Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 മാർച്ച് 6, ബുധനാഴ്‌ച

കോഴാ സയന്‍സ് സിറ്റി: നാട് പ്രതീ­ക്ഷ­യില്‍


 
കോഴാ­യിലെ നൂറ് ഏക്ക­റില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ കൃഷി­ത്തോട്ടം
കോഴാ: ജില്ലാ കൃഷിത്തോട്ടം പ്രവര്‍ത്തി­ക്കുന്ന നൂറ് ഏക്കര്‍ ഭൂമി­യില്‍ നിന്ന് 20 ഏക്കര്‍ ഭൂമി സയന്‍സിറ്റിയ്ക്ക് നല്‍കാന്‍ പോകു­ന്ന­തിനെ വളരെ പ്രതീ­ക്ഷ­യോ­ടെ­യാ­ണ് നാട് കാണു­ന്ന­ത്. ബുധ­നാഴ്ച ചേര്‍ന്ന മന്ത്രി­സഭാ യോഗ­ത്തി­ലാണ് കൃഷി വകുപ്പ് മന്ത്രി ഇതി­നാ­വ­ശ്യ­മായ നട­പടി സ്വീക­രി­ച്ച­ത്.
        കേന്ദ്ര സാംസ്‌കാ­രിക മന്ത്രാ­ല­യ­ത്തിന്റെ കീഴി­ലുള്ള നാഷ­നല്‍ കൗണ്‍സില്‍ ഫോര്‍ സയന്‍സ് മ്യൂസി­യ­ത്തിന്റെ നേതൃ­ത്വ­ത്തി­ലാണ് രാജ്യത്തെ നാലാ­മത്തെ സയന്‍സ് സിറ്റി കുറ­വി­ല­ങ്ങാട് സ്ഥാപി­ക്കു­ക. ദക്ഷി­ണേ­ന്ത്യ­യിലെ ആദ്യത്തെ സയന്‍സ് സിറ്റി ആകും ഇത്. ശാസ്ത്ര, സാങ്കേ­തിക, വിജ്ഞാന, ഗവേ­ഷണ വിനോദ സൗക­ര്യ­ങ്ങള്‍ ഒന്നി­ക്കു­ന്ന­താണ് സയന്‍സ് സിറ്റി. രണ്ട് ഘട്ട­മാ­യാവും ജില്ല­യില്‍ സയന്‍സ് സിറ്റി പൂര്‍ത്തി­യാ­വു­ക. ആദ്യ­ഘ­ട്ട­ത്തില്‍ സയന്‍സ് സെന്റര്‍ ആരം­ഭി­ക്കും.
         ആധു­നിക ശാസ്ത്ര­ത്തിന്റെ വളര്‍ച്ചയും വികാ­സവും വിശ­ദ­മാ­ക്കുന്ന ബയോ­ടെ­ക്‌നോ­ളജി ഗ്യാല­റി, പോപ്പു­ലര്‍ സയന്‍സ് ഗ്യാല­റി, നാനോ ടെക്‌നോ­ളജി ഗ്യാല­റി എന്നിവ സയന്‍സി­റ്റി­യുടെ ഭാഗ­മാ­കും. ഗ്രാഫിക്‌സ്, ആനി­മേ­ഷന്‍ എന്നിവ ഉള്‍പ്പെ­ടെ­യുള്ള മള്‍ട്ടി­മീ­ഡിയ അവ­ത­ര­ണ­ങ്ങ­ളാവും ഗ്യാല­റി­കള്‍. നൂറി­ല­ധികം അടി­സ്ഥാന ശാസ്ത്ര­ത­ത്വ­ങ്ങള്‍ പരി­ച­യ­പ്പെ­ടു­ത്തു­ന്ന­വ­യാകും ഇവ. ആകാ­ശ­കാ­ഴ്ച­കള്‍ക്കായി വാന­നി­രീ­ക്ഷണ കേന്ദ്രവും ആദ്യ­ ഘ­ട്ട­ത്തി­ലു­ണ്ടാകും.
           അസ്‌ടോ­ണമി ആന്‍ഡ് എയ്‌റോസ്‌പേസ്, റോബോ­ട്ടി­ക്‌സ്, പരി­സ്ഥി­തി, ഓഷ്യാ­നോ­ഗ്രാ­ഫിസ ബയോ­പ്രോ­ഡക്റ്റ്‌സ് ആന്‍ഡ് റബ്ബര്‍ തുടങ്ങി എട്ട് തീമാ­റ്റിക് ഗ്യാല­റി­ക­ളോ­ടെ­യാവും രണ്ടാം ഘട്ടം പൂര്‍ത്തി­യാ­വു­ക. വാട്ടര്‍ തീം സയന്‍സ് പാര്‍ക്ക്. ത്രീഡി തിയേ­റ്റര്‍, സിമു­ലേ­റ്റ­റു­കള്‍, വൈമാക്‌സ് സൗക­ര്യ­ങ്ങള്‍ എന്നി­വയും പദ്ധ­തി­യുടെ ഭാഗ­മാ­ണ്. ലൈബ്ര­റി, ഫാം റേഡി­യോ, അമ­ച്വര്‍ റേഡിയോ തുട­ങ്ങി­യ­വയും ഉള്‍പ്പെ­ടു­ന്നു. നൂറ് കോടി രൂപ മുതല്‍മു­ട­ക്കുള്ള പദ്ധ­തി­യില്‍ ഉപ­ഗ്രഹ സഹാ­യ­ത്തോടു കൂടി നട­ത്തുന്ന ഹൈടെക് ക്ലാസു­കള്‍, സഞ്ച­രി­ക്കുന്ന ശാസ്ത്ര­പ്ര­ദര്‍ശന യൂണി­റ്റു­കള്‍, ഹൈടെക് സെമി­നാര്‍ ഹാളു­കള്‍ എന്നി­വയും പെടും.
       ജല­ന്തര്‍, കൊല്‍ക്ക­ത്ത, അഹ­മ്മ­ദാ­ബാദ് എന്നി­വി­ട­ങ്ങ­ളി­ലാണ് നില­വില്‍ സയന്‍സ് സിറ്റി­കള്‍ പ്രവര്‍ത്തി­ക്കു­ന്ന­ത്. ജോസ് കെ. മാണി എം.പി.­യുടെ ശ്രമ­ഫ­ല­മാ­യാണ് സയന്‍സ് സിറ്റി കോട്ട­യ­ത്തിന് ലഭി­ക്കു­ന്ന­ത്.
          കേര­ള­ത്തിന്റെ വിദ്യാ­ഭ്യാസ മേഖ­ല­യില്‍ നാഴി­ക­ക്ക­ല്ലാ­വുന്ന സയന്‍സ് സിറ്റി ദക്ഷി­ണേ­ന്ത്യന്‍ വിദ്യാര്‍ത്ഥി­ക­ളു­ടെയും അദ്ധ്യാ­പ­ക­രു­ടെയും, ഗവേ­ഷ­ക­രു­ടെയും പ്രധാന സന്ദര്‍ശന കേന്ദ്ര­മായി മാറും. ഒരു വര്‍ഷം ചുരു­ങ്ങി­യത് 20 ലക്ഷം സന്ദര്‍ശ­ക­രെ­ങ്കിലും ഇവിടെ എത്തു­മെ­ന്നാണ് കണ­ക്കാ­ക്ക­പ്പെ­ടു­ന്ന­ത്. പദ്ധതി പൂര്‍ത്തി­യാ­കു­ന്ന­തോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ശാസ്ത്രാധിഷ്ഠിതവും വിനോ­ദവും ഒന്നി­ക്കുന്ന ഏറ്റവും വലിയ എഡ്യു­ക്കേ­ഷന്‍ ഹബ്ബായി കോട്ടയം മാറു­മെന്ന് എം.പി. പറ­യു­ന്നു.
             കഴിഞ്ഞ കാല­ങ്ങ­ളില്‍ ജില്ലാ കൃഷി­ത്തോ­ട്ട­ത്തില്‍ കാര്‍ഷിക സര്‍വ്വ­ക­ലാ­ശാല അടക്കം നിര­വധി പദ്ധ­തി­കള്‍ ചര്‍ച്ച ചെയ്യ­പ്പെ­ടു­കയും പ്രഖ്യ­പി­ക്കു­കയും ചെയ്തി­രു­ന്നു. എന്നാല്‍ അവ­യെല്ലാം പാഴ്‌വാ­ക്കു­ക­ളായി മാറു­ക­യാ­യി­രു­ന്നു. കൃഷി ഭൂമി വിട്ടു­കി­ട്ടുക എന്ന­താ­യി­രുന്നു പല പദ്ധ­തി­കളും നട­പ്പി­ലാ­കാതെ പോയ­തിന്റെ പിന്നിലെ പ്രധാന കാര­ണം. 20 ഏക്കര്‍ ഭൂമി വിട്ടു നല്‍കാന്‍ മന്ത്രി സഭ ബുധ­നാഴ്ച തീരു­മാനം എടു­ത്ത­തോടെ കോഴ­യുടെ പഴയ കാല പ്രതാപ ചരിത്രം പുതു­ക്കി എഴു­തു­മെന്ന പ്രതീ­ക്ഷ­യി­ലാണ് നാട്.
               ജില്ലയില്‍ അനുയോജ്യമായ സൗകര്യങ്ങളോടെ ഇത്രയും സര്‍ക്കാര്‍ ഭൂമി ഒന്നിച്ചു ലഭിക്കാനുള്ളത് കോഴായിലാണ്. എം.സി. റോഡിന് ഇരുവശത്തുമായിട്ടാണ് നൂറ് ഏക്കര്‍ സ്ഥലം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിലെ സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡുമായി ബന്ധപ്പെടുന്നതിന് കോഴായ്ക്ക് ഏറെ സൗകര്യമാകും. നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളം നിര്‍മ്മാണത്തിലിരിക്കുന്ന സ്മാര്‍ട് സിറ്റി എന്നിവയുമായി ഏറെ ഗതാഗത സൗകര്യവും കോഴായക്ക് അവകാശപ്പെടാനാകും. ജില്ലാ കൃഷിത്തോട്ടത്തിനരികില്‍ വരെ മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഉപകനാല്‍ എത്തി നില്‍ക്കുന്നത് ജലലഭ്യതയും ഉറപ്പു നല്‍കുന്നു.

ചേലത്തടത്തില്‍ സി.ജെ.വര്‍ക്കി (82 - റിട്ട. ടീച്ചര്‍, സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂള്‍, കുറവിലങ്ങാട്) നിര്യാതനായി.


കളത്തൂര്‍: ചേലത്തടത്തില്‍ സി.ജെ.വര്‍ക്കി (82 - റിട്ട. ടീച്ചര്‍, സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂള്‍, കുറവിലങ്ങാട്) നിര്യാതനായി. സംസ്‌കാരം ഇന്നു (07/03) 2.30നു കളത്തൂരുള്ള സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ വര്‍ക്കി പാറോലിക്കല്‍ നെടിയാനിയില്‍ കുടുംബാംഗം. മക്കള്‍: സോഫി പാറയ്ക്കല്‍ (സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ മൂന്നിലവ്), ഡോ. ജോഷി വര്‍ഗീസ് (അസോ. പ്രഫ. സെന്റ് ജോസഫ്‌സ് കോളജ്, മൂലമറ്റം), ബെന്നി വര്‍ഗീസ് (സിവില്‍ എന്‍ജിനീയര്‍, ദുബായ്), ജോബി ജോര്‍ജ് (സിസ്റ്റം എന്‍ജിനീയര്‍, അബുദാബി). മരുമക്കള്‍: മാത്യു പാറയ്ക്കല്‍ മൂന്നിലവ് (റിട്ട. മാനേജര്‍ ഇന്ത്യന്‍ ബാങ്ക്, പാലാ), ലൈസമ്മ ജോഷി കൊച്ചുമുറിയില്‍ (കൊഴുവനാല്‍), ഡോ. ഷൈനി ബെന്നി (ദുബായ്), എല്‍സി ജോബി (ഇന്‍ഫോസിസ്, ടെക്‌നോപാര്‍ക്ക്).

പ്രതി­ഷേ­ധിച്ചു


കുറ­വി­ല­ങ്ങാട്: യു.ഡി.­എ­ഫ്. നേതൃ­ത്വ­ത്തില്‍ കുറ­വി­ല­ങ്ങാട് സംഘ­ടി­പ്പി­ക്കുന്ന സര്‍ക്കാര്‍ പരി­പാ­ടി­ക­ളില്‍ കേരളാ കോണ്‍ഗ്രസ് (പി.സി തോമ­സ്) പാര്‍ട്ടിയേയും ഭാര­വാ­ഹികളേയും അവ­ഗ­ണി­ക്കു­ന്ന­തില്‍ പാര്‍ട്ടി മണ്‍ഡലം കമ്മിറ്റി പ്രതി­ഷേ­ധിച്ചു.

പെന്‍ഷന്‍ ഉപ­യോ­ക്താ­ക്കള്‍ ബാങ്ക് അക്കൗണ്ട് നല്‍കണം


വെളി­യന്നൂര്‍: ഗ്രാമ പഞ്ചാ­യ­ത്തില്‍ നിന്നും വിവിധ ക്ഷേമ പെന്‍ഷന്‍ ലഭി­ക്കു­ന്ന­വ­രില്‍ ഇനിയും ദേശ­സാല്‍കൃത ബാങ്ക്, പോസ്റ്റ് ഓഫീ­സ്, ട്രഷറി എന്നി­വി­ട­ങ്ങ­ളില്‍ എവിടെ എങ്കിലും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് എടുത്ത് അക്കൗണ്ട് നമ്പര്‍ 15-നകം പഞ്ചാ­യത്ത് ആഫി­സില്‍ എത്തി­ക്ക­ണം. അക്കൗണ്ട് നമ്പര്‍ നല്‍കാത്ത ഉപ­യോ­ക്താ­ക്കള്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭി­ക്കു­ന്ന­തിന് തടസ്സം നേരി­ടു­മെന്നും കുറ­വി­ല­ങ്ങാ­ട്, വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യത്ത് സെക്ര­ട്ട­റി­മാര്‍ അറി­യി­ച്ചു.

കെട്ടിട നികുതി


വെളി­യന്നൂര്‍: സര്‍ക്കാര്‍ ഉത്ത­രവ് പ്രകാരം പിഴ­പ­ലിശ ഒഴി­വാ­ക്കി­യ­തി­നാല്‍ മാര്‍ച്ച് 15 വരെ ഗ്രാമ പഞ്ചാ­യ­ത്തില്‍ പിഴ­കൂ­ടാതെ കെട്ടിട നികുതി അട­യ്ക്കാ­മെന്ന് വെളി­യ­ന്നൂര്‍, ഉഴ­വൂര്‍, കുറ­വി­ല­ങ്ങാട് ഗ്രാമ പഞ്ചാ­യത്ത് സെക്ര­ട്ടറിമാര്‍ അറി­യി­ച്ചു.

എസ്.എസ്.എല്‍.സി. പരീക്ഷ-വൈകല്യമുള്ളവര്‍ക്ക് സഹായി ആയി

കുറവിലങ്ങാട്: മാര്‍ച്ച് 11-ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ വൈകല്യമുള്ള കുട്ടികള്‍ക്ക് പരീക്ഷ എഴു­താന്‍ സഹായിയെ നിയോ­ഗി­ക്കു­ന്ന­തിന് ഉത്ത­ര­വെ­ത്തി. എന്നാല്‍ ടീച്ച­റുടെ സഹാ­യ­ത്തെ­ക്കു­റിച്ചോ അധിക സമയം നല്‍കു­ന്ന­തിനെകുറിച്ചോ ഇനിയും വ്യക്ത­ത­യാ­യി­ല്ല. ഇതില്‍ വിദ്യാര്‍ത്ഥികള്‍ ക്കുള്ള ആശങ്ക പ്രക­ട­പ്പിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി റി­പ്പോര്‍ട്ട് നല്‍കി­യി­രു­ന്നു.
       വൈകല്യമുള്ള പരീക്ഷാര്‍ത്ഥിക്ക് അവര്‍ പറഞ്ഞു കൊടുക്കുന്ന ഉത്തരം കേട്ടെഴുതാന്‍ 9 ക്ലാസ് വിദ്യാര്‍ത്ഥിയെ നിയോഗിക്കുന്ന­തി­നാണ് സര്‍ക്കാര്‍ അനു­മതി നല്‍കി­യി­രി­ക്കു­ന്ന­ത്. ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വൈകല്യത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ചിലര്‍ക്ക് പരീക്ഷ സമയം അധികം നല്‍കാറുണ്ട്. ഇത്തവണ പരീക്ഷാ സമയം അധികം നല്‍കുന്നതിനെക്കുറിച്ച് ഒന്നും ഉത്തരവ് പറയുന്നില്ല.
             ഇതുവരെയും അദ്ധ്യാപകര്‍ക്ക് പരീക്ഷാ ഡ്യൂട്ടി ഉത്തരവും എത്തിയിട്ടില്ല. ഇനി രണ്ട് പ്രവൃത്തി ദിനം മാത്രമാണ് പരീക്ഷയ്ക്ക് ഉള്ളത്. ഡ്യൂട്ടി ലീവ് ലഭിച്ച ശേഷം വേണം അദ്ധ്യാപകര്‍ക്ക് നിലവിലുള്ള സ്‌ക്കൂളില്‍ നിന്നും റിലീവ് വാങ്ങാന്‍.

“സോള്‍സ്റ്റൈസ്” ആഘോഷിച്ചു

അമനകര: ചാവറ ഇന്റര്‍ നാഷണല്‍ സ്‌ക്കൂളില്‍ സോള്‍സ്റ്റൈസ് ആഘോഷിച്ചു. കുട്ടികള്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ കാഴ്ചവച്ചു.

കുറവി­ല­ങ്ങാട് മഹാദേവക്ഷേത്രത്തില്‍ ശിവ­രാത്രി ഉത്സവം

കുറ­വി­ല­ങ്ങാട്: അയ്യപ്പ സേവാ­സംഘം വക കുറ­വി­ല­ങ്ങാട് മഹാ­ദേവക്ഷേത്രത്തില്‍ ശിവ­രാത്രി ആഘോ­ഷി­ക്കും.
         ശിവരാത്രി ദിനമായ 10-ന് രാവിലെ 7-ന് വിശേഷാല്‍ പൂജകള്‍ ആരംഭിക്കും. 7.30-ന് അഖ­ണ്ഡ­നാ­മ­ജപ പ്രക്ഷി­ണം, വില്വ­പ­ത്രാര്‍ച്ച­ന. 10-ന് ശിവ­പു­രാ­ണ­പാ­രാ­യ­ണം. 5-ന് ശിവ­സ­ഹ­സ്ര­നാ­മ­ജ­പം. 7.30-ന് ഭജ­ന, 11.30-ന് അഷ്ടാ­ഭി­ഷേ­കം.11.45-ന് ശിവരാത്രി പൂജ.

2013 മാർച്ച് 5, ചൊവ്വാഴ്ച

ഗ്രീക്ക് പുരാണ കഥാപാത്രങ്ങള്‍ ഈഡിപ്പസ് -ലൂടെ ദേവമാതയില്‍ അവതരിച്ചു



കുറവിലങ്ങാട് ദേവമാതാ കോളേജില്‍ അരങ്ങേറിയ “കിംഗ് ഈഡിപ്പസ്” നാടകത്തില്‍ നിന്ന്്
കുറവിലങ്ങാട്: ആയിരത്തിലേറെ വരുന്ന കാണികള്‍ക്ക് മുന്നിലേക്ക് ദേവാമാത കോളേജിലെ അദ്ധ്യാപക വിദ്യാര്‍ത്ഥി കൂട്ടായ്മ ഗ്രീക്ക് പുരാണ കഥാ പാത്രങ്ങളെ ഈഡിപ്പസ് രാജാവിന്റെ കഥയിലൂടെ പുനരവതരിപ്പിച്ചു. കോളേ­ജ്. ഇംഗ്ലീഷ് വിഭാഗത്തിന്റെ ഡ്രാമാറ്റിക് ക്ലബ് എഎല്‍എജി അതിന്റെ 15-ാമത് നാടകമായാണ് സോഫോക്ലീസിന്റെ വിശ്വ­വി­ഖ്യാത ക്ലാസിക് ആയ ഈഡി­പ്പ­സ് രാജാ­വിന്റെ കഥ “കിംഗ് ഈഡിപ്പസ്” അര­ങ്ങത്തെത്തിച്ചത്.
             പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അടക്കമുള്ള പ്രമുഖരും വിവിധ സ്‌ക്കൂളുകളിലെ കുട്ടികളും പൊതുജനങ്ങളും അടങ്ങുന്ന കാണികള്‍. സാങ്കേതിക മികവ് പ്രയോജനപ്പെടുത്താനാവും വിധം പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയവും സ്റ്റേജും. നാടകത്തിന്റെ കഥ ഓരോ രംഗങ്ങളായി ഇംഗ്ലീഷിലും മലയാളത്തിലും വിവരിച്ച് ബുക്ക് ലെറ്റ് തന്നെ തയ്യാറാക്കി കാണികള്‍ക്ക് നല്‍കിയിരുന്നു.. ഗ്രീക്ക് പുരണാ കഥപാത്രങ്ങളുടെ മുഖമുദ്രയായ രോഷവും, പകയും എടുത്തുചാട്ടവും പ്രണയചാപല്യങ്ങളും വിഡ്ഢിത്തങ്ങളും, അനുകമ്പയും എല്ലാം നേര്‍ക്കാഴ്ചയായി അവതരിപ്പിച്ച ഈഡിപ്പസ് നാടകം മൂന്ന് മണിക്കൂര്‍ നേരത്തോളം നീണ്ടു നിന്നു.
         വിശ്വ പൈതൃകത്തിലെ അമൂല്യരത്‌നങ്ങളായ ക്ലാസിക്കുകളെ സാധാരണക്കാര്‍ക്ക് പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെ. സോഫാക്ലീസിന്റെ നാടകം തുടങ്ങുന്നിടം വരെയുള്ള തീബന്‍ലജന്റിന്റെ പൂര്‍ഭാഗം കൂടി നാടവല്‍ക്കരിച്ചിരിന്നു.
നാടകത്തിന് ആവശ്യമായ വിപുലമായ സാങ്കേതിക സഹായങ്ങള്‍ ഒരുക്കിയത് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ജയ്‌സണ്‍ ഡേവിഡിന്റെ വിദഗ്ധ മേല്‍നോട്ടത്തിലാണ്.
      അരുണ്‍ രാജ്, പ്രൊഫ. മിനി സെബാസ്റ്റ്യന്‍, ഡോ. എം.എസ്. മൈക്കിള്‍, പ്രൊഫ. സുബിന്‍ വര്‍ഗ്ഗീസ്, മേഘാ എലിസബത്ത് രാജു, ജോസ് ബി. വിവേക്, പ്രൊഫ. ജസ്റ്റിന്‍ ജോസ്, എല്‍ദോസ് രാജന്‍, പ്രൊഫ. എം.ജെ. ജോസഫ്, ഫ്രെഡി ജോര്‍ജ്, ബ്രദര്‍. ജെഫ്രിന്‍ തോമസ്, ടോണി മാത്യു, പ്രൊഫ. ജോബിന്‍ ജോസ്, പ്രൊഫ. പ്രസീത മാത്യു, ലിമിനാ ജോര്‍ജ്, പ്രൊഫ. സിബി കുര്യന്‍, ജിലു ജോസ് ദേവസ്യാ, ടോണി മാത്യു, അലക്‌സ് ജോണ്‍, ജെഫിന്‍ സന്തോഷ്, ബിബിന്‍ ബേബി, നമിത, ബ്രദര്‍ ജോസി ജേക്കബ്ബ്, ജോസ് ബി. വിവേക്, ടെസ് ബി. വിനയ, രഞ്ജിത് രവി, അഖില്‍ ജോസഫ്, എയ്ഞ്ചല്‍ ജോര്‍ജ്, ടോം തലോടി, എം.സി. നന്ദഗോപന്‍, കാര്‍ത്തിക് ഭാസ്‌കര്‍, വി. അശ്വിന്‍, ആല്‍വിന്‍ വര്‍ഗ്ഗീസ്, എ.കെ. ജിസ്‌മോന്‍, എസ്. കെ. ഉണ്ണി, എബി ജോസഫ് സെബാസ്റ്റ്യന്‍, വരുണ്‍ ദാസ് തുടങ്ങിയവര്‍ വിവിധ വേഷങ്ങളില്‍ എത്തി.


വെമ്പള്ളി പുതിയാപറമ്പില്‍ ജോര്‍ജ് ദേവസ്യാ (77) നിര്യാതനായി.

വെമ്പള്ളി: വെമ്പള്ളി പുതിയാപറമ്പില്‍ ജോര്‍ജ് ദേവസ്യാ (കുഞ്ഞുമോന്‍ ചെട്ടിയാത്ത്-77) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (07/03) 2.30-ന് കാളികാവ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: മേരി ജോര്‍ജ് ഐക്കരച്ചിറ പയ്യനാട്ട് കുടുംബാംഗം. മക്കള്‍: സിബി ജോര്‍ജ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തൊടുപുഴ), ഫാ.സജി എസ്ഡിബി (റെക്ടര്‍ കം പ്രിന്‍സിപ്പാള്‍ ഡോണ്‍ ബോസ്‌കോ, യാദഗിരി), സോഫി സുജിത്ത് (സെന്റ് ജോസഫ് പ്രസ് മാന്നാനം), ഫാ.സോജന്‍ ജോര്‍ജ് (ഫോര്‍ട്‌വര്‍ത് രൂപത ടെക്‌സസ്), സോളിന്‍ മഹേഷ് (ന്യൂസിലാന്‍ഡ്). മരുമക്കള്‍: സെലിമ സിബി വാഴപ്പള്ളില്‍ (വെമ്പള്ളി), സുജിത്ത് വല്യവീട്ടില്‍ (കോത നല്ലൂര്‍), മഹേഷ് മാത്യു കണ്ണച്ചേല്‍ (വയല).

കാവുമല സൊബാസ്റ്റ്യന്‍ (65) നിര്യാതനായി. സംസ്‌കാരം നടത്തി.

കടപ്ലാമറ്റം: കാവുമല സൊബാസ്റ്റ്യന്‍ (സുബയ്യ-65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരി. മക്കള്‍: സിന്ദു, ബിന്ദു. മരുമക്കള്‍: ജയിംസ്, ജോണി.

കോഴാ നര­സിം­ഹ­സ്വാമി ക്ഷേത്രോ­ത്സവം കൊടിയേറി

കോഴാ നരസിംഹ സ്വാമി ക്ഷേത്രോത്സവത്തിന് തന്ത്രി നഗ­ര­ക്കാ­ട്ടി­ല്ലത്ത് പ്രകാ­ശന്‍ നമ്പൂ­തി­രി കൊടി­യേ­റ്റുന്നു.
കോഴാ: നരസിംഹ സ്വാമി ക്ഷേത്രോത്സവത്തിന് കൊടി­യേ­റി. തന്ത്രി നഗ­ര­ക്കാ­ട്ടി­ല്ലത്ത് പ്രകാ­ശന്‍ നമ്പൂ­തി­രിയുടെ മുഖ്യ കാര്‍മ്മി­ക­ത്വ­ത്തി­ലാ­യി­രുന്നു കൊടി­യേ­റ്റ്. മേല്‍ശാന്തി ജി.സു­രേഷ് വഴു­താ­യി­ക്കാ­ട്ടില്ലം സഹ­കാര്‍മ്മി­ക­നായി.
കല­ശാ­ഭി­ഷേ­കം, വയ­ലിന്‍ കച്ചേ­രി, ശ്രീഭൂ­ത­ബ­ലി എന്നി­വയും നട­ന്നു. ചൊവ്വാഴ്ച മുതല്‍ ഉത്സവ ദിവസങ്ങളില്‍ രാവിലെ 7-ന് എതൃ­ത്ത­പൂ­ജ, പന്തീ­രടി പൂജ, 8-ന് നവകം പഞ്ചഗവ്യകം അഭിഷേകം, രാത്രി 7.30-ന് ശ്രീഭൂതബലി, 9-ന് വിളക്ക് എന്നിവ നടക്കും. 5,6,7,8 തീയതികളില്‍ രാവിലെ 9-ന് ഉത്സവ ബലി ചടങ്ങുകള്‍ ആരംഭിക്കും. 11.00-ന് ദര്‍ശനം. ചൊവ്വാഴ്ച രാത്രി 7-ന് തിരു­വാ­തിര കളി. ബുധ­നാഴ്ച വൈകിട്ട് 6.45-ന് ചാക്യാര്‍കൂത്ത്, വ്യാഴാഴ്ച വൈകിട്ട് 6.45-ന് കഥാ­പ്ര­സം­ഗം എന്നിവയും ഉണ്ടാ­കും. പള്ളി­വേട്ട ദിന­മായ വെള്ളി­യാഴ്ച വൈകിട്ട് 7-ന് ഭക്തി­ഗാ­ന­മേ­ള, 10-ന് പള്ളി­വേ­ട്ട, 10.30-ന് പഞ്ച­വാദ്യം, വല­ിയ­വി­ളക്ക്, വലി­യ­കാ­ണി­ക്ക.
ശനിയാഴ്ച രാവിലെ 6-ന് തിരു­വോ­ണ­പൂജ ദര്‍ശനം, 9-ന് അമ്പ­ല­പ്പുഴ വിജ­യ­കു­മാര്‍ അവ­ത­രി­പ്പി­ക്കുന്ന സോപാ­ന­സം­ഗീതക്കച്ചേരി. 9.30-ന് കള­ഭാ­ഭി­ഷേകം, 12-ന് മഹാ­പ്ര­സാദഊട്ട്, രാത്രി 8.30-ന് ആറാട്ട് എന്നിവയാണ് പരിപടികള്‍.


കുറ­വി­ല­ങ്ങാട് താലൂക്ക് ആശു­പത്രി വികസനത്തിന് 11 കോടിയുടെ പ്രോജ­ക്ട് -മോന്‍സ് ജോസഫ്



കുറവിലങ്ങാട് സര്‍ക്കാര്‍ ആസ്പത്രിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിക്കുന്നു.
കുറ­വി­ല­ങ്ങാട്: താലൂക്ക് ആസ്പ­ത്രി­യുടെ ഭാവി വിക­സ­ന­ത്തിന് 11 കോടി രൂപ­യുടെ പുതിയ പ്രോജ­ക്ടിന് ആരോഗ്യ­­പൊതു­മ­രാ­മത്ത് വകു­പ്പു­കള്‍ രൂപം നല്‍കി­യ­തായി മോന്‍സ് ജോസഫ് എം.­എല്‍.­എ.­ അ­റി­യി­ച്ചു. താലൂക്ക് ആസ്­പത്രി നില­വാ­ര­ത്തി­ലേക്ക് ഉയര്‍ത്തി­യ­തിന്റെ ഭാഗ­മായി സംസ്ഥാന സര്‍ക്കാര്‍ അനു­വ­ദിച്ച 45 ലക്ഷം രൂപ­യുടെ ആദ്യ­ഘട്ട നിര്‍മ്മാണ പ്രവര്‍ത്ത­ന­ങ്ങള്‍ ഉദ്ഘാ­ടനം ചെയ്യു­ക­യാ­യി­രുന്നു.
താലൂക്ക് ആസ്­പ­ത്രി നില­വാ­ര­ത്തി­ലേക്ക് പ്രവര്‍ത്ത­ന­ങ്ങള്‍ മാറ്റു­ന്ന­തിന് അത്യ­ന്താ­പേ­ക്ഷി­ത­മായ തസ്തി­ക­കള്‍ അനു­വ­ദി­യ്ക്കു­ന്ന­തിനായി ധന­കാര്യ വകുപ്പ് മന്ത്രി കെ.­എം. മാണി ആരോ­ഗ്യ­വ­കു­പ്പില്‍ നിന്നും സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് ആവ­ശ്യ­പ്പെ­ട്ടിട്ടുണ്ട്. അടുത്ത സാമ്പ­ത്തിക വര്‍ഷം ഈ രണ്ട് ആവ­ശ്യ­ങ്ങ­ളിലും സര്‍ക്കാര്‍ തല­ത്തില്‍ അനു­കൂല തീരു­മാനം ഉണ്ടാ­കു­മെന്നും എം.­എല്‍.­എ. പറഞ്ഞു.
കുറ­വി­ല­ങ്ങാട് ആശു­പ­ത്രി­യുടെ കാഷ്വാ­ലി­റ്റി, ഔട്ട്‌പേ­ഷ്യന്റ് വിഭാഗം, എക്‌സറേ സെന്റര്‍ എന്നീ വിഭാ­ഗ­ങ്ങള്‍ക്ക് വേണ്ടി­യാണ് പുതിയ ബ്ലോക്ക് നിര്‍മ്മി­ക്കു­ന്ന­ത് ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യത്ത് പ്രസി­ഡന്റ് എം.­എം. തോമസ് അദ്ധ്യ­ക്ഷത വഹി­ച്ചു. റ്റി.­എ­സ്.­ര­മാ­ദേവി, മിനി ബാബു, ലീലാമ്മ സഖ­റി­യാ­സ്, പി.­എന്‍.­മോ­ഹ­നന്‍, പി.­സി. കുര്യന്‍, സുജ ബാബു, അഡ്വ. കെ.­കെ.­ശ­ശി­കു­മാര്‍, എം.­പി. തോമ­സ്, പൊതു­മ­രാ­മത്ത് കെട്ടിട വിഭാഗം കോട്ടയം എക്‌സി­ക്യൂ­ട്ടീവ് എഞ്ചി­നി­യര്‍ ഡി. അനിത, അഡ്വ. റ്റി ജോസ­ഫ്, ടി.എ. ഹരി­കൃ­ഷ്ണന്‍, ബേബി തൊണ്ടാം­കു­ഴി, ഒ.­ഡി.­കു­ര്യന്‍, എ.­എന്‍. ഗോപാ­ല­കൃ­ഷ്ണന്‍, എം.­എം. ദേവ­സ്യ, ഗോപാ­ല­കൃ­ഷ്ണന്‍, ആശു­പത്രി സൂപ്രണ്ട് ഡോ. ബിജു ജോണ്‍, മീന­ച്ചില്‍ തഹ­സീല്‍ദാര്‍ റ്റി.­ഡി. ഡേവി­ഡ്, പാലാ പി.­ഡ­ബ്ലു. ഡി. അസി­സ്റ്റന്റ് എക്‌സി­ക്യൂ­ട്ടീവ് എഞ്ചി­നീ­യര്‍ കെ.­ജോര്‍ജ്ജ് എന്നി­വര്‍ പ്രസം­ഗി­ച്ചു.
മുഖ്യ­മ­ന്ത്രി­യുടെ ദുരി­താ­ശ്വാസ നിധി­യില്‍ നിന്നും ഓരോ­ലക്ഷം രൂപയുടെ ചെക്ക് പ്രിയാ­മ­നോജ് പുളി­ക്കാ­ട്ടില്‍ കുറ­വി­ല­ങ്ങാ­ട്, സന്തോഷ് ഇന്ദ്ര­ഗിരി ലക്ഷം­വീട് കോളനി കുറ­വി­ല­ങ്ങാട് എന്നി­വര്‍ക്ക് എം.എല്‍.­എ. കൈമാറി

വിത­രണം ചെയ്തു

വയലാ: സര്‍വ്വീസ് സഹ­ക­രണ ബാങ്ക് ലാഭ­വി­ഹിതം പ്രസി­ഡണ്ട് പി.ഒ തോമസ് വിത­രണം ചെയ്തു. ബാങ്കിന്റെ ആദ്യ­കാല അംഗ­ങ്ങ­ളായ പി.എം. എബ്രാ­ഹം, കെ.ഒ. ചെറി­യാന്‍, നാരാ­യ­ണന്‍ നായര്‍ വില്ല­മ്പേല്‍, എം.കെ. പ്രഭാ­ക­രന്‍, ഗോപാ­ലന്‍ കുന്ന­ത്തു­പ­റ­മ്പില്‍ എന്നി­വരൈ യോഗ­ത്തില്‍ ആദ­രി­ച്ചു.
       വൈസ് പ്രസി­ഡണ്ട് പി.ജെ. സിറി­യ­ക്, സെക്ര­ട്ടറി മോളി എബ്രാ­ഹം, ബോര്‍ഡ് അംഗ­ങ്ങ­ളായ ജോസ് പാണ്ടം­പ­ടം, എം.കെ. സോമന്‍, ഷാജി കുഞ്ഞാ­നാ­യില്‍, സജീവ് അറ­മ്പാ­ട്ടു­മാ­ക്കി­യില്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.

പാച­ക­വാ­തകം കിട്ടു­ന്നില്ല: ഉപ­യോ­ക്താ­ക്കള്‍ കള­ക്ടര്‍ക്ക് പരാതി നല്‍കി

കുറ­വി­ല­ങ്ങാട്: ബുക്ക് ചെയ്ത് ഒരു മാസം പിന്നി­ട്ടിട്ടും പാചക വാതകം കിട്ടാ­ത്ത­തിനെ തുടര്‍ന്ന് ഉപ­യോ­ക്താ­ക്കള്‍ ജില്ലാ കള­ക്ടര്‍ക്ക് പരാതി നല്‍കി. കുറ­വി­ല­ങ്ങാട് പഞ്ചാ­യ­ത്തിലെ തോട്ടുവാ ഭാഗ­ത്തു­ള്ള­വ­രാണ് കള­ക്ടറെ സമീ­പി­ച്ച­ത്.
ബുക്ക് ചെയ്ത് ആഴ്ച­കള്‍ പിന്നി­ട്ട­പ്പോള്‍ ഗ്യാസ് ഏജന്‍സി­യു­മായി ഉപ­യോ­ക്താ­ക്കള്‍ ഫോണില്‍ ബന്ധ­പ്പെ­ട്ടു. എന്നാല്‍ കമ്പ്യൂ­ട്ടര്‍ തക­രാര്‍ എന്ന കാര­ണ­മാ­ണത്രേ കഴിഞ്ഞ രണ്ട് ആഴ്ച­ക­ളില്‍ വിളി­ച്ച­പ്പോഴും തങ്ങള്‍ക്ക് ലഭി­ച്ച­തെന്ന് കള­ക്ട­കര്‍ക്ക് നല്‍കിയ പരാ­തി­യില്‍ പറ­യു­ന്നു.
ഇത്ത­ര­ത്തില്‍ 25 ഓളം കുടും­ബ­ങ്ങള്‍ പാച­ക­വാ­തകം വരു­ന്നതും കാത്ത് തോട്ടുവാ മേഖ­ല­യി­ലു­ണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാ­ക്ക­ളായ ജോബോയ് ജോര്‍ജ്, അജോ അറ­യ്ക്കല്‍ എന്നി­വ­രുടെ നേതൃ­ത്വ­ത്തി­ലാണ് കള­ക്ടര്‍ക്ക് പരാതി നല്‍കി­യ­ത്.

2013 മാർച്ച് 3, ഞായറാഴ്‌ച

പുകപ്പുരയ്ക്ക് തീപിടിച്ചു


തോട്ടുവാ: പുകപ്പുരയും തൊഴുത്തും തീപിടിച്ചു നശിച്ചു. തോട്ടുവാ പൂവക്കോട്ട് പി.ജെ. സിറിയക്കിന്റെ പുകപ്പുരയും തൊഴുത്തുമാണ് കത്തി നിശിച്ചത്. വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. കടുത്തുരുത്തിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നു.

എസ്.എസ്.എല്‍.സി. പരീക്ഷ: വൈകല്യമുള്ളവര്‍ക്ക് സഹായി തീരുമാനമായില്ല


കുറവിലങ്ങാട്: മാര്‍ച്ച് 11-ന് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കാനിരിക്കെ വൈകല്യമുള്ള കുട്ടികള്‍ ആശങ്കയില്‍. സഹായിയെ ഉപയോഗിച്ച് പരീക്ഷ എഴുതാനുള്ള അവസരത്തെ കുറിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണ് ഇവരെ വലയ്ക്കുന്ന വിഷയം.
 
വൈകല്യമുള്ള എസ്.എസ്.എല്‍.സി പരീക്ഷാര്‍ത്ഥിക്ക് അവര്‍ പറഞ്ഞു കൊടുക്കുന്ന ഉത്തരം കേട്ടെഴുതാന്‍ 9 ക്ലാസ് വിദ്യാര്‍ത്ഥിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ ഇവര്‍ക്ക് ഒരു ടീച്ചറുടെ സഹായവും പരീക്ഷാ സമയത്ത് ലഭ്യമാക്കിയിരുന്നു..
 
ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വൈകല്യത്തിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ചിലര്‍ക്ക് പരീക്ഷ സമയം അധികം നല്‍കാറുണ്ട്. പരീക്ഷാ സഹായി ആകുന്ന വിദ്യാര്‍ത്ഥിക്ക് 100 രൂപാ വിതം പത്ത് വിഷയങ്ങള്‍ക്ക് 1000 രൂപയും നല്‍കാറുണ്ട്.
 
ചിലര്‍ ഡോക്ടര്‍മാരെ സ്വാധിനിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി അവസരം ദുരുപയോഗം ചെയ്യുന്നു എന്ന പരാതി കഴിഞ്ഞ വര്‍ഷം വ്യാപകമായിരുന്നു. ഇത് മൂലം യഥാര്‍ത്ഥ വൈകല്യമുള്ളവരാണ് ഈ വര്‍ഷം കഷ്ടത്തിലായിരിക്കുന്നത്.

സംസ്ഥാനത്തെ സ്‌ക്കൂള്‍ പാചക തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നു

കുറവിലങ്ങാട്: സംസ്ഥാനത്തെ സ്‌ക്കൂള്‍ പാചക തൊഴിലാളികള്‍ക്ക് വിദ്യാഭ്യാസ് വകുപ്പ് പ്രത്യേക പരിശീലനം നല്‍കുന്നു. 10 ദിവസം നീണ്ടു നില്‍ക്കുന്ന ട്രെയിനിംഗിന് തിരുവനന്തപുരം, വയനാട് എന്നീ രണ്ട് കേന്ദ്രങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.

പത്താം തരം വിജയിച്ച തെഴിലാളികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഏപ്രില്‍ മാസത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

2013 മാർച്ച് 2, ശനിയാഴ്‌ച

കുറ­വി­ല­ങ്ങാട് താലൂക്ക് ആസ്പത്രി വികസനം: രണ്ടാഘട്ട നിര്‍മ്മാണത്തിന് 4-ന് തുട­ക്ക­മാകും

കുറ­വി­ല­ങ്ങാട്: താലൂക്ക് ആസ്പത്രി നില­വാ­ര­ത്തി­ലേയ്ക്ക് ഉയര്‍ത്തിയ കുറ­വി­ല­ങ്ങാട് ആശു­പ­ത്രി­യുടെ അടി­സ്ഥാന സൗക­ര്യ­ങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നബാര്‍ഡ് നല്‍കിയ 45 ലക്ഷം രൂപ­യുടെ നിര്‍മ്മാ­ണ­പ്ര­വര്‍ത്ത­ന­ങ്ങള്‍ക്ക് 4-ന് തുട­ക്ക­മാ­കും.

മള്‍ട്ടി സെപ്ഷ്യാ­ലിറ്റി നില­വാ­ര­ത്തിന് അനു­യോ­ജ്യ­മായ കെട്ടിടസമു­ച്ചയമാണ് നിര്‍മ്മി­ക്കു­ക. ഒ.പി. വിഭാ­ഗം, അത്യാ­ഹിത വിഭാ­ഗം, എക്‌സ്­-റേ വിഭാ­ഗ­ങ്ങള്‍ ഉള്‍ക്കൊ­ള്ളു­ന്ന­താണ് പുതിയ കെട്ടി­ടം. തിങ്ക­ളാഴ്ച രാവിലെ 10.30 മോന്‍സ് ജോസഫ് എം.എല്‍.­എ. ഉദ്ഘാ­ടനം നിര്‍വ്വ­ഹി­ക്കും. ബ്ലോക്ക് പഞ്ചാ­യത്ത് പ്രസി­ഡണ്ട് എം.എം. തോമസ് അദ്ധ്യ­ക്ഷത വഹി­ക്കും.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. രമാദേവി, വൈസ് പ്രസിഡന്റ് ലീലാമ്മ സക്കറിയാസ്, ജില്ലാ പഞ്ചായത്തംഗം മിനി ബാബു, ബ്ലോക്ക് മെംബര്‍മാരായ പി.എന്‍. മോഹനന്‍, രാജേഷ് മറ്റപ്പള്ളി, അഡ്വ. ടി. ജോസഫ്, സുജ ബാബു, പി.സി. കുര്യന്‍, അഡ്വ. കെ.കെ. ശശികുമാര്‍, ബേബി ജേക്കബ് തൊണ്ടാംകുഴി, എ.എന്‍. ബാലകൃഷ്ണന്‍, എന്‍.ടി. തോമസ്, ഹരികൃഷ്ണന്‍, ഒ.ഡി. കുര്യന്‍, എം.എം. ദേവസ്യ, ഗോപാലകൃഷ്ണന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ജോണ്‍ എന്നിവര്‍ പ്രസംഗിക്കും

അപ്ര­ഖ്യാ­പിത വൈദ്യുതി മുടക്കം നാട് ഇരു­ട്ടില്‍

കുറ­വി­ല­ങ്ങാട്: അപ്ര­ഖ്യാ­പിത വൈദ്യുതി മുടക്കം മൂലം നാട് ബുദ്ധി­മു­ട്ടി­ലാ­കു­ന്നു. എസ്.­എ­സ്.­എല്‍.­സി. പരീ­ക്ഷ­യുടെ ഭാഗ­മായി പവര്‍ക്കട്ട് പിന്‍വ­ലി­ച്ച­തോ­ടെ­യാണ് രാപ­കല്‍ ഭേദ­മി­ല്ലാതെ അര­മ­ണി­ക്കൂര്‍ വീതം വൈദ്യുതി വിത­രണം നില­യ്ക്കു­ന്ന­ത്.

കെ.എ­സ്.­ഇ.­ബി. ഓഫീ­സില്‍ വിളി­ച്ചാല്‍ ലോഡ് നീയ­ന്ത്രി­ക്കാന്‍ വേണ്ടി നീയ­ന്ത്രണം ഏര്‍പ്പെ­ടു­ത്തി­യാ­താ­ണെന്ന മറു­പടി ലഭി­ക്കും. വൈദ്യുതി ക്ഷാമം അനു­ഭ­വ­പ്പെ­ട്ട­തു­ മു­തല്‍ പകല്‍ സമ­യ­ങ്ങ­ളില്‍ അറ്റ­കു­റ്റ­പ­ണി­യുടെ പേരില്‍ വൈദ്യുതി വിത­രണം തട­സ്സ­പ്പെ­ടു­ത്താ­റാണ് പതി­വ്.

വെള്ളി­യാ­ഴ്ചയും ശനി­യാഴ്ച കുറ­വി­ല­ങ്ങാ­ട്, മര­ങ്ങാ­ട്ടു­പിള്ളി സെക്ഷ­നു­ക­ളുടെ കീഴില്‍ നര­വധി തവണ വൈദ്യുതി വിത­രണം തട­സ്സ­പ്പെ­ട്ടു. പകല്‍ സമ­യ­ങ്ങ­ളിലെ വൈദ്യുതി മുടക്കം വ്യാപാ­രി­ക­ളെയും ചെറു­കിട വ്യവ­സാ­യി­ക­ളെയും സാര­മായി ബാധി­ക്കു­ന്നു.

Back to TOP