയ പെണ്‍കു­ട്ടി­കള്‍ ചെറുത്തു നില്‍പ്പി­നു­പോലും ശേഷി­യി­ല്ലാതെ ട്രെയി­നിന് ഉള്ളില്‍ വീഴു­ക­യാ­യി­രു­ന്നു. ട്രെയി­നിന്റെ ബാത്ത് റൂമിന് കമ്പാര്‍ട്ടു­മെന്റി­ലേ­ക്കു­മുള്ള ഇട­നാ­ഴി­യി­ലാ­യി­രുന്നു സംഭവം അര­ങ്ങേ­റി­യ­ത്. അക്ര­മി­യുടെ തള്ള­ലില്‍ മറു­വാ­തി­ലില്‍ കൂടി പെണ്‍കു­ട്ടി­കള്‍ ആരെ­ങ്കിലും പുറ­ത്തേക്ക് തെറിച്ചു പോയി­രു­ന്നു­വെ­ങ്കില്‍ ജീവ­ഹാനി സംഭ­വി­ക്കുന്ന വന്‍ ദുര­ന്ത­ത്തിന് ഇട­യാ­കു­മാ­യി­രു­ന്നു.
തൊട്ട­ടുത്ത പാള­ത്തില്‍കൂടി തന്നെ എതിര്‍ദി­ശ­യി­ലേക്ക് മറ്റൊരു ട്രയിന്‍ കടന്നു പോവു­ക­യാ­യി­രു­ന്നു. പെണ്‍കു­ട്ടി­ക­ളില്‍ ആരെ­ങ്കിലും അക്ര­മി­യുടെ തള്ള­ലില്‍ പുറ­ത്തേക്ക് തെറിച്ചു പോയി­രു­ന്നു­വെ­ങ്കില്‍ തൊട്ട­ടുത്ത് കൂടി കടന്നു പോയി­ക്കൊ­ണ്ടി­രുന്ന ട്രെയിന് ഇട­യില്‍ പെടു­മാ­യി­രു­ന്നുവെന്ന് ഭീതി­യോടെ മാത്രമെ സഹ­യാ­ത്രി­കര്‍ ഓര്‍മ്മി­ക്കു­ന്നൊ­ള്ളു.
അപ­ക­ട­ത്തിന്റെ ഭീതിയും ട്രെയി­നിലെ വീഴ്ച­യില്‍ ഉണ്ടായ വേദ­നയും ഒരു പോലെ വിഷ­മി­പ്പിച്ച പെണ്‍കു­ട്ടി­കളെ ആസ്പ­ത്രി­യി­ലെ­ത്തി­ച്ചത് പോലീസ് ജീപ്പി­ലാ­ണ്.

സൗമ്യ­യുടെ നടു­ക്കുന്ന ഓര്‍മ്മ­യില്‍ കുറു­പ്പ­ന്തറ: നിമി­ഷ­ങ്ങള്‍ക്കകം ഓടി­ക്കൂ­ട­യത് ആയി­ര­ങ്ങള്‍

കുറുപ്പ­ന്തറ: സൗമ്യ­യുടെ നടു­ക്കുന്ന ഓര്‍മ്മ­ക­ളാണ് വ്യാഴാഴ്ച രാവിലെ കുറു­പ്പ­ന്ത­റയ്ക്ക് നല്‍കി­യ­ത്. വാര്‍ത്ത പുറം ലോക­ത്തേക്ക് പര­ന്ന­തോടെ മിനി­റ്റു­കള്‍ക്ക് അകം കുറു­പ്പ­ന്ത­റ­യി­ലേക്ക് നാട് ഓടി­ക്കൂ­ടി.
സഹ­യാ­ത്രി­കര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിന്നത് തിര­ച്ച­റി­ഞ്ഞ­തോടെ അപ­കടം മണത്ത സര്‍ദാ­ന­ന്ദ് ട്രെയി­നില്‍ നിന്നും പുറ­ത്തേക്ക് ചാടി രക്ഷ­പെ­ടാന്‍ ശ്രമി­ച്ചു. യാത്ര­ക്കാര്‍ ഓടിച്ചു കൊണ്ടു­വ­രുന്ന അന്യ സംസ്ഥാ­ന­ക്കാ­ര­നെ­യാണ് ആദ്യം നാട്ടു­കാര്‍ കാണു­ന്ന­ത്. കാര്യം പോലും അറിയും മുമ്പോ ഗോവിന്ദ ചാമിയെന്ന കുറ്റ­വാ­ളി­യുടെ രൂപ­മാണ് മന­സി­ലേക്ക് ഓടി­വ­ന്ന­തെന്ന് അപ­കട സമയം കുറു­പ്പ­ന്ത­റ­യി­ലു­ണ്ടാ­യി­രുന്ന നാട്ടു­കാര്‍ പറ­യു­ന്നു. ഇതോടെ പ്രതിയെ പിടി­കൂ­ടാന്‍ നാട്ടു­കാരും യാത്ര­ക്കാരെ സഹാ­യി­ച്ചു.
രോഷാ­കു­ല­രായ നാട്ടു­കാരെ നീയ­ന്ത്രി­ക്കാന്‍ സംഭ­വ­സ്ഥ­ല­ത്തേക്ക് ആദ്യം എത്തിയ സാമൂഹ്യ പ്രവര്‍ത്ത­കര്‍ക്കോ പിന്നീടു വന്ന പോലീ­സിനോ കഴി­ഞ്ഞി­ല്ല. വളരെ പാടു­പെ­ട്ടാണ് പ്രതിയെ പോലീസ് കസ്റ്റ­ഡി­യി­ലെ­ടുത്ത് വാഹ­ന­ത്തില്‍ കയ­റ്റി­യ­ത്.
പോലീ­സിന് മുന്നില്‍ ഭാഷ വില്ല­നായി: പരാ­തി­ക്കാ­രന്‍ പരി­ഭാ­ഷ­കനും
കുറു­പ്പ­ന്തറ: വനിതാ കമ്പാര്‍ട്ടു­മെന്റില്‍ അതി­ക്ര­മിച്ചു കടന്ന് യാത്ര­ക്കാ­രായ ഐ.ടി.­ഐ. വിദ്യാര്‍ത്ഥി­കളെ അക്ര­മിച്ച പൂനൈ സ്വദേ­ശിയെ ചോദ്യം ചെയ്യു­ന്ന­തിന് പോലീ­സിന് മുന്നില്‍ വില്ല­നാ­യത് ഭാഷ. ഒടു­വില്‍ സ്‌റ്റേഷ­നില്‍ പരാ­തി­യു­മായി എത്തിയ ഡല്‍ഹി ആഭ്യ­ന്ത­ര­മ­ന്ത്രാ­ല­യ­ത്തിലെ ഉദ്യോ­ഗ­സ്ഥ­നായ മല­യാ­ളി­യാണ് സഹാ­യി­യായി മാറി­യ­ത്.
കടു­ത്തു­രുത്തു കൊടി­കുത്തി സ്വദേശി ദിനുവാണ് പരാ­തി­യു­മായി സ്റ്റേഷ­നി­ലെ­ത്തി­യ­ത്. പോലീ­സിന്റെ ചോദ്യ­ത്തി­നെല്ലാം പ്രതി­ സര്‍ദാ­നന്ദ് ദേശ്മു­ഖിന്റെ മറു­പടി ഹിന്ദി­യും മറാ­ത്തിയും കലര്‍ന്ന ഭാഷ­യി­ലാ­യി­രുന്നു. ഇംഗ്ലീഷ് അട­ക്ക­മുള്ള ഭാഷ­കള്‍ പോലീസ് പരീ­ക്ഷിച്ച് നോക്കി­യെ­ങ്കിലും ഫല­മു­ണ്ടാ­യി­ല്ല. പോലീസ് ചിന്താ കുഴ­പ്പ­ത്തി­ലായ സമ­യ­ത്താ­യി­രുന്നു ദിനു­വിന്റെ വര­വ്. ദിനു ഡല്‍ഹി ആഭ്യ­ന്തര മന്ത്രാ­ല­യ­ത്തിലെ ഉദ്യോ­ഗ­സ്ഥാ­നാ­ണെന്ന് അറി­ഞ്ഞ­തോടെ പോലീസ് തന്നെ ദിനു­വിന്റെ സഹായം തേടു­ക­യാ­യി­രു­ന്നു.

വനിതാ കമ്പാര്‍ട്ടു­മെന്റില്‍ അതി­ക്ര­മിച്ചു കയറി ഐ.ടി.­ഐ വിദ്യാര്‍ത്ഥി­നി­കളെ അക്ര­മിച്ച പൂനെ സ്വദേ­ശി­യായ യാത്ര­ക്കാ­രനെ സഹ­യാ­ത്രി­കര്‍ ചേര്‍ന്ന് കീഴ്‌പെ­ടുത്തി പോലീ­സിന് കൈമാ­റി.

കുറുപ്പ­ന്തറ: വനിതാ കമ്പാര്‍ട്ടു­മെന്റില്‍ അതി­ക്ര­മിച്ചു കയറി ഐ.ടി.­ഐ വിദ്യാര്‍ത്ഥി­നി­കളെ അക്ര­മിച്ച പൂനെ സ്വദേ­ശി­യായ യാത്ര­ക്കാ­രനെ സഹ­യാ­ത്രി­കര്‍ ചേര്‍ന്ന് കീഴ്‌പെ­ടുത്തി പോലീ­സിന് കൈമാ­റി. സുരക്ഷാ ഉദ്യോ­ഗ­സ്ഥന്‍ ഇല്ലാ­തി­രുന്ന വനിതാ കമ്പാര്‍ട്ട് മെന്റിലെ അക്ര­മ­ത്തിന് ഇര­യായ പെണ്‍കു­ട്ടി­കള്‍ക്ക് രക്ഷ­ക­രാ­യത് സഹ­യാ­ത്രി­ക­രായ വനി­ത­കള്‍ തന്നെ­യാ­ണ്. പെണ്‍കു­ട്ടി­കളെ അപ­മാ­നി­ക്കല്‍, കവര്‍ച്ചാ ശ്രമം തുട­ങ്ങിയ കുറ്റ­ങ്ങള്‍ ചുമ­ത്തി­യാണ് മഹാ­രാഷ്ട്ര പൂനെ സ്വദേശി ശേഖര്‍ റോഡ് നാലാം നമ്പര്‍ വീട്ടില്‍ സര്‍ദാ­നന്ദ് ദേശ്മുഖ് (50)-നെ കടു­ത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്ത­ത്.
വ്യാഴാഴ്ച രാവിലെ 9-ന് കുറു­പ്പ­ന്തറ റെയില്‍വേ സ്റ്റേഷ­നിലാണ് സൗമ്യ വധ­ക്കേ­സിനെ അനു­സ്മ­രി­പ്പിക്കും വിധം വനിതാ കമ്പാര്‍ട്ട്‌മെന്റിലെ യാത്ര­ക്കാരെ മുഴു­വന്‍ ഭീതി­യി­ലാ­ഴ്ത്തിയ ആക്ര­മണം അര­ങ്ങേ­റി­യ­ത്. എറ­ണാ­കുളം -കോ­ട്ടയം പാസ­ഞ്ചര്‍ ട്രയിന്‍ കുറു­പ്പ­ന്തറ സ്റ്റോപ്പില്‍ നിന്ന് നീങ്ങിയ സമ­യ­മാണ് സര്‍ദാ­നന്ദ് വനിതാ കമ്പാര്‍ട്ട്‌മെന്റി­ലേക്ക് അക്ര­മിച്ചു കട­ക്കു­ന്ന­ത്. ഏറ്റു­മാ­നൂര്‍ ഐ.ടി.­ഐ­-­യിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി­നി­കള്‍ക്കു നേരെ­യാ­യി­രുന്നു അതി­ക്ര­മം. ആപ്പാഞ്ചിറ വൈക്കം റോഡ് സ്റ്റേഷ­നില്‍ നിന്നാണ് വിദ്യാര്‍ത്ഥി­നി­കള്‍ യാത്ര ആരം­ഭി­ച്ച­ത്. കുറു­പ്പ­ന്തറ റെയില്‍വേ സ്റ്റേഷ­നില്‍ ക്രോസി­ങ്ങി­നായി ഇട്ടി­രുന്ന പാസ­ഞ്ചര്‍ ട്രെയിന്‍ യാത്ര പുന­രാ­രം­ഭിച്ച ഉട­നാ­യി­രുന്നു സംഭ­വം. മറ്റൊരു കമ്പാര്‍ട്ടു­മെന്റില്‍ നിന്നും ഇറങ്ങി ഓടി­ക്ക­യ­റു­ക­യാ­യി­രുന്നു ലേഡീസ് കമ്പാര്‍ട്ടു­മെന്റി­ലേക്ക്. സര്‍ദാ­ന്ദിന്റെ അക്ര­മ­ത്തി­നി­ട­യില്‍ രണ്ട് വിദ്യാ­ര്‍ത്ഥിനി­കള്‍ ട്രെയി­നി­നു­ള്ളി­ലേക്ക് മറിഞ്ഞു വീണു. അക്ര­മ­ത്തിന്റെ ഭീതി­യില്‍ മോഹാ­ല­സ്യ­പ്പെ­ട്ടു­വീണ പൂഴി­ക്കോല്‍ മഠ­ത്തില്‍ നിഷാ എം. ജോസിനെ മുട്ടു­ചി­റ­യി­ലുള്ള സ്വകാര്യ ആസ്പ­ത്രി­യില്‍ പ്രവേ­ശി­പ്പി­ച്ചു. വിദ്യാര്‍ത്ഥി­ക­ളായ സോയാ­മോള്‍, എ. അനു, നന്ദിതാ എം.എം., ജ്യോതി രാജു എന്നി­വരും സ്വകാര്യ ആസ്പ­ത്രി­യില്‍ ചികിത്സ തേടി. അക്ര­മ­ത്തില്‍ ഭയ­ച­കി­ത­രായി വിദ്യാര്‍ത്ഥി­നി­കള്‍ അലറികര­ഞ്ഞ­തി­നെ­ തു­ടര്‍ന്ന് സഹ­യാ­ത്രി­കര്‍ അപാ­യ­ച­ങ്ങല വലിച്ച് ഓടി തുട­ങ്ങിയ ട്രെയിന്‍ നിര്‍ത്തു­ക­യാ­യി­രു­ന്നു. ഇറങ്ങി ഓടിയ അക്ര­മിയെ സമീപ കമ്പാര്‍ട്ടു­മെന്റു­ക­ളില്‍ നിന്നെ­ത്തിയ യാത്ര­ക്കാര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ തട­ഞ്ഞു­വ­യ്ക്കു­ക­യാ­യി­രു­ന്നു. വിവ­ര­മ­റി­ഞ്ഞെ­ത്തിയ കടു­ത്തു­രുത്തി എസ്.ഐ എ.കെ. ജിന­ച­ന്ദ്രന്റെ നേതൃ­ത്വ­ത്തി­ലുള്ള പോലീസ് പ്രതിയെ കസ്റ്റ­ഡി­യി­ലെ­ടു­ത്തു. ഡി.വൈ.­എ­സ്.­പി. എന്‍. രമേ­ശ്കു­മാര്‍, സി.ഐ. വി. രാജീവ് എന്നി­വര്‍ ചേര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തു.
ഏതാനും ദിവസമായി കമ്പാര്‍ട്ടു­മെന്റു­ക­ളില്‍ അലഞ്ഞു തിരി­യാ­റുള്ള സര്‍ദാ­നന്ദ് ഇരി­പ്പി­ട­ങ്ങളും പരി­സ­രവും വൃത്തി­യാക്കി നല്‍കി യാത്ര­ക്കാ­രില്‍ നിന്നും പണം വാങ്ങാ­റു­ണ്ടെന്നും സ്ഥിരം യാത്ര­ക്കാര്‍ പോലീ­സിനെ അറി­യി­ച്ചു. വൈക്കം കോട­തി­യില്‍ ഹാജ­രാ­ക്കിയ പ്രതിയെ 14 ദിവ­സത്തെ റിമാന്‍ഡി­ല­യ­ച്ചു. സര്‍ദാ­ന­ന്ദ് നല്‍കിയ വിലാസം മറ്റ് ബന്ധ­ങ്ങള്‍ തുട­ങ്ങി­യവ പോലീസ് അന്വേ­ഷിച്ച് വരി­ക­യാ­ണ്.

2012 ഫെബ്രുവരി 5, ഞായറാഴ്‌ച

കടന്നല്‍ കൂട് നശിപ്പിച്ചു

കുര്യനാട്: എം.സി. റോഡരുകിലെ പാഴ്മരത്തില്‍ കിടന്ന കടന്നല്‍ കൂട് അഗ്നി ശമനസേനയെത്തി നശിപ്പിച്ചു. കുര്യനാട് പാവയ്ക്കല്‍ പാലത്തിനു സമീപത്തെ പാഴ്മരത്തിലായിരുന്നു കടന്നല്‍ കൂട്ടം കൂടുകൂട്ടിയിരുന്നത്. ഉയരം കുറഞ്ഞ സ്ഥലത്തായിരുന്നു കൂട്. വൈകിട്ട് 6.30 ഓടെയാണ് കടുത്തുരുത്തിയില്‍ നിന്നെത്തിയ സംഘം കൂട് തീവച്ച് നശിപ്പിച്ചത്.

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

തൊഴില്‍ സ്തംഭനം അവസാനിപ്പിക്കണം

കുറവിലങ്ങാട്: റവന്യു - പഞ്ചായത്ത് അധികൃതരുടെ നിലപാട് മൂലം നിര്‍മ്മാണ തൊഴില്‍ മേഖലയില്‍ ഉണ്ടായിരിക്കുന്ന സ്തംഭനം അവസാനിപ്പിക്കണമെന്ന് നിര്‍മ്മാണതൊഴിലാളി യൂണിയന്‍ കടുത്തുരുത്തി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കെ.പി. സനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

കുരുന്ന് മനസുകളുടെ കാരുണ്യം വഴികാട്ടിയായി: ജോസിന്റെ വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചു

നസ്രത്തുഹില്‍: കുരുന്നുമനസുകളുടെ കാരുണ്യം മാതാപിതാകക്കള്‍ക്കും സമൂഹത്തിനും മാതൃകയായപ്പോള്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടത് ടാപ്പിംഗ് തൊഴിലാളിയായ ജോസിന്റെ സുരക്ഷിത ഭവനമെന്ന സ്വപ്നമാണ്. നസ്രത്തുഹില്‍ ഡി.പോള്‍ പബ്ലിക്ക് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന മിഠായി പണത്തില്‍ നിന്നും സ്വരൂപിച്ച തുകയുപയോഗിച്ചാണ് ജോസിന്റെ വീട് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.
            നസ്രത്തുഹില്‍ വാഴക്കാലയില്‍ ജോസിന്റെ വീടും സ്‌ക്കൂളും തമ്മില്‍ വലിയ അകലമില്ല. ജോസിന്റെ ദയനീയ സ്ഥിതി അറിയാവുന്ന ചില കുട്ടികള്‍ തന്നെയാണ് പ്രിന്‍സിപ്പാള്‍ ഫാ. തോമസ് തെക്കേമുറിയുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. കുട്ടികള്‍ ഇങ്ങനെ സംഭരിക്കുന്ന പണം ചാരിറ്റബിള്‍ സംഘടനകള്‍ക്ക് നല്‍കാറാണ് പതിവ്. എന്നാല്‍ ഇത്തവണ നാല്പതിനായിരത്തോളം രൂപാ സംഭരിച്ചത് ജോസിന് വീട് നിര്‍മ്മിക്കുന്നതിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടികള്‍കൊപ്പം വൈകാതെ പി.ടി.എ.യും പങ്ക് ചേര്‍ന്നു. ചില സുമനുസുകളുടെ സഹായ ഹസ്തം കൂടിയായപ്പോള്‍ വീടിനുള്ള തുക അഞ്ച് ലക്ഷത്തിലെത്തി.
       2 കിടപ്പുമുറിയും ഹാളും അടുക്കളയും കക്കൂസും അടങ്ങുന്ന 572 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്നതാണ് വീട്. ജോസിന് സ്വന്തമായുണ്ടായിരുന്ന 9 സെന്റ് സ്ഥലത്താണ് വീട് നിര്‍മ്മിച്ചത്. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും ഗവ സക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയും അടങ്ങുന്നതാണ് ജോസിന്റെ കുടുംബം.
      വീടിന്റെ മേല്‍ക്കൂര വാര്‍ക്ക വെള്ളിയാഴ്ചയായിരുന്നു. സ്‌ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും വാര്‍ക്കയ്ക്ക് എത്തിയിരുന്നു. മാനേജര്‍ ഫാ. ജോസ് കളപ്പുര, ബര്‍സാര്‍ ഫാ. ജോസഫ് വലിയകാലായില്‍, പി.ടി.എ. പ്രസിഡണ്ട് എം.പി. ചാക്കോ എന്നിവരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Back to TOP